Burial Male

 

St. Mary’s Syriac Church of Canada Mississauga

 

 

സുറിയാനിക്രിസ്ത്യാനികളായ  പുരുഷന്മാരുടെ ശവസംസ്ക്കാരം

 

ഒന്നാം ശുശ്രൂഷ

 

പുരോഹിതന്‍: ദൈവമേ! നീ പരിശുദ്ധനാകുന്നു.

പ്രതിവാക്യം: ബലവാനേ! നീ പരിശുദ്ധനാകുന്നു.

മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ട മ്ശിഹാ തമ്പുരാനേ ഞങ്ങളോടു കരുണ ചെയ്യണമെ.           (മൂന്നു പ്രാവശ്യം ചൊല്ലണം)

 

പുരോഹിതന്‍: ഞങ്ങളുടെ കർത്താവേ ഞങ്ങളോടു കരുണ ചെയ്യണമെ.

പ്രതിവാക്യം: ഞങ്ങളുടെ കർത്താവേ കൃപതോന്നി ഞങ്ങളോടു കരുണ ചെയ്യൂണമെ. ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ നമസ്ക്കാരവും ശുശ്രൂഷയും കൈകൊണ്ട്‌ ഞങ്ങളോടു കരുണ ചെയ്യണമെ.

 

പുരോഹിതന്‍: ദൈവമേ സ്തുതി

പ്രതിവാക്യം: സൃഷ്ടാവേ സ്തുതി പാപികളായ അടിയാരോടു കരുണ ചെയ്യുന്ന മ്ശിഹാ രാജാവേ സ്തുതി, ബാറെക്മോര്‍.

 

പുരോഹിതന്‍: സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ,

പ്രതിവാക്യം: തിരുനാമം പരിശുദ്ധമാക്കപ്പെടണമെ. നിന്റെ രാജ്യം വരണമെ.  നിന്റെ തിരുവിഷ്ടം സ്വഗ്ഗത്തിലെപ്പേലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക്‌ ആവശ്യമുള്ള ആഹാരം ഇന്നും ഞങ്ങള്‍ക്കുതരണമെ. ഞങ്ങളുടെ കടക്കാരോടെ ഞങ്ങള്‍ ക്ഷമിച്ചതുപോലെഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ. പരീക്ഷയിലേയ്ക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതെ. പിന്നെയോ തിനപ്പെട്ടവനില്‍ നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമെ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും-എന്നേക്കുംതനിക്കുള്ളതാകുന്നു. ആമ്മീന്‍.

 

പുരോഹിതന്‍: കൃപ നിറഞ്ഞ മറിയമേ,

പ്രതിവാക്യം: നിനക്കു സമാധാനം. നമ്മുടെ കത്താവ്‌ നിന്നോടു  കൂടെ, നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍; നിന്റെ വയറ്റില്‍ഫലമായ നമ്മുടെ കത്താവീശോമ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധ കന്യക മത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തിലും ദൈവംതമ്പുരാനോട്‌അപേക്ഷിച്ചുകൊള്ളണമെ.

ആമ്മീന്‍.

 

പുരോഹിതന്‍: ശുബഹോലാബോ......

പ്രതിവാക്യം: ബലഹീനരും പാപികളുമായ ഞങ്ങളുടെ മേല്‍ കരുണയും കൃപയും രണ്ടു ലോകങ്ങളിലും എന്നേക്കും ചൊരിയപ്പെടുമാറാകട്ടെ.

 

പ്രാരംഭ്പ്രാത്ഥന

 

പുരോഹിതന്‍: കത്താവേ! കഷ്ടതകളും ദുഃഖങ്ങളും നിറഞ്ഞ ഈ ലോകത്തില്‍ നിന്നു വേര്‍പിരിഞ്ഞ്‌ യാത്രയായി വിദൂരസ്ഥ മായിത്തീന്നിരിക്കുന്ന ഈ ആത്മാവ്‌, ആശ്വാസവും ആനന്ദവും നിറഞ്ഞതായ സ്ഥലങ്ങളിലേക്ക്‌ കത്താവിന്റെ വിശുദ്ധ മാലാഖമാരാല്‍ നയിക്കപ്പെടുവാനും പുനരുത്ഥാനദിവസം വരെ അവിടെ ആനന്ദം അനുഭവിച്ച്‌ പിതൃപുര്രപരിശുദ്ധാത്മാവായ കത്താവിനെ മുഖ്പ്രസന്നതയോടുകൂടെ അഭിമുഖീകരിക്കുവാനും ഇടയാകണമെ. ഹോശോ......

 

(51 )൦ മസുമൂറ)

 

ദൈവമേ! നിന്റെ കൃപയിന്‍പ്രകാരംഎന്നോടു കരുണ ചെയ്യണമേ. നിന്റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്റെപാപങ്ങളെ മായിച്ചു കളുയണമേ.

 

എന്റെ അന്യായത്തില്‍ നിന്ന്‌ എന്നെ നന്നായി കഴുകി എന്റെ   പാപങ്ങളില്‍ നിന്ന്‌ എന്നെ വെടിപ്പാക്കണമേ. എന്തെന്നാല്‍ എന്റെ അതിക്രമങ്ങളെ ഞാന്‍ അറിയുന്നു. എന്റെ പാപങ്ങളും എപ്പോഴും എന്റെ നേരേ ഇരിക്കുന്നു.

 

നിനക്കു വിരോധമായിത്തന്നെ ഞാന്‍ പാപം ചെയ്തു. നിന്റെ തിരു മുമ്പില്‍ തിന്മകളെ ഞാന്‍ ചെയ്തു. അതു നിന്റെ വചനത്തില്‍ താന്‍ നീതീകരിക്കപ്പെടുകയും നിന്റെ ന്യായവിധികളില്‍ താന്‍ ജയിക്കുകയും ചെയ്വാനായിട്ടു തന്നെ. എന്തെന്നാല്‍ അന്യായ ത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്റെ മാതാവ്‌ എന്നെ ഗർഭം ധരിക്കുകയും ചെയ്തു.

 

എന്നാല്‍ നീതിയില്‍ താന്‍ ഇഷ്ടപ്പെട്ടു.  നിന്റെ ഇഞാനത്തിന്റെ രഹസ്യങ്ങള്‍ തന്നെ താന്‍ അറിയിച്ചു. സോപ്പാകൊണ്ട്‌ എന്റെ മേല്‍ താന്‍ തളിക്കണമേ. ഞാന്‍ വെടിപ്പാക്കപ്പെടും. അതിനാല്‍ എന്നെ നീ  വെണ്മയാക്കണമേ. ഹിമത്തേക്കാള്‍ ഞാന്‍ വെണ്മയാകും. 

 

നിന്റെ ആനന്ദവും സന്തോഷവും കൊണ്ട്‌ എന്നെ തൃപ്തിയാക്കണമേ. ക്ഷീണതയുള്ള എന്റെ അസ്ഥികള്‍സന്തോഷിക്കും എന്റെ പാപങ്ങളില്‍ നിന്ന്‌ തിരുമുഖം തിരിച്ച്‌ എന്റെ അതിക്രമങ്ങളെ ഒക്കെയും മായിച്ചു കളയണമേ.

 

ദൈവമേ! വെടിപ്പുള്ള ഹൃദയത്തെ എന്നില്‍ സൃഷ്ടിക്കണമേ. സ്ഥിരതയുള്ള തിരുആത്മാവിനെ എന്റെ ഉള്ളില്‍ പുതുതാക്കണമേ. തന്റെ തിരുമുമ്പില്‍ നിന്ന്‌ എന്നെ തള്ളിക്കളയരുതേ.വിശുദ്ധാത്മാവിനെ എന്നില്‍ നിന്ന്‌ എടുക്കയുമരുതേ.

 

എന്നാലോ നിന്റെ ആനന്ദവും രക്ഷയും എനിക്ക്‌ തിരിച്ചു തരേണമേ. മഹത്ത്വമുള്ള തന്നാത്മാവ്‌ എന്നെ താങ്ങുമാറാകണമേ. അപ്പോള്‍ ഞാന്‍ അതിക്രക്കാരെ നിന്റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരിയുകയും ചെയ്യും.

 

എന്റെ രക്ഷയായ ദൈവമായ ദൈവമേ! രക്ലത്തില്‍നിന്ന്‌ എന്നെ രക്ഷിക്കണമേ. എന്റെ നാവ്‌ നിന്റെ നീതിയെ സ്തുതിക്കും. കത്താവേ! എന്റെ അധരങ്ങള്‍ എനിക്കു തുറക്കണമേ. എന്റെ വായ്‌ തന്റെ സ്തൂതികളെ പാടും.

 

എന്തെന്നാല്‍ ബലികളില്‍ താന്‍ ഇഷ്ടപ്പെട്ടില്ല. ഹോമബലികളില്‍ താന്‍ നിരപ്പയതുമില്ല. ദൈവത്തിന്റെ ബലികള്‍ താഴ്ചയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല

 

തന്റെ ഇഷ്ടത്താല്‍ സെഹിയോനോട്‌ നന്മ ചെയ്യണമേ. ഈശ്ശേമിന്റെ മതിലുകളെ പണിയണമേ. അപ്പോള്‍ നീതിയോടു കൂടിയ ബലികളിലും ഹോമബലികളിലും താന്‍ ഇഷ്ടപ്പെടും. അപ്പോള്‍ തന്റെ ബലിപീഠത്തിന്മേല്‍ കാളകള്‍ ബലിയായി കരേറും.

ദൈവമേ! സ്തൂതി തനിക്ക്‌ യോഗ്യമാകുന്നു. ബാറെക്മോര്‍.

 

ശുബഹോ...... മെനഓാലം.....

 

 

എനിയോനെ   (കാദീശെദശ്റീശ്കിന്‍ത്തെ)

 

 

ആദാം മക്കള്‍ക്കുത്ഥാനം-

വാഗ്ദത്തം ചെ-യ്ക്കോന്‍ മ്ശിഹാ

നിന്‍ശരണത്തില്‍ നിദ്രിതരാം

ഭക്തക്കരുളണമു-ത്ഥാ-നം.

 

താല്‍ക്കാലികമാം-വാസത്തീ-

ന്നടിയാനെ നീ-ക്കിയ മ്ശിഹാ!

കനിവൊടു കൈക്കൊള്ളുണമിവനെ 

വിധിയതിലേറ്റരുതേ-നാ- ഥാ!

 

വെളിവായെല്ലാം-തൃക്കണ്ണാല്‍

കാണും മ്ശിഹാ-രാജാവേ!

നിന്മഹിമോദയ ദിവസത്തില്‍

ഇവനുടെ കറ വെളിവാ-ക്കല്ലെ.

 

നിന്‍ശരണത്താല്‍ നിദ്രിതനാം

ദാസനു മ്ശിഹാ-സ്ത്യതി നല്‍കി

നിന്മഹിമോദയ ദിവസത്തില്‍ 

വലഭാഗത്തായ്‌ ചേ-ക്കേ-ണം.

 

സ്വഗ്ലുകവാടം-ഭേദിക്കും 

പറുദീസിന്‍ താ-ക്കോല്‍ മ്ശിഹാ!

തവ ശരണേ മൃതനാം ദാസ-

ന്നന്‍പാല്‍ വാതില്‍ തുറ-ക്കേ-ണമേ.

 

പോവുക സഹജാ!കരയരുതേ

നാഥന്‍ പ്രഭയില്‍-പാപ്പിക്കും

വഴി കാണിക്കും പറുദീസിന്‍

കാവല്‍ ക്രോബേ മാ-ലാഖാ.

 

മൃതലോകത്തീന്നുംലാസര്‍-

ക്കുത്ഥാനം ന-ല്‍കിയ നാദം

കബറതില്‍ നിന്നും നിന്നെ 

വിളി-ച്ചേറ്റീടും പറുദീ-സാ-യില്‍.

 

മ്ശിഹാനൃപതേ! സൃഷ്ടിപതേ! 

സവ്വരഹസ്യം-കാണ്മോനേ!,

നാഥാ! കൃപയാല്‍ ഞങ്ങളെ 

നിന്‍ ചിറകിന്‍ മറവില്‍ ചേക്കേണമെ.

 

നിന്‍ശരണത്തില്‍-നിന്‍കൃപയില്‍

നിദ്രിതനാമീ-സോദരനെ

നിന്നാഗമനപ്പെരുന്നാളില്‍ 

നിന്‍കൃപ നേരിട്ടീ-ടേ-ണം.                  ബാറെക്മോര്‍-ശുബഹോ....മെനഓലം....

 

ജനകാത്മജപാ-വന റൂഹാ! 

സത്ര്യൈകൈശാ!-കല്ലനയാല്‍,

വാങ്ങിയൊരാത്മാവങ്ങേയ്ക്കായ്‌

വന്ദനവും സ്തൂതിയും ന-ല്‍കും.

 

പ്രാർത്ഥന

 

കാരുണ്യവാനായ ദൈവമേ! കത്താവില്‍ അഭയം പ്രാപിച്ചുകൊണ്ട്‌ തിരുകല്ലനപ്രകാരം ഇവിടെനിന്ന്‌ യാത്രയായിരിക്കുന്ന ഈ ആത്മാവിനുവേണ്ടി ഞങ്ങള്‍ അപേക്ഷിക്കുന്നു. കത്താവേ! ക്രൂരന്മാരായ അശുദ്ധപിശാചുക്കളുടെവഞ്ചകസമൂഹത്തില്‍നിന്നും സംരക്ഷിക്കപ്പെട്ട്‌ ജീവനുള്ളവരുടെ വാസസ്ഥലങ്ങളില്‍ ചെന്നെത്തുവാൻ തക്കവണ്ണം ഈ ആത്മാവിനെ കാത്തു കൊള്ളണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ളോവേ! ഈ ആത്മാവ്‌ കത്താവിന്റെ വിശുദ്ധന്മാരുടെ പട്ടണത്തില്‍ അധിവസിക്കുകയും വെടിപ്പുള്ള സ്ഥലത്ത്‌ ഇപ്പോഴും എന്നേക്കും പാക്കുകയും ചെയ്യുമാറാകണമെ. ഹോശോ.....

 

കുക്കിലിയോന്‍ (അഞ്ചാം രാഗം)

 

1. നാഥാ! നിങ്കലുയത്തുന്നെന്നാത്മത്തെ-ഹാലേലുയ്യ

നിയെന്‍ ശരണം ഞാന്‍ ലജ്ജിക്കരുതേ-ദേവേശാ!

 

2. വൈരികള്‍ ഡംഭം കാട്ടരുതെന്മേല്‍-ഹാലേലുയ്യ

ലജ്ജ്ളിക്കരുതെ നിന്നാശ്രിതരാരും

 

3. ലജ്ജിക്കും ദോഷികള്‍ വ്യത്ഥതയാല്‍-ഹാലേലുയയു

കത്താവേ! കാട്ടുക നിന്‍ പാതകളെ.

 

4. അറിയിക്കണമെന്നെ നിന്‍ ചെറുവഴികള്‍-ഹാലേലുയ്യ

നേരില്‍ നയിച്ചെന്നെപ്പരിശീ-ലിപ്പിക്ക.                 ബാറെക്മോര്‍-ശുബഹോ....മെനഓലം....

 

എക്ബൊ

 

സവ്വേശാ മ്ശ്ഹാ! വിശ്രാന്തിയുമാനന്ദമതും ദാ-സക്കരുള്‍ക.

മരണം കൈക്കൊണ്ടോനാം നീ-പാതാള-സ്ഥിതരെ

നാശംതീത്തെഴുന്നേല്ലിപ്പാന്‍ സാക്ഷാത്താംജീവേോത്ഥാനങ്ങള്‍

വാഗ്ദത്തം ചെയ്യോതിയപോല്‍ ആശ്വാസമവക്കുത്ഥാനെ നല്‍ക

                              സ്തൌമെന്‍കാലോസ്‌....

 

പ്രുമിയോന്‍

 

സ്വന്തരൂപത്തില്‍ നമ്മെ രൂപപ്പെടുത്തിയ ഉത്തമനും, സ്വന്ത ഛായയില്‍ നമ്മെ നിര്‍മിച്ച സ്രഷ്ടാവും, മണ്ണുകൊണ്ട്‌ നമ്മെ മെനഞ്ഞുണ്ടാക്കുകയും തന്റെ നീതിയില്‍ അതിലേക്ക്‌ തന്നെ നമ്മെ തിരിച്ചയയ്ക്കുകയും കൃപയോടെ അതില്‍ നിന്ന് വീണ്ടും ഉദ്ധരിക്കുകയും ചെയ്യുന്ന നിമ്മിതാവും ആയവനു സ്തുതി. തന്റെ ദാസന്റെ ശവസംസ്ക്കാര ശുശ്രൂഷ ഞങ്ങള്‍ നിവഹിക്കുന്ന ഈ സമയത്തും ....... സ്തുതിയും ബഹുമാനവും യോഗ്യമാകുന്നു. ബ്കു..

 

സെദറാ

 

ബലവാനും യോദ്ധാവും ഭയങ്കരനും സകലത്തേയും ഭരിക്കുന്നനുമായ കത്താവേ! നിന്റെ കല്പനയാല്‍ സകലവും ഉണ്ടാകുകയും നിന്റെ കല്പനയാല്‍ തന്നെ എല്ലാം അഴിഞ്ഞുപോവുകയും ചെയ്യുന്നു. തിരുവിഷ്ടപ്രകാരം തന്നെ ജീവനും, അവിടുത്തെ ആംഗ്യത്താല്‍ അവസാനവും സംഭവിക്കുന്നു. ദൈവമേ! ജീവ്രഘാണവും സകലത്തിന്റേയും ശ്വാസവും കത്താവാകുന്നു. ദൈവത്തിലുള്ള പ്രത്യാശയില്‍

 

 അപകടപൂണ്ണമായ ജീവിതമാകുന്ന ഈ താല്‍ക്കാലിക വിദേശവാസത്തില്‍ നിന്ന്‌ യാത്രയായി നിദ്രപ്രാപിച്ചിരിക്കുന്ന ഈ ദാസനില്‍ കനിയണമെ. തിരു ആശ്വാസ ഭവനങ്ങളിലേക്കു കടക്കുവോളം നിന്റെ വിശുദ്ധ സേനകളാല്‍ ഇവനുസഹായം നല്‍കണമെ. മഹാകാരുണ്യവാനായ ദൈവമേ! നിന്റെ ശ്രേഷ്ഠത ഉദിക്കുകയും തിരുകതൃത്വം വെളിപ്പെടുകയും നിന്റെ പരാക്രമം അറിയപ്പെടുകയും കത്താവിനെക്കുറിച്ചുള്ള ഭയം എല്ലാവരിലും ഉണ്ടാകുകയും ചെയ്യുന്നതായ ആ അവസാന പുനരുത്ഥാന ദിവസത്തില്‍ മാലാഖമാര്‍ കാഹളനാദം പുറപ്പെടുവിക്കുകയും റീശൈമാലാഖമാര്‍ അട്ടഹസിക്കുകയും അഗ്നിമയന്മാരുടെ സകല സംഘങ്ങളും ദൈവീക ഭങ്കരതയുടെ പ്രഭാവത്തെ കൊണ്ടാടുകയും ചെയ്യുമ്പോള്‍ രാജ്യങ്ങള്‍ മാഞ്ഞുപോവുകയും തലസ്ഥാനങ്ങള്‍ അഴിഞ്ഞു പോവുകയും പ്രശംസക്കാരുടെ സിംഹാസനങ്ങള്‍ നശിച്ചു മറിഞ്ഞുപോവുകയും സംവത്സരങ്ങള്‍ ഛേരദിക്കപ്പെടുകയും മാസങ്ങളുടെ സംഖ്യയ്ക്ക്‌ അഴിവുണ്ടാവുകയുംരാപകലുകള്‍ ഒടുങ്ങിപ്പോവുകയും സൃഷ്ടി മുഴുവന്‍ ശൂനയമായി അവശേഷിക്കുകയും ആകാശം ഇളകുകയും സൂര്യന്‍ അന്ധകാരപ്പെടുകയും ചന്ദ്രനും നക്ഷത്രങ്ങളും കാര്‍മേഘാവ്യതമായി തീരുകയും ചെയുന്ന സമയത്ത്‌, കത്താവ്‌ ഭയങ്കരമായ നിലയില്‍ ആഗതനാവുകയും പ്രത്യക്ഷമായി കാണപ്പെടുകയും എല്ലാ ഭൂഭാഗങ്ങളെയും അതിത്തികളേയും ഭയത്തോടും വിറയലോടും നിറുത്തുകയും നീതിമാന്മാര്‍ ആനന്ദിക്കുകയും പുണ്യവാന്മാര്‍ സന്തോഷിക്കുകയും പ്രകാശ സന്താനങ്ങളെല്ലാവരും കത്താവിനെ എതിരേല്‍ക്കുവാനായി പുറപ്പെടുകയും ദുഷ്ടന്മാര്‍ ലജ്ജിക്കുകയും വിജാതീയര്‍ മ്ലാനവദനരാവുകയും ദുഷ്ക്കമ്മികള്‍ നാണിച്ചു നില്‍ക്കേണ്ടി വരികയും ചെയ്യുമ്പോള്‍, നിന്റെ മഹിമയുടെ സിംഹാസനം ഒരുക്കപ്പെടുകയും ആനന്ദപ്രദമായ നിന്റെ ശബ്ദും എല്ലാ ജഡങ്ങളേയും ഒരുമിച്ചു കൂട്ടുകയും നീതി കോപിപ്പിക്കുയും അഗ്നി ജ്വലിക്കുകയും വാള്‍ മൂച്ചകൂട്ടപ്പെടുകയും അന്ധകാരം വ്യാപിക്കുകയും നാശവും ദണ്ഡനവും വിധിക്കപ്പെടുകയും പല്ലുകടി കേള്‍ക്കപ്പെടുകയും ഉത്തമന്മാര്‍ വേര്‍തിരിക്കപ്പെടുകയും പാപികള്‍ ശിക്ഷയ്ക്ക്‌ വിധിക്കപ്പെടുകയും സവ്വരുടേയും പ്രവൃത്തികള്‍ പരസ്യമായി പരിശോധിക്കപ്പെടുകയും ചെയ്യൂന്നതായ ആ സമയത്ത്‌ അവിടെയുള്ള ശിക്ഷാവിധിയില്‍ നിന്നും ഈ നിന്റെ  ദാസന്റെ ആത്മാവിനെ സംരംക്ഷിച്ചുകൊള്ളണമെ. നിന്റെ മനുഷ്യസ്നേഹം മൂലം ഇവനില്‍ കരുണചെയ്യുണമെ. ഇവന്‍ ചെയ്തുപോയിട്ടുള്ള ഹീനകമ്മങ്ങളെ പരിഗണിക്കരുതെ. ഇവന്‍ ചെയ്തു പാപങ്ങളെ ഓമ്മിക്കയുമരുതെ. ഭയങ്കരമായ തിരുന്യായവിധിയില്‍ ഇവനെ ശിക്ഷിക്കരുതെ. നിന്റെ കൃപയില്‍ നിന്ന്‌ ഇവന്‍ നിരോധിക്കപ്പെടുകയുമരുതെ. കത്താവിനെ സ്നേഹിച്ചിട്ടുള്ള കൂട്ടത്തില്‍ നിന്ന്‌ ഇവന്‍ വേര്‍തിരിക്കപ്പെടുവാനിടയാകരുതെ. തിരുകരുണയിന്‍ ചിറകു വിരിച്ച്‌ ഇവനെ സംരക്ഷിച്ചു കൊള്ളുണമെ. കത്താവിന്റെ ദിവസത്തിനായി സന്തോഷപുവ്വം കാത്തിരിക്കുന്ന കത്താവിന്റെ സകല സ്നേഹിതന്മാരും വത്സലന്മാരും കത്താവിനോടപേക്ഷിക്കുമാറാകണമെ. കത്താവിന്‍െറ രാജൃത്തിന്‍്‌ ഇവനെ അഹനാക്കണമെ. മുഖപക്ഷമില്ലാത്തവനും അവനവന്റെ പ്രവത്തികള്‍ക്ക്‌ തക്കപോലെ എല്ലാവക്കും പ്രതിഫലം നല്‍കുന്നവനുമായ നീതിയും സത്യവുമുള്ള ന്യായാധിപതിയായുള്ളോവേ! ഇവന്‍ സന്തോഷാനന്ദങ്ങളോടെ കത്താവിന്റെ കൂടെ മണവറയിലേക്കു പ്രവേശിക്കുകയും കത്താവിന്റെ കരുണയേയും കൃപയേയും സ്തൂതിച്ച്‌ പാടുകയും ചെയ്യുമാറാകണമെ. കത്താവിന്‌ കത്താവിന്റെ പിതാവിനോടും പരിശുദ്ധറൂഹായോടും കൂടെ സ്കൂതി യോഗ്യമാകുന്നു. ഹോശോ......                ദൈവത്തില്‍ നിന്ന്‌.........

 

തക്ശെപ്തൊ   (ഹൊയ്ദേന്‍ മൊദ്റോലൊന്‍)

 

സ്ഥാ-ന്രഭംശത്താല്‍ സൃഷ്ടികളഖിലം

സംഭൂമപുവ്വം-മറിയുമ്പോള്‍

ആദിത്യനുമമ്പിളിയും താരകളും

                   പ്രഭയില്ലാതായ്‌ മറയുന്നു.

ലോകം സ്രഷ്ടരവ-വിന്‍ വാക്കാല്‍

 

അന്ത്യാവസ്ഥ-യിലെത്തുന്നു

പാടേ-കബറുകളിളകിപ്പിളരുന്നു

നിര്യാതന്മാ-രുയരുന്നു

നേ-രും നീതിയുമുള്‍ക്കൊള്ളും

നിയതവിധിക്കായ്‌ വിധിഗേഹം പ്രാപി-ക്കു-ന്നു.  മൊറിയൊ......

 

എത്രാ

 

കത്താവേ! സത്യവിശ്വാസത്തോടും  സല്‍പ്രവൃത്തികളോടുംകൂടെ ഈ ലോകത്തില്‍ നിന്ന്‌ യാത്ര പുറപ്പെട്ടിരിക്കുന്ന വിശ്വാസിയായ ഈ സഹോദരന്റെ ആത്മാവിന്‌ കത്താവ്‌ വിമോചകനും പാപപരിഹാരകനും ആയിരിക്കണമെ. ഇവന്റെ ആയുഷ്ക്കാലത്ത്‌ ഇവന്‍ ചെയ്തുപോയിട്ടുള്ള സകല പാപങ്ങളും തെറ്റുകളും മ്ലേഛതകളും അനുഗ്രഹസമ്പൂണ്ണമായ നിന്റെ കരുണാസമുദ്രത്തില്‍ കഴുകി വെടിപ്പാക്കണമെ. ജീവദായകമായ തിരു ദൈവത്വത്തിന്റെ കല്ലനയാലും ആംഗ്യത്താലും ഇവനെ നാശത്തില്‍ നിന്നും നശ്വരതയില്‍ നിന്നും ഉദ്ധരിക്കണമെ. മഹനീയമായ നിന്റെ ശ്രേഷ്ഠതയിന്‍ കല്പനയാല്‍ ഇവന്റെ ദേഹിയെയും ആത്മാവിനെയും വിശുദ്ധീകരിക്കണമെ. ഇവനുവേണ്ടി ഞങ്ങള്‍ അണച്ചിരിക്കുന്ന ഈ ധൂപത്താല്‍ ഇവനു പാപപരിഹാരം നല്‍കണമെ. കരച്ചിലോ വിലാപമോ ഇല്ലാത്ത സന്തോഷോല്ലാസങ്ങളുടെ സ്ഥലത്ത്‌ ഇവനെ ആശ്ധസിപ്പിച്ചുകൊള്ളണമെ. ഞങ്ങളും വിശ്വാസികളായ സകല മരിച്ചുപോയവരും നിന്റെ വലത്തുഭാഗത്ത്‌ നിന്നുകൊണ്ട്‌ പിതൃപുര്രപരിശുദ്ധാത്മാവായ തനിക്ക്‌ സ്തതിയും സ്തോത്രവും കരേറ്റുമാറാകണമെ. ഹോശോ.......

 

കോലൊ (മൊറഫീമിന്‍)

 

1.ആദാമിലാ-രംഭി-ച്ചായതമായ്‌ മ്ശിഹായോളം

മരണം നീ-ണാളോടി

മ്ശിഹായ-മ്മരണത്തി-ന്നധികാരം

ഒഴിവാക്കി-പ്പാപത്തിന്‍-മുനനീക്കി

ഘോഷിക്കു-ന്നെല്ലാ-ത്തലമുറയും സ്‌കീപ്പായിന്മേല്‍

നേടിയതാം-വിജയത്തെ.

 

2.പുനരുത്ഥാ-നത്തില്‍-മാഞ്ഞീടും മൃതിയൊടു പാപം

ലജഇജ്ടിതനാ-കും സാത്താന്‍

നീതിപര-ന്മാരെല്ലാം-മോദിക്കും

ശോഭനമാം-വസനത്താല്‍ ഭൂഷിതരായ്‌

ദീപികയാ-ളിച്ചി-ട്ടവരെത്തും മണവാളനുമായ്‌

മണവറയെപൂകിടുവാന്‍     

                        ബാറെക്മോര്‍-ശുബഹോ.......

3.ഗാത്രത്തോ-ടാത്മാ-വോതുന്നു സസമാധാനം

പ്രിയസഹജാ-മരൂുവുക നീ

പോകുന്നേന്‍-നിന്ന രി കി-ന്നന്നേരം 

നിഖിലേശൻ -കൾപ്പിക്കും -സ്ഥാനത്തിൽ 

കർത്താവിൽ -ഞാനാ-ശിക്കുന്നുണ്ടുത്ഥാനത്തില്‍

നിന്നെക്കാ-ണാന്‍ വീണ്ടും.                        മൊറിയൊ......

 

4.മ്ശിഹാരാ-ജാവിന്‍-വരവിങ്കല്‍ ദൂതവരന്മാര്‍

കാഹളമൂ-തുന്നേരം

കബറുകളും-പാറകളും-പൊളിയുമുടന്‍

മൃതരെല്ലാ-മുത്ഥാനം-ചെയ്തീടും

ദീപികയാ-ളിച്ചി-ട്ടവരെത്തും മണവാളനുമായ്‌ 

 

മണവറയെ-പൂകിടുവാന്‍.

 

മദറോശൊ (തുബൌലമൻ)

 

ന്യായധിപ നാഥാ/-ഈ-ശോയേ!

വിധിവിജയം നേടു-ന്നോ-ന്‍ ധന്യന്‍

 

          1.നാമെങ്ങെന്നോപ്പിന്‍-സോ-ദരരേ!

            വിധിവിജയം നേടു-ന്നോ-ന്‍ ധന്യന്‍

           നാമിന്നാള്‍ വീട്ടില്‍ ഭാ-ഷിക്കും

           നാളെക്കബറുകളില്‍-മൌ-നികളാം

           നിത്ൃമിതോക്കുന്നോന്‍ താന്‍-ധന്യന്‍.

 

2.ഭ്രാതാക്കന്മാരേ!-സ-ശ്രദ്ധം-

  കേട്ടറിവിന്‍ നിങ്ങള്‍-സ-മ്പത്തും

  സന്ദരൃവുമാജ്ഞാ-ശ-ക്തിയതും

             പൊയ്പ്പോയ നിശ്ശേഷം-മാ-ഞ്ഞീടും

             നിത്യം വാഴുന്നോന്‍-താ-ന്‍ ധന്യന്‍.

 

           3.സോദരരന്യോന്യ൦മ-ല്ലിട്ടു

            മദ്ധ്യേ മൃതിവേഗം-ചെ-ന്നെത്തി

            ഭാഗം ഭാഗം വേര്‍-പാ-ടാക്കി

            കത്താവിനെയാന്നോന്‍-താ-ന്‍ ധന്യന്‍.

 

 4.മൃതസങ്കേതം ഞാന്‍-പ്രാപിച്ചു.

 മോദകരം തേജ-സ്സു-ങ്ങില്ല

 ശാശ്വതതേജസ്സറേ്‌-നി-ന്നാല്‍ ഞാ-

 നാനന്ദസ്ഥാനം-പ്രാ-പിക്കും.

 

ബ്രീക്കു മ്ശീഹൊ

 

ഉ-ത്ഥാനദിനേ-മൃതജനതയ്ക്കുയിരേകി

ശോ-ഭനഗാത്രം-നല്‍കും മ്ശിഹാ ധന്യന്‍

 

1.ഹേ!-മൃതിഗതരേ! ഉത്ഥാനം-ദ്രുതമെത്തും

ഖേ-ദിക്കേണ്ടാ-ദേഹത്തിന്‍ നാശത്തില്‍

സുന്ദരമായ്‌- നിങ്ങളെ നിമ്മിച്ചോന്‍

ഗാത്രത്തി-ന്നുത്ഥാനം നല്‍കി

സവ്ൃക്കും-പ്രതിദാനം-യോഗ്യതപോലരുളിടും

 

2.ആദ്രതമൂലം- പാതാളം പൂകി മൃതര്‍-

ക്കെല്ലാപേക്കും- മാഗ്ലം കാണിച്ചോനേ!

ആദമ്യ-ക്കുത്ഥാനം നല്‍കാന്‍

അന്തൃദിനേ-നീ വന്നീടുമ്പോള്‍

നിന്നിലുറ-ങ്ങും ദാസ-ന്നമ്പൊടു നല്‍-കുക ജീവന്‍

 

3.ഹാ!-സ്നേഹിതരെ! മൃതിദൂതന്‍-വന്നെത്തി

വേ-ഗം പോവാ-നവനെന്നെ-ധൃതികൂട്ടി

പരിചിതരെ-കണ്ടീടാനവനോ-

ടനുവാദം-ഞാനഭ്ൃത്ഥിച്ചു

 

യാചനയും-കോഴകളും-കൈക്കൊണ്ടി-ല്ലവനയ്യോ

 

4.ഞാ-ന്‍ ചെയ്യുന്നെ-ന്തെന്‍പ്രിയരെ! വത്സലരേ!

നോ-ക്കീടുന്നേന്‍-പിഴയെന്നെ-വിധിനിലയേ

എന്‍പാപം-ഞാനോക്കുന്നെന്നെ-

നവതേടും-സംഭരമമിയലുന്നേന്‍

അന്‍പുടയോന്‍-തന്‍വരവില്‍-കൃപചെയ്വാനത്ഥിപ്പിന്‍.

 

5.ഹാ! സോദരരേ! മൃതിരചിതം-മദകരമാം

ഈ-പാഠനീയം-പാക്കിലഹോ-ബഹുതിക്തം

സുതരതിനാല്‍-താതനെയും ജനനീ

ജനകന്മാര്‍-വത്സലസുതരെയും

ഓത്തീടു-ന്നില്ലിതിനെ-നിയമിച്ചോന്‍-വാഴ്വുടയോന്‍

 

 

മാര്‍ യാക്കോബിന്റെ ബോവൂസൊ

 

ദൈ-വാത്മജനേ! ശാശ്വതരാജ്യത്താശ്വാസം നിന്‍

ദാ-സന്നേകുക ധാമ്മിക ശുദ്ധന്മാരോടൊപ്പം

 

കംല്ലറയീന്നും മൃതരെയേറ്റീട്ടുത്ഥാനത്തില്‍

തേ-ജോമയമാം വ്രസ്തം നല്‍കുന്നോനേ! സ്തോത്രം

 

ദൈ-വത്താല്‍ പ്രേഷിതനാം ദൂതന്‍ ഭീതിപ്രദനാം

ശീ-ര്ലം പ്രേഷിപ്പിച്ചീടുമ്പോളേറ്റം ഘോരന്‍.

 

പഠ-പം തീണ്ടിയോരാത്മത്തെ ജവമിങ്ങെത്തിക്കെ-

ന്നീറെനോടുന്നതനാംഗ്യത്താല്‍ കല്പിക്കുന്നു.

 

ദൂ-തന്‍ താണിട്ടേകീടുന്നു മൃതിയിന്‍ ശിക്ഷ

താ-ഡിക്കുന്നു മരണദ്രസ്തത്താല്‍ ദൃദ്ഃഗാത്രത്തെ.

 

ഗാ-ത്രമശേഷം ജ്വരമാം ദഹനന്‍ ബാധിക്കുന്നു

വേ-ദനയാലസ്ഥികളന്യോന്യം തിക്കീടുന്നു.

 

സം-ങ്കടഭാരം ചിത്തത്തേ ഹാ! മഥനം ചെയ്വൂ.

മു-മ്പില്‍ കാര്യം സവ്വവുമൊന്നായ്‌ വന്നിടുന്നു.

 

തേ-ജോര്രന്ധം സുന്ദരന്റേതം മങ്ങീടുന്നു.

ചു-ണ്ടുകള്‍ രണ്ടും മരണത്തിന്‍ വീഞ്ഞുള്‍ക്കൊള്ളുന്നു.

 

മ-ണ്ണാലാദാമിനെ നിമ്മിച്ചോന്‍ താതന്‍ സ്തൂത്യന്‍

ക്രൂ-ശിന്‍പാടാല്‍ രക്ഷിച്ചോനാം പുത്രന്‍ വന്ദ്യന്‍

 

അന്ത്യം ജീവന്‍ നല്‍കീട്ടവനെ മക്കളൊടൊപ്പം

തേ-ജസ്സണിയിച്ചീടും റൂഹാ സ്ന്റോത്രാഹന്‍ താന്‍.

 

കംല്ലറയീന്നും മൃതരെയേറ്റീട്ടുത്ഥാനത്തില്‍

തേ-ജോമയമാം വ്രസ്തം നല്‍കുന്നോനേ! സ്തോത്രം.

 

 

 

സുറിയാനിക്രിസ്ത്യാനികളായ പുരുഷന്മാരുടെ ശവസംസ്ക്കാരം

 

രണ്ടാം ശുശ്രൂഷ

 

പുരോഹിതന്‍: ദൈവമേ! നീ പരിശുദ്ധനാകുന്നു.

പ്രതിവാക്യം: ബലവാനേ! നീ പരിശുദ്ധനാകുന്നു.

മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ട മ്ശിഹാ തമ്പുരാനേ ഞങ്ങളോടു കരുണ ചെയ്യണമെ.           (മൂന്നു പ്രാവശ്യം ചൊല്ലണം)

 

പുരോഹിതന്‍: ഞങ്ങളുടെ കർത്താവേ ഞങ്ങളോടു കരുണ ചെയ്യണമെ.

പ്രതിവാക്യം: ഞങ്ങളുടെ കർത്താവേ കൃപതോന്നി ഞങ്ങളോടു കരുണ ചെയ്യൂണമെ. ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ നമസ്ക്കാരവും ശുശ്രൂഷയും കൈകൊണ്ട്‌ ഞങ്ങളോടു കരുണ ചെയ്യണമെ.

 

പുരോഹിതന്‍: ദൈവമേ സ്തുതി

പ്രതിവാക്യം: സൃഷ്ടാവേ സ്തുതി പാപികളായ അടിയാരോടു കരുണ ചെയ്യുന്ന മ്ശിഹാ രാജാവേ സ്തുതി, ബാറെക്മോര്‍.

 

പുരോഹിതന്‍: സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ,

പ്രതിവാക്യം: തിരുനാമം പരിശുദ്ധമാക്കപ്പെടണമെ. നിന്റെ രാജ്യം വരണമെ. നിന്റെ തിരുവിഷ്ടം സ്വഗ്ഗത്തിലെപ്പേലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക്‌ ആവശ്യമുള്ള ആഹാരം ഇന്നും ഞങ്ങള്‍ക്കുതരണമെ. ഞങ്ങളുടെ കടക്കാരോടെ ഞങ്ങള്‍ ക്ഷമിച്ചതുപോലെഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ. പരീക്ഷയിലേയ്ക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതെ. പിന്നെയോ തിനപ്പെട്ടവനില്‍ നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമെ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും-എന്നേക്കുംതനിക്കുള്ളതാകുന്നു. ആമ്മീന്‍.

 

പുരോഹിതന്‍: കൃപ നിറഞ്ഞ മറിയമേ,

പ്രതിവാക്യം: നിനക്കു സമാധാനം. നമ്മുടെ കത്താവ്‌ നിന്നോടു  കൂടെ, നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍; നിന്റെ വയറ്റില്‍ഫലമായ നമ്മുടെ കത്താവീശോമ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധ കന്യക മത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തിലും ദൈവംതമ്പുരാനോട്‌അപേക്ഷിച്ചുകൊള്ളണമെ.

ആമ്മീന്‍.

 

പുരോഹിതന്‍: ശുബഹോലാബോ......

പ്രതിവാക്യം: ബലഹീനരും പാപികളുമായ ഞങ്ങളുടെ മേല്‍ കരുണയും കൃപയും രണ്ടു ലോകങ്ങളിലും എന്നേക്കും ചൊരിയപ്പെടുമാറാകട്ടെ.

.

പ്രാർത്ഥന

 

മരണമുള്ളവരെ പാപമരണത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ വേണ്ടി ശരീരപ്രകാരം മരണമനുഭവിച്ച ഉത്തമനും മരണമില്ലാത്തവനുമായ ദൈവമേ! നിന്റെ  കരുണയുടെ പ്രത്യാശയില്‍ നശ്വരമായ ഈ ലോകത്തില്‍ നിന്ന്‌ യാത്രയായിരിക്കുന്ന ഈ ഞങ്ങളുടെ സഹോദരന്‍    ം . വേണ്ടി ഞങ്ങള്‍ അപേക്ഷിക്കുന്നു. ഇവന്‍ ആത്മിയമായ പൂണ്ണാശ്വാസം നല്‍കുകയും തിരുരാജ്യത്തിലെ വിരുന്നില്‍ തോഴന്മാരുടെ കൂടെ ഇവനെ ഇരുത്തുകയും ചെയ്യണമെ. ജീവനുള്ളവനും ജീവന്‍ നല്‍കുന്നവനുമായ പിതൃപുത്ര പരിശുദ്ധാത്മാവായ ഏക ദൈവമേ/കത്താവ്‌ ഉത്തമനും 

 

 

മനുഷ്യസ്സേഹമുള്ളവനുമാകുന്നുവല്ലോ. കത്താവിന്‍ എന്നന്നേക്കും ബഹുമാനം യോഗ്യമാകുന്നു.

 

കുക്കിലിയോന്‍   (ആറാം രാഗം)

 

1. വാഴ്ത്തുക നാഥനെയെന്നാത്മാവേ! ഹാലേലുയ്യ

തിരുനാമത്തെയെന്നസ്ഥികളേ!

 

2. വാഴ്ത്തുക നാഥനെയെന്നാത്മാവേ! ഹാലേലുയ്യ

ഓക്കുക തല്‍പ്രതിദാനങ്ങള്‍

 

3. മോചിച്ചീടും നിന്‍ പാപങ്ങള്‍-ഹാലേലുയ്യ

വേദനകള്‍ക്കേകും ശമനം

 

4. നാശമൊഴിച്ചവനം ചെയ്യും ഹാലേലുയ്യ

കാരുണൃത്താല്‍ താങ്ങും നിന്നെ.         ബാറെക്മോര്‍-ശുബഹോ.....മെനഓലം.....

 

എക്ബൊ  (ഹൌ ദത്ത്ഇന്‍)

 

സ്നാന  നിന്നെയണിഞ്ഞോരെ 

മുടിവിനു നാഥ-വെടിയരുതെ

നിന്തിരുമെയ്‌ ഭക്ഷിച്ചോരെ 

ദഹനന്‍ ഭക്ഷി-ച്ചീടരുതെ

 

നിന്നെ-വാഴ്ത്തിയ വദനങ്ങള്‍ 

വിലപിക്കരുതേ വേദനയാല്‍

മൃതരെ സന്ദശിച്ച സുതാ! 

കൃപയടിയാരില്‍ ചെ-യ്യോ-ണം.    സ്തൌനമെന്‍കാലോഗസ്‌ 

 

പ്രുമിയോന്‍

 

മരിച്ചവരെ പുനരുത്ഥാനം ചെയ്യിക്കുന്നവനും കബറടക്കപ്പെട്ടവരെ എഴുന്നേല്ലിക്കുന്നവനും ജീവനുള്ളവരുടേയും മരിച്ചവരുടേയും ന്യായാധിപനും സകല ആത്മാക്കളുടെയും ജഡങ്ങളുടെയും ദൈവവും മരിപ്പിക്കുകയും ജീവിപ്പിക്കുകയും പാതാളത്തിലേക്ക്‌ ഇറക്കുകയും അവിടെ നിന്ന്‌ കയറ്റുകയും ചെയ്യുന്നവനും മനുഷ്യന്റെ ആയുഷ്‌ക്കാലത്തിന്‌ പരിമിതി നിണ്ണയിക്കുകയും മരണം മുഖേന അതിനെ അഴിച്ചുമായിച്ചുകളയുകയും അക്ഷയവും അനശ്വരവുമായ ജീവിതത്തിനായി വിളിച്ചെഴുന്നേല്പിക്കുകയും ചെയ്യുന്നവനുമായ കത്താവിന്‌ സ്തുതി. തന്റെ ദാസന്റെ ശവസംസ്ക്കാര ശുശ്രൂഷനിവഹിക്കുപ്പെടുന്ന ഈ സമയത്തും............ ഉത്തമനായ തന്നെ നാം ഓത്തു മഹത്വപ്പെടുത്തണം. ബ്ക്ലഹൂന്‍,

 

സെദറാ

 

ബലവാനായ ദൈവമായ കത്താവേ! മഹനീയമായ കത്താവിന്റെ പ്രത്യക്ഷതയുടെ ആ അവസാന ദിവസത്തില്‍ പരേതര്‍ നാശരഹിതരായി ഉത്ഥാനം ചെയ്യുകയും സകല പരേതരുടേയും അസ്ഥികള്‍ ശേഖരിക്കപ്പെടുകയും സൂര്യചന്ദ്രന്മാര്‍ ഇരുണ്ടുപോവുകയും നക്ഷത്രങ്ങള്‍ പ്രകാശരഹിതമായിത്തീരുകയും ഭയങ്കര കാഹളങ്ങള്‍ ധ്വനിക്കുകയും ശുശ്രൂഷകന്മാരായ മാലാഖമാര്‍ ഭയത്തോടെ നില്‍ക്കുകയും ഭയങ്കരങ്ങളായ പുസ്തകങ്ങള്‍ തുറക്കപ്പെട്ട സകലരുടേയും പ്രവൃത്തികള്‍ പരിശോധിക്കപ്പെടുകയും ഇഞാനികള്‍ മൌനമായും സമത്ഥന്മാര്‍ 

 

വിസ്മയിച്ചും നില്‍ക്കുകയും നീതിമാന്മാര്‍ മണവറയില്‍ സന്തോഷിക്കുകയും ദുഷ്ക്കമ്മികള്‍ അഗ്നിക്ക്‌ ഭക്ഷണമായ്‌ നല്‍കപ്പെടുകയും പുണ്യവാന്മാര്‍ പ്രകാശത്തില്‍ 

ആനന്ദിക്കുകയും ദുഷ്ടന്മാര്‍ പുറത്തെ അന്ധകാരത്തിലേക്ക്‌ അയ്ക്കുപ്പെടുകയും വിശുദ്ധന്മാര്‍ സന്തോഷിക്കുകയും ശ്രേഷ്ഠന്മാര്‍ ആഹ്ലാദിക്കുകയും പാപികള്‍ ആഴമേറിയ കുഴിയിലേക്ക്‌ വിധിക്കപ്പെടുകയും വലത്തുഭാഗം ജയത്താല്‍ ശ്രേഷ്ഠതപ്പെടുകയും ഇടത്തുഭാഗം നിത്യദണ്ഡനത്തിലേക്ക്‌ തള്ളപ്പെടുകയും ഇരുഭാഗങ്ങളും അവരവര്‍ അഹിക്കുന്നത്‌ പ്രാപിക്കുകയും അവയ്ക്ക്‌ മാറ്റം സംഭവിക്കാതിരിക്കുകയും ചെയ്യൂന്നതായ ആ സമയത്ത്‌, കത്താവേ! കത്ത്ൃരൂപത്തിലും ഛായയിലും സൃഷ്ടിക്കപ്പെട്ടവനായ ഈ ദാസനില്‍ കത്താവി൯്‌ അനുകമ്പതോന്നണമെ. കത്താവിന്റെ വിശുദ്ധ കൈകളാല്‍ നിമ്മിക്കപ്പെട്ട്‌ അലങ്കരിക്കപ്പെട്ടതായ ഈ വാത്സല്യസൃഷ്ടിയില്‍ കത്താവിന്‍ന്‌ സഹതാപം തോന്നണമെ. കത്താവിനെ സ്തൂതിക്കുവാനായി നിമ്മിക്കപ്പെട്ട ഈ പത്തു കമ്പിയുള്ള കിന്നരത്തെക്കുറിച്ച്‌ അനുകമ്പ തോന്നണമെ. മരണം നശിപ്പിക്കുകയും ചിതലിനും പുഴുവിനും കൂടായിത്തീരുകയും ചെയ്യുന്ന ഈ മാനുഷിക ജനലുകളെക്കുറിച്ചും കോട്ടുകളെക്കുറിച്ചും അനുകമ്പ തോന്നണമെ. പൂഴിയായിത്തീരുന്ന ഈ  സുന്ദരമായ ആകാരത്തെക്കുറിച്ച്‌ കനിവുണ്ടാകണമെ. മാമൂദീസായുടെ റൂശ്മായാല്‍ മുര്രയിടപ്പെട്ടവനും ജീവനുള്ള തിരുശരീരരക്തങ്ങള്‍ അനുഭവിച്ചിടുള്ളവനും ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ തന്റെ ജീവിതം അവസാനിപ്പിച്ച്‌ നിന്റെ സന്നിധിയിലേക്ക്‌ യാത്രയായിരിക്കുന്നവനുമായ ഈ ദാസനില്‍ കനിവു തോന്നണമെ. പ്രീതിയോടെകൂടെ ഇവന്റെ ആത്മാവിനെ കൈക്കൊള്ളുകയും ദുഷ്ടാത്മക്കളുടെ സ്ഥാനങ്ങളില്‍ നിന്ന്‌ കാത്ത്‌ നിന്റെ  മാലാഖാമാരാകുന്ന സേനകളുടെ സഹായത്താല്‍ ഇവനെ സംരക്ഷിച്ചുകൊള്ളുകയും ചെയ്യുണമെ. കത്താവേ! തിരുരാജ്യത്തിന്റെ മാഹാത്മൃത്തെ തിരിച്ചറിയാതിരുന്നവരോടുകൂടെ നരകശിക്ഷയ്ക്കായി ഇവനെ വിധിക്കരുതെ. നിന്റെ മനുഷ്യവതാരത്തെ ദുഷിച്ചവരോടുകുടെ കത്താവിനോടൊരുമിച്ചുള്ള ആനന്ദത്തില്‍ നിന്ന്‌ ഇവനെ കള്ളിക്കളയരുതെ. മനുഷ്യപ്രീതിയാല്‍ ഇവനില്‍ ദയതോന്നി നിന്റെ മഹാകരുണയാല്‍ ഇവനെ ദശിക്കുമാറാകണമെ! തിരുനിവാസസ്ഥലത്ത്‌ ഇവനെ എത്തിക്കണമെ. കത്ത്യവിശുദ്ധന്മാക്കുള്ള ഓഹരിയില്‍ ഇവനെയും ഉള്‍പ്പെടുത്തണമെ. കത്താവിന്റെ പ്രകാശമണവറയില്‍ ഇവനെയും ക്രമീകരക്കണമെ. ജീവകരമായ പുനരുത്ഥാനത്തിനും കത്താവിന്റെ വലത്തുഭാഗത്തുള്ള ശ്രേഷ്ഠമായ നിലയ്ക്കും ഇവനെ അഹനാക്കണമെ. ഇവന്റെ കടങ്ങളുടെ മോചനത്താല്‍ ഇവനെ ആനന്ദിപ്പിക്ടുകയും പിഴകളുടെ ക്ഷമയാല്‍ സന്തോഷിപ്പിക്കയുംചെയ്യുണമെ. മഹനീയമായ തിരുതേജസ്സാല്‍ ഇവനെ ആനന്ദിപ്പിക്കണമെ. കത്താവിന്റെ വലത്തുഭാഗത്തുള്ള തെരഞ്ങെടുക്കപ്പെട്ടവരോടുകൂടെ മഹത്വത്തില്‍ ഇവന്‍ ശോഭിക്കുമാറാകണമെ. കത്താവേ! ക്ഷണികവും അപകടപൂണ്ണവുമായ ഈ ജീവിതത്തില്‍ അവശേഷിക്ടന്ന പാപികളും നിന്റെ ദാസരുമായ ഞങ്ങളെ കരുണാപൂവ്വകമായ നിര്യാണത്തിനും തിരുഭവനക്കാക്കും വത്സലന്മാക്കും ഉചിതവും കത്താവിനു പ്രീതികരവുമായ നല്ല അവസാനത്തിനും അഹരാക്കണമെ. ഞങ്ങളില്‍ ഒരുവനെപ്പോലും തിരുരാജ്യത്തില്‍ നിന്ന്‌ അന്നും വേര്‍തിരിക്കപ്പെട്ടവനുമാക്കിത്തീക്കരുതെ. സ്നേഹപുവ്വം ക്രിസ്തു വന്നു ഞങ്ങളെ രക്ഷിച്ചതുപോലെ വീണ്ടും തിരികെ വന്ന്‌ കത്താവിനു യോഗ്യമായ നിലയില്‍ ഞങ്ങളെ ഒരുക്കിക്കൊള്ളണമെ. രക്ഷയും വീണ്ടെടുപ്പും നിനക്കും നിന്റെ പിതാവിനും  പരിശുദ്ധറൂഹായ്ക്കും ഉള്ളതാകുന്നു.  ഹോശോ. ദൈവത്തില്‍ നിന്ന്‌  .......

 

(തക്ശെപ്തൊ രരനഹമോനൊ)

 

ജീവദനേ! മൃതിയാന്നോരെ-

യുത്ഥാനം-ചെയ്യിപ്പോനേ!

ക്ഷണവും സ്നോത്രവുമറ്റോരാം 

മൃതിഗതരെ-ജീവിപ്പിക്ക.

 

ലാസറിനെ-ക്കല്ലറയീന്നും

ആഹ്വാനം-ചെയ്യൊരു നാദാല്‍

വിശ്വാസ-ത്തൊടു മൃതിപൂണ്ടോര്‍-

ക്കുത്ഥാനം നല്‍കീടണമെ.                    മോറിയൊ......

 

എത്രൊ

 

മഹാകാരുണ്യവാനായ ദൈവമായകത്താവേ! ഞങ്ങള്‍ അപേക്ഷിക്കുന്നു. മരണനിദ്ര പ്രാപിച്ചിരിക്കുന്ന ഈ നിന്റെ  ദാസന്റെ ആത്മാവിനുവേണ്ടി ഇപ്പോള്‍ ഞങ്ങള്‍ കത്താവിനണച്ചതായ ഈ ധൂപം കൈക്കൊണ്ട്‌ പാപപരിഹാരത്തിനും മോചനത്തിനും തിരുസന്നിധിയിലുള്ള മുഖ്പ്രസന്നതയ്ക്കും ഇവനെ അഹനാക്കണമെ. മോറാന്‍വാലോഹാന്‍......

 

കോലൊ  (മല്‍ക്കൊമ്നഹമോനൊ)

 

കൈക്കൊ-ള്ളുക നാഥാ! 

നിന്‍ ദാസന്‍ തന്‍ സംസ്ക്കാരം

ഞങ്ങളണച്ചോ-രീപ്പരിമളധൂുപം 

ഇതിനാ-ല്‍ നിന്‍ ശരണേ

മരണമടഞ്ഞോര്‍ക്കാശ്വാസം 

സ്മൃതിയോടൊപ്പം-നീ നല്‍കീടണമെ

 

ജീവ-പ്രദരാജന്‍! മഹിമയില്‍ വാനത്തീന്നുമുദി-

ച്ചേകും-മൃതരാ-മഖിലക്കും ജീവന്‍ 

ഒന്നായ്‌-മൃതരെല്ലാം 

കബറീന്നുത്ഥിതരായ്‌, പ്രാണന്‍ 

നല്‍കും നിന്നെ-സ്ത്ോത്രം ചെയ്തീടും             ബാറെക്മോര്‍-ശുബഹോ.........

 

എന്‍ഗാ-ത്രം ഭക്ഷിച്ചുയിരേലും രുധിരം പാനം

ചെയ്യോനെ ഞാന്‍ വെടിയാ ശീയോളില്‍

എന്ന-ലവനെന്നും, ജീവിപ്പാൻ ഞാന്‍ മൃതനായെ-

ന്നീശന്‍ ചൊന്നോ-രാവചനം സ്തൂത്യം                  മെനഓലം.....

 

സ്നേഹ-ത്തോടെത്തി, സ്ലീബായാല്‍ രക്ഷിച്ചവനാ-

യിനിയും വന്നി-ട്ടാദാമയരെയേറ്റിത്ത

മഹിമാം-ബരമേകും, ജയവീരന്‍ ഈശോന്ൃപനെ

നാം സ്തോത്രം ചെ-യ്കാരാധിക്കേണം.

 

 

മദറോശൊ (്രര്‍ദൈസൊ)

 

നവ്യതയുത്ഥാനേ-കരുണാബ്ലേ! നല്‍ക

നിന്നില്‍ നിദ്രിതരാം-നിന്‍ദാസന്മാക്കായ്‌

 

1.സോദരരേ! കാണ്മിന്‍-കബറിന്‍ സംഹാരം

മത്യാഗാരത്തെ-മൃത്യ ഹനിക്കുന്നു.

ആദാമിന്‍ ക്ഷയമോ-ത്തീമൃതിയില്‍ കേഴിന്‍

             മൃതിലോകത്തില്‍ പൊടിയാമീയുലകത്തില്‍

മോഹത്തെ വിടുവിന്‍-കരുണാപൂണ്ണ! നിന്‍

സൃഷ്ടി ക്കേകണമേ-പുതുമയുയപ്പിങ്കല്‍.

 

 

2.മൃത്യരുടെ ഹോമാനില്‍-വന്നേറികാണ്മിന്‍

മൃതികൂമ്പാരംപോല്‍-കൂട്ടിയ മാനവര്‍ തന്‍

ദുദഗഗാത്രങ്ങള്‍-പാഴ്മണ്‍പാത്രങ്ങള്‍

             ഭീകരമസ്ഥികളില്‍ കൃമികള്‍ കുടികൊള്‍വൂ

ഇതുകണ്ടാൽ താഴ്ത്തും-തല ഗവിഷ്ഠന്മാര്‍

നശ്വരലോകത്തെ-സ്നേഹിപ്പോര്‍ വാടും.

 

3.പ്രിയരേ! സുന്ദരരേ! പാതാളം പൂകിന്‍

സങ്കടരംഗത്തില്‍-മ്ലേച്ഛുതയെ കാണ്മിന്‍

അഴകെല്ലാം പോയി-ചമയങ്ങള്‍ പാഴായ്‌

മോദം നല്‍കും പരിമളമില്ലവിടെങ്ങും

ആരെയുമോടിക്കും-ദുഗന്ധം പാരം

ചാച്ചക്കാരനെയും-നേരിടുവാന്‍ വയ്യാ.

 

4.നിന്‍ശരണേ മൃതരാം-ജനക ഭ്രാതാക്കള്‍

സൌഈഭാഗൃസ്ഥാന-ത്തേല്‍ക്കണമാശ്വാസം

വംശവിധിക്കായ്‌ നീ-ആഗതനാകും നാള്‍

                 ഉന്നതമാം യേറുശലേമില്‍ നിന്നടിയാര്‍

മോദാഗാരത്തില്‍-വിമലന്മാരൊപ്പം

സ്തൂതി നിത്യം പാടാന്‍-ഭാഗ്യം നേടേണം.

 

5.സ്വഗ്ലപതേ! മൃതരെ-ജീവിപ്പിക്കണമെ

നിന്‍ശരണേ ജീവന്‍-വിരമിപ്പിച്ചോരാം

സകല പരേതക്കും-മോചനമേകണമെ

                    നിന്നുടെ വന്‍ദിനമതിലവര്‍ മോദിക്കണമെ

അവരഴലില്ലാതെ-തേജോധാരികളായ്‌

മണവറയെ മോദാല്‍-പ്രാപിച്ചീടേണം.

 

6.സ്തൂതി കാരുണ്യത്താല്‍-സൃഷ്ടിച്ചോന്‍ ജനകാ!

സ്തോത്രം സ്ലീബായാല്‍-രക്ഷിച്ചോന്‍ തനയാ!

സ്തോത്രം പ്രാണദനാം-പരിശുദ്ധാത്മാവേ!

                       ഞങ്ങളിലെപ്പോഴും മ്ശിഹാ രക്ഷകനേ!

കനിവുണ്ടാകണമെ-അടിയാരും മൃതരും

നിന്നെയെന്നെന്നും-സ്ത്ോത്രം ചെയ്തീടും.

 

സുഗീസൊ   (എസ്‌കാനാശ്‌ ആഹായ്‌)

 

സോദരരേ!-കൂടീന്‍ എന്നെയോ-ത്തിടുവിന്‍

നിങ്ങടെ സം-സഗ്ഗം വിടേനെ-ന്നേന്ക്കും.

 

യാത്രപുറ-പ്പെട്ടേന്‍ ഭോജ്യമെനി-ക്കില്ല

എന്നെ കൈ-ക്കൊള്‍വാന്‍ പ്രിയരെ! പ്രാ-ത്ഥിപ്പിന്‍.

 

നീ കൃപയാ-ലെന്നെ മണ്ണാല്‍ സൃഷ്ടിച്ചു

പാതകി ഞാന്‍-പുകീടരുതേ പാ-താളം.

 

പാതകി ഞാ-ന്‍, എന്നെ ഞാന്‍ നിന്ദിക്കുന്നു.

അമ്പുടയോ-നേ നിന്നമ്പത്ഥി-ക്കുന്നേന്‍.

 

സൃഷ്ടിപതേ!-സൃഷ്ടിച്ചെന്നെ നിന്‍-വടിവില്‍

 

വീഴരുതേ-നരകത്തീയില്‍ ഞാന്‍-നാഥാ!

 

അങ്ങേറാ-നെളുതല്ലെങ്കില്‍ തൃ-ക്കനിവാല്‍

ഞാന്‍ മേവട്ടാപത്തെന്യേ വാ-തില്‍ക്കല്‍.

 

അരയില കൊട്ടീടും സ്ലരീബായാം വാളാല്‍

ആപല്‍സ്ഥാ-നത്തെ നീ തരണം ചെയ്യും.

 

ഈശന്‍ ജീ-വമയന്‍ കബറീന്നും-നിന്നെ

ഏദനിലേ-യ്ക്കേറ്റും ജീവന്‍ നീ-നേടും.

 

സ്വഭാഗ്യം-പുകും ശുദ്ധന്മാരൊപ്പം

നീയാമോ-ദിക്കും ഖേദം നീ-ങ്ങിടും.

 

രക്ഷകനാ-മീശോ! ജീവദനേ!-എന്നെ

ജീവിപ്പി-ക്കുക നിന്‍കൃപയെ ഞാന്‍-വാഴ്ത്തും.    മൊറിയൊറാഹേം.

 

മാര്‍ അപ്രേമിന്റെ ബോവൂസൊ

 

ആദ്രതയാല്‍ നാഥാ! ദേവാ!

ദാസന്നേകണമെ പുണ്യം

നിന്മഹിമോദയനാള്‍ തന്നില്‍

നിത്തണമെ വലമായിവനെ.

 

വത്സലരേ! പാതാളത്തില്‍

വഴിയും പാപ്പിടവും പാത്താല്‍

നിങ്ങളെ വേര്‍പിരിയാനെന്നെ-

യിപ്പോളാഹ്വാനം ചെയ്തു.

 

പിന്നാലെ വന്നോന്‍ ദൂതന്‍

വീണാനെന്മീതേ-വേഗം

ഞാനറിയാതെന്നെ നേരെ

കൂട്ടിക്കൊണ്ടയ്യോ പോയാന്‍

 

ബാന്ധവരെക്കാണാനല്ലം

നില്‍ക്കണമെന്നഭ്ൃത്ഥിച്ചേന്‍

കേട്ടില്ലെന്‍-വാക്യം ദൂതന്‍

വാങ്ങിച്ചില്ലെന്‍ കൈകൂലി.

 

സ്രഷ്ടാവാം താതന്‍ സ്തൂത്യന്‍

രക്ഷകനാം പുത്രന്‍ വന്ദ്യന്‍

കബറിന്നും പറുദീസായില്‍

ചേക്കും റൂഹാ സ്ന്റോത്രാഹന്‍

 

ആദ്രതയാല്‍ നാഥാ! ദേവാ!

ദാസന്നേകണമെ പുണ്യം

നിന്മഹിമോദയനാള്‍ തന്നില്‍

നിത്തണമെ വലമായിവനെ.

 

 

 

 

സുറിയാനിക്രിസ്ത്യാനികളായ   പുരുഷന്മാരുടെ ശവസംസ്ക്കാരം

 

മൂന്നാം ശുശ്രൂഷ

 

പുരോഹിതന്‍: ദൈവമേ! നീ പരിശുദ്ധനാകുന്നു.

പ്രതിവാക്യം: ബലവാനേ! നീ പരിശുദ്ധനാകുന്നു.

മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ട മ്ശിഹാ തമ്പുരാനേ ഞങ്ങളോടു കരുണ ചെയ്യണമെ.           (മൂന്നു പ്രാവശ്യം ചൊല്ലണം)

 

പുരോഹിതന്‍: ഞങ്ങളുടെ കർത്താവേ ഞങ്ങളോടു കരുണ ചെയ്യണമെ.

പ്രതിവാക്യം: ഞങ്ങളുടെ കർത്താവേ കൃപതോന്നി ഞങ്ങളോടു കരുണ ചെയ്യൂണമെ. ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ നമസ്ക്കാരവും ശുശ്രൂഷയും കൈകൊണ്ട്‌ ഞങ്ങളോടു കരുണ ചെയ്യണമെ.

 

പുരോഹിതന്‍: ദൈവമേ സ്തുതി

പ്രതിവാക്യം: സൃഷ്ടാവേ സ്തുതി പാപികളായ അടിയാരോടു കരുണ ചെയ്യുന്ന മ്ശിഹാ രാജാവേ സ്തുതി, ബാറെക്മോര്‍.

 

പുരോഹിതന്‍: സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ,

പ്രതിവാക്യം: തിരുനാമം പരിശുദ്ധമാക്കപ്പെടണമെ. നിന്റെ രാജ്യം വരണമെ. നിന്റെ തിരുവിഷ്ടം സ്വഗ്ഗത്തിലെപ്പേലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക്‌ ആവശ്യമുള്ള ആഹാരം ഇന്നും ഞങ്ങള്‍ക്കുതരണമെ. ഞങ്ങളുടെ കടക്കാരോടെ ഞങ്ങള്‍ ക്ഷമിച്ചതുപോലെഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ. പരീക്ഷയിലേയ്ക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതെ. പിന്നെയോ തിനപ്പെട്ടവനില്‍ നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമെ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും-എന്നേക്കുംതനിക്കുള്ളതാകുന്നു. ആമ്മീന്‍.

 

പുരോഹിതന്‍: കൃപ നിറഞ്ഞ മറിയമേ,

പ്രതിവാക്യം: നിനക്കു സമാധാനം. നമ്മുടെ കത്താവ്‌ നിന്നോടു  കൂടെ, നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍; നിന്റെ വയറ്റില്‍ഫലമായ നമ്മുടെ കത്താവീശോമ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധ കന്യക മത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തിലും ദൈവംതമ്പുരാനോട്‌അപേക്ഷിച്ചുകൊള്ളണമെ.

ആമ്മീന്‍.

 

പുരോഹിതന്‍: ശുബഹോലാബോ......

പ്രതിവാക്യം: ബലഹീനരും പാപികളുമായ ഞങ്ങളുടെ മേല്‍ കരുണയും കൃപയും രണ്ടു ലോകങ്ങളിലും എന്നേക്കും ചൊരിയപ്പെടുമാറാകട്ടെ.

 

പ്രാത്ഥന

 

കരുണയുള്ള ദൈവമായ കത്താവേ! കത്താവില്‍ ഞങ്ങള്‍ അഭയം പ്രാപിച്ചുകൊണ്ട്‌ നിന്റെ  കർത്രകല്പനപ്രാകാരം നിദ്രപ്രാപിച്ചിരിക്കുന്ന ഈ ആത്മാവിനുവേണ്ടി അപേക്ഷിക്കുന്നു. കത്താവേ! ദുഷ്ടന്മാരായ മത്സരക്കാരുടെ വലകളില്‍ നിന്നും അദൃശമായ അന്ധകാരസേനകളില്‍ നിന്നും ഇവനെ സംരക്ഷിച്ച്‌ നീതിമാന്മാരുടെ കൂട്ടത്തില്‍ രക്ഷാസ്ഥാനത്ത്‌ ചെന്നുചേരുവാനും തിരുവിശുദ്ധന്മാരോടൊരുമിച്ച്‌ എന്നെന്നേക്കും വസിക്കുവാനും ഇവന്‍  സംഗതിയാക്കണമെ. ഹോശോ.........

 

 

 

കുക്കിലിയോന്‍ (ഏഴാം രാഗം)

 

സംരക്ഷകനാം നാഥാ! ദേവാ!-ഹാലേ-ഉ-ഹാ.....

രാവും പകലും തിരുമു-മ്പില്‍ കേണേന്‍.

പൂകട്ടെന്‍ പ്രാത്ഥന നിന്‍സവിധം-ഹാലേ-ഉ-ഹാ.....

ശ്രദ്ധിച്ചീടണമെന്‍-യാചനയെ.

തിന്മയെ മോഹിച്ചെന്നാത്മം-ഹാലേ-ഉ-ഹാ.....

എന്നുയിര്‍ പാതാ-ളം പൂകി.

കുഴിയില്‍ പെട്ടോരെപ്പോലായെന്‍-ഹാലേ-ഉ-ഹാ.....

തുണയറ്റോരോ-ടൊത്തേന്‍ ഞാന്‍.   ബാറെക്മോര്‍-ശുബഹോ...... മെനഓലം......

 

എക്ബൊ    (യൌമ്മോനൊ)

 

മൃതിയാന്നോരേ!-സൌഈഭാഗ്യം

നിങ്ങള്‍ക്കുത്ഥാന-ത്തിന്‍ നാളില്‍

ഉള്‍ക്കൊണ്ടോരുയിരിന്‍ തിരുമെയ്യും 

മോചനമേകും തിരുരക്ത

മതും നിങ്ങളെ നിത്തീടും-വലഭാഗേ.     മെന്‍കാലോസ്‌ കുറിയേലായിസ്സോന്‍

 

പ്രുമിയോന്‍

 

മരിച്ചവരെ ജീവിപ്പിക്കുന്നവനും കബറടക്കപ്പെട്ടവരെ എഴുന്നേൽപ്പിക്കൂന്നവനും ന്യായാധിപതിമാരുടെ ന്യായാധിപതിയുമായ കത്താവിനു സ്തുതി. തന്റെ ദാസന്റെ ശവസംസ്‌ക്കാരശുശ്രൂഷ നിവഹിക്കപ്പെടുന്ന ഈ സമയത്തും ............. തന്നെ നാം ഓത്തു മഹത്ചപ്പെടുത്തണം. ബ്കുല്ഹൂന്‍......

 

സെദറ

 

ആദിയില്‍ ഉണ്ടായിരുന്നവനും ഇപ്പോള്‍ ഉള്ളവനും, എന്നെന്നേക്കും നിലനില്‍ക്കുന്നവനും, തന്റെ പിതാവിന്റെ മഹത്വത്തില്‍ വിശുദ്ധമാലാഖാമാരോടു കൂടെ വരുവാനിരിക്കുന്നവനുമായ മ്ശിഹാതമ്പുരാനേ! സംഖ്യാതീതമായ നിരകളും ഗണങ്ങളും പതിനായിരങ്ങളും തിരുമുമ്പാകെ പരിരമിച്ച്‌ വിറച്ചുകൊണ്ട്‌ നില്‍ക്കുന്നു. ഭയങ്കരന്മാരായ ക്രോബേന്മാരും സ്ഥിരതയുള്ള ഗണങ്ങളും സ്വഗ്ലീയമായമേഘങ്ങളില്‍ കത്താവിനെ ആഘോഷിക്കുന്നു. കത്താവിന്റെ ഉഗ്രമായ ശബ്ദത്തീല്‍ കത്താവ്‌ അട്ടഹസിക്കുമ്പോള്‍ മരണം വീണുപോവുകയും പാതാളം നശിച്ചു പോവുകയും ആദിഭൂതങ്ങള്‍ അഴിഞ്ഞുപോവുകയും, ഭൂമിയില്‍ ദ്രവിച്ചുപോയ സവ്വശരീരങ്ങളും പുനരായി സൃഷ്ടിക്കപ്പെടുകയുംചെയ്യുന്നു. സകലത്തിന്റേയും സൃഷ്ടാവും നിമ്മിതാവുമെന്ന നിലയില്‍സൃഷ്ടിശക്തിയുള്ള വചനത്താല്‍ കത്താവു വീണ്ടും അവയെ സജ്ജികരിക്കുന്നു. നന്മയാകട്ടെ തിന്മയാകട്ടെ അവനവന്‍ പ്രവത്തിച്ചിടടുള്ളവയെക്കുറിച്ച്‌ സമാധാനം ബോധിപ്പിക്കുവാനായി സകല വംശങ്ങളും ഗോത്രങ്ങളും പരിഭ്രമജനകവും ഭയങ്കരവുമായ കത്താവിന്റെ സിംഹാസനത്തില്‍ മുമ്പാകെ വന്നുകൂടുകയും ചെയ്യുന്നു. ബലവാനും കാരുണ്യവാനുമായ ദൈവമായ കത്താവേ! ഇവയെല്ലാം സംഭവിക്കുകയും പ്രവത്തിക്കപ്പെടുകയും ചെയ്യൂന്നതായ ആ സമയത്ത്‌ കർത്താവിലുള്ള പ്രത്യാശയോടെ നിദ്രപാപിച്ചിരിക്കുന്ന ഈ സഹോദരനെ കത്താവിന്റെ വലത്തു ഭാഗത്തു നിറുത്തികൊള്ളണമെ. “എന്റെശരീരംഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഏവനും എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. അവസാനദിവസത്തില്‍ ഞാന്‍ അവനെ ഉയിത്തെഴുന്നേല്ലിക്കും" എന്ന്‌ ജീവനുള്ള തിരുവായ്കൊണ്ട്‌ അരുളിച്ചെയ്തിട്ടുള്ളതായ ആ വചനം ഞങ്ങളിലും ഇവനിലും നിറവേറ്റണമെ. ഞങ്ങളും ഞങ്ങളുടെ പരേതരും 

 

നിന്റെ വലത്തുഭാഗത്തു നിന്നുകൊണ്ട്‌ നിന്റെ കരുണയെകാണുകയും നിനക്കും തന്റെ പിതാവിനും പരിശുദ്ധാത്മാവിനും സ്തൂതിയും സ്തോത്രവും കരേറ്റുകയും ചെയ്യുമാറാകണമെ. ഹോശോ......

 

തക്ശെപ്തൊ  (്രലോസ്‌ അക്സേബ്‌)

 

പൌലോസെഴുതി-മൃതിമ്ശിഹായില്‍ പ്രാ-

പിച്ചോരെ-മരണം-ബാധിക്കി-ല്ലെന്നേവം

മ്ശിഹാ നിദ്രാ-വശരായോര്‍ വീണ്ടും

മൃതിയേല്‍ക്കി-ല്ലെന്നുല്‍-ഘോഷിച്ചാന്‍-ശാസ്ലീശന്‍       മൊറിയൊ.........

 

എത്രൊ

 

ബലവാനും മഹാകാരുണ്യവാനും ദയാലുവുമായ ദൈവമായ കത്താവേ! തിരുസന്നിധിയിലേക്ക്‌ കത്താവ്‌ എടുത്തിരിക്കുന്നതിനാല്‍ നിദ്രപ്രാപിച്ചിരിക്കുന്ന ഈ സഹോദരനുവേണ്ടി ഈ സമയത്ത്‌ ഞങ്ങള്‍ അബണച്ചിരിക്കുന്ന ഈ ധൂപം കൈക്കൊണ്ട്‌ സ്വഗ്ലീയ ഈശ്ലേമില്‍ മോഹനീയ വാസസ്ഥാനങ്ങളില്‍ ഇവനെ ആശ്വസിപ്പിക്കുകയും കടങ്ങളുടെ പരിഹാരത്തിനും പാപങ്ങളുടെ മോചനത്തിനും തിരുമുമ്പാകെയുള്ള മുഖ്പ്രസന്നരയ്ക്കും ഇവനെഅഹനാക്കുകയുംചെയുണമെ. മോറാന്‍ വാലോഹാന്‍...

 

കോലൊ   (കുക്കോയൊ)

 

നുകരുന്നോനു കടും കയ്ക്കാ-ണീ മരണക്കാ-സാ

വരിക ജവം പോകാ മുടയോന്‍-നിന്നേയാരാ-യു-

                     ന്നെന്നാത്മാവോ-ടാ ദൂതന്‍ ചൊല്ലും

                     നേരം പാരം-ഘോരം ഖേദകരം

കണ്ണീര്‍ കവിളിലൊഴുക്കിക്കൊ-ണ്ടാത്മാവോ-തുന്നു

ശാന്തിയൊടുത്ഥാനത്തോളം-തനുവേ! നിവസിക്കു.     ഹാലേലുയ്യു-ഉ-ഹാലേലുയ്യ

 

ഞാന്‍ വൈദേശികനെന്നേവം-ചൊന്നീടുന്നാ-ത്മം

ആള്‍വിട്ടുടയോന്‍ വിട്ടതിനാല്‍-നില്ലാന്‍ തരമില്ല

                   പ്രേഷിതനെന്നോ-ടേവം ഭാഷിച്ചു

                   ആലയവാസം-കൈവെടിയുക വരിക.

കത്താവരുളിയനാള്‍വരെയും-ഞാന്‍ മേവിയതാ-കും

മോഹന നശ്വരമന്ദിമേ! വാഴ്ക ശുഭം മെ-യ്യേ.               ഹാലേലുയ്യു-ഉ-ഹാലേലുയ്യ

 

                         ബാറെക്മോര്‍-ശുബഹോ.....

ദൈവസുതാ! വഴിയാത്രയിലെന്‍-പാഥേയം നീയാം

ജഗതീപോഷകനേ! പശിയില്‍-നീയെന്നെപ്പോറ്റി

                        ഞാനെരിയരുതേ-നിന്‍ തനുരുധിരങ്ങള്‍

                       എന്‍തനുവീന്നും-വാസന വീശുമ്പോള്‍

മാമോദീസയെനിക്കോത്താല്‍-മുങ്ങാത്തൊരുന-ക

നാഥാ! നിന്‍ കൃപ കാണണമേ-ഞാനുത്ഥാന-ത്തില്‍     ഹാലേലുയ്യു-ഉ-ഹാലേലുയ്യ

 

വേര്‍പാടിന്‍ വേളയിലാത്മം-മെയ്യോടുരചെ-യ്യു-

ന്നെന്തുപകാരമെനിക്കേകും-ധനസമ്പാദ്യ-ങ്ങള്‍

                        വിധിനിലയത്തില്‍-ചോദിക്കും സുകൃതം

                        ചെയ്യെന്നാകില്‍-ഫലമുളവായേനെ

വാസസ്ഥലവും ധനവും ഞാ-നുടമസ്ഥക്കേ-കി

 

 

ഭീകരസിംഹാസന സവിധം-പോകുന്നേനെ-ന്റെ.

                       ഹാലേലുയ്യ ചെയ്തികളറിയിപ്പാന്‍. മൊറിയൊറാഹേം.....

 

മാര്‍ അപ്രേമിന്റെ ബോവൂസൊ

 

ആദ്രതയാല്‍ നാഥാ! ദേവാ! 

ദാസന്നേകണമെ-പുണ്യം

നിന്‍ മഹിമോദയനാള്‍ തന്നില്‍ 

നിത്തണമെ വലമാ-യിവനെ.

 

രക്ഷിപ്പാന്‍ വന്നോന്‍ മ്ശിഹാ! 

നീയെന്‍ സങ്കേതം-മിത്രം

ചാവിരുളില്‍ പാതാളത്തില്‍ 

 

നിന്‍ സ്ലീബായാണെന്‍-ദീപം.

 

എന്‍വേര്‍പാടാസന്നം ഞാന്‍ 

നിങ്ങളില്‍ നിന്നിപ്പോ-ള്‍ നീങ്ങും

വേര്‍പാടേകിയ ദൈവത്തെ-

യോത്തെന്നെയോപ്പിന്‍- നിങ്ങള്‍.

 

വത്സലരേ! ശാന്ത്യാ വാഴ്വിന്‍ 

താതന്മാരേ! പ്രാത്ഥിപ്പിന്‍

ഞാനിപ്പോള്‍ ദൈവം ചൊല്ലും 

സ്ഥാനം നോക്കിപ്പോ-കുന്നു.

 

ഏല്‍ക്കുക ദേവാ! നിന്‍ശരണേ

നിദ്രയിലായോരാ-ത്മത്തെ

നിന്‍കൃപ ശോഭിക്കും നാളില്‍ 

നിത്തണമെ വലമാ-യിവനേ.

 

ആദ്രതയാല്‍ നാഥാ! ദേവാ! 

ദാസന്നേകണമെ-പുണ്യം

നിന്‍ മഹിമോദയനാള്‍ തന്നില്‍ 

നിത്തണമെ വലമാ-യിവനെ.

 

സുറിയാനിക്രിസ്ത്യാനികളായ   പുരുഷന്മാരുടെ ശവസംസ്ക്കാരം

നാലാം ശുശ്രൂഷ

 

പുരോഹിതന്‍: ദൈവമേ! നീ പരിശുദ്ധനാകുന്നു.

പ്രതിവാക്യം: ബലവാനേ! നീ പരിശുദ്ധനാകുന്നു.

മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ട മ്ശിഹാ തമ്പുരാനേ ഞങ്ങളോടു കരുണ ചെയ്യണമെ.           (മൂന്നു പ്രാവശ്യം ചൊല്ലണം)

 

പുരോഹിതന്‍: ഞങ്ങളുടെ കർത്താവേ ഞങ്ങളോടു കരുണ ചെയ്യണമെ.

പ്രതിവാക്യം: ഞങ്ങളുടെ കർത്താവേ കൃപതോന്നി ഞങ്ങളോടു കരുണ ചെയ്യൂണമെ. ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ നമസ്ക്കാരവും ശുശ്രൂഷയും കൈകൊണ്ട്‌ ഞങ്ങളോടു കരുണ ചെയ്യണമെ.

 

 

 

പുരോഹിതന്‍: ദൈവമേ സ്തുതി……

പ്രതിവാക്യം: സൃഷ്ടാവേ സ്തുതി പാപികളായ അടിയാരോടു കരുണ ചെയ്യുന്ന മ്ശിഹാ രാജാവേ സ്തുതി, ബാറെക്മോര്‍.

 

പുരോഹിതന്‍: സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ,

പ്രതിവാക്യം: തിരുനാമം പരിശുദ്ധമാക്കപ്പെടണമെ. നിന്റെ രാജ്യം വരണമെ.  നിന്റെ തിരുവിഷ്ടം സ്വഗ്ഗത്തിലെപ്പേലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക്‌ ആവശ്യമുള്ള ആഹാരം ഇന്നും ഞങ്ങള്‍ക്കുതരണമെ. ഞങ്ങളുടെ കടക്കാരോടെ ഞങ്ങള്‍ ക്ഷമിച്ചതുപോലെഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ. പരീക്ഷയിലേയ്ക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതെ. പിന്നെയോ തിനപ്പെട്ടവനില്‍ നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമെ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും-എന്നേക്കുംതനിക്കുള്ളതാകുന്നു. ആമ്മീന്‍.

 

പുരോഹിതന്‍: കൃപ നിറഞ്ഞ മറിയമേ,

 

പ്രതിവാക്യം: നിനക്കു സമാധാനം. നമ്മുടെ കത്താവ്‌ നിന്നോടു  കൂടെ, നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍; നിന്റെ വയറ്റില്‍ഫലമായ നമ്മുടെ കത്താവീശോമ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധ കന്യക മത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തിലും ദൈവംതമ്പുരാനോട്‌അപേക്ഷിച്ചുകൊള്ളണമെ.

ആമ്മീന്‍.

 

പുരോഹിതന്‍: ശുബഹോലാബോ......

പ്രതിവാക്യം: ബലഹീനരും പാപികളുമായ ഞങ്ങളുടെ മേല്‍ കരുണയും കൃപയും രണ്ടു ലോകങ്ങളിലും എന്നേക്കും ചൊരിയപ്പെടുമാറാകട്ടെ.

ലോകങ്ങളിലും എന്നേക്കും ചൊരിയപ്പെടുമാറാകട്ടെ.

 

പ്രാർത്ഥന

 

ദൈവമായ കത്താവേ! താല്‍ക്കാലികമായ ജീവതത്തില്‍ നിന്ന്‌ ഇപ്പോള്‍ വേര്‍പെട്ട്‌ ഈ വ്യത്ഥലോകത്തില്‍ നിന്ന്‌ യാത്രയായിരിക്കുന്നഈ ആത്മാവ്‌ പുനരുത്ഥാനദിവസംവരെ ആശ്വാസവും സന്തോഷവും ആനന്ദവും നിറഞ്ഞ സ്ഥലങ്ങളിലേക്കു കത്താവിന്റെ വിശുദ്ധ മാലാഖാമാരാല്‍ നയിക്കപ്പെടുവാനും അവിടെ വെച്ച്‌ മുഖപ്രസന്നതയോടുകൂുടെ കത്താവിനെ എതിരേല്‍ക്കുവാനും സംഗതിയാക്കണമെ. ആബൊവബറൊ.......

 

കുക്കിലിയോന്‍   (എട്ടാം രാഗം)

മൃതനെപ്പോല്‍ ഞാന്‍ വിസ്കൃതനായ്‌-ഹാലേലുയ്യ

പാഴ്പാത്രംപോ-ലായേന്‍ ഞാന്‍.

 

ആളുകളേറ്റമെനിക്കെതിരായ്‌-ഹാലേലുയ്യ

ആലോചിക്കൂ-ന്നതു കേട്ടേന്‍.

 

എന്നാത്മാമെടുക്കാനവരൊത്തു-ഹാലേലുയു

നാഥാ! ശരണപ്പെ-ട്ടേന്‍ നിന്നില്‍.

 

ചൊന്നാന്‍ നീ താനെന്‍ ദൈവം-ഹാലേലുയ്യ

നിന്‍ കൈയില്‍താന്‍-കാലങ്ങള്‍.    ബാറെക്മോര്‍-ശുബഹൊ........ മെനഓലം......

 

 

 

എക്ബൊ  (ഹൌദത്ത്‌ ഇന്‍)

 

സത്തമനേ! കരുണാപൂണ്ണ! 

വിധിയേല്‍ക്കരുതേ നിന്നടിയാര്‍

തിരുമുമ്പില്‍ ജയമാന്നോനാര്‍ 

വിധിചെയ്യുല്ലെ നീയവരെ

 കത്താവേ! യവരെയന്‍പാല്‍

 ജീവിപ്പിക്കേണം നിന്നെ

 ഞങ്ങളിതാ വാഴ്ത്തീടുന്നു.      സ്തൌമെന്‍കാലോസ്‌ കുറിയേലായിസ്സോന്‍

 

പ്രുമിയോന്‍

 

ആത്മാക്കളുടെ സ്രഷ്ടാവും ശരീരങ്ങളുടെ നിമ്മിതാവും നിമ്മിതമായവയുടെ ശരണവും, സൃഷ്ടികളുടെ പ്രത്യാശയും കബറടക്കപ്പെട്ടവരുടെ പുനരുത്ഥാനവും മരിച്ചുപോയവരുടെ ഉയിപ്പും ദുഃഖിച്ചിരിക്കുന്നവരുടെ ആശ്വാസവും വിഷാദിച്ചിരിക്കുന്നവരുടെ ആഹ്ലാദവും വിലാപത്തിലിരിക്കുന്നവരുടെ സന്തോഷവും

 മനോവേദനയില്‍ ഇരിക്കുന്നവരുടെ ധൈരൃവുമായ കത്താവിനു  സ്തൂതി. തന്റെ ദാസന്റെ ശവസംസ്ക്കാര ശുശ്രൂഷ നിവഹിക്കപ്പെടുന്ന ഈ സമയത്തും......... ബ്കുല്ഹൂന്‍.....

 

സെദറാ

 

ആദ്യന്തമില്ലാത്ത തേജസ്സും മഹാകാരുണ്യവാനും സത്യവാനും, മരണമില്ലായ്യയടെ  പ്ര ഭയും ജീവനും ഉറവയും, സകലത്തിന്റേയും സ്രഷ്ടാവും ലോകത്തെയും അതിലെ അവസ്ഥാന്തരങ്ങളെയും ക്രമീകരിക്കുന്നവനുമായ കത്താവേ! കത്താവ്‌ ഭയങ്കരനും കത്താവിന്റെ കല്പനയില്‍ മഹനീയനും ദീഘക്ഷമയുള്ളവനും കാരുണ്യവാനും ആകുന്നു. യാതൊരു രഹസ്യവും നിന്റെ ദിവ്യദൃഷ്ടിക്ക്‌ അഗോചരമല്ല. ആലോചനകളുടെ ആഴവും ഹൃദയചിന്തകളും തിരുസന്നിധിയില്‍ പരസ്യമായി വെളിപ്പെട്ടിരിക്കുന്നു. നിന്റെ തീരുമാനങ്ങള്‍ അപരിമിതങ്ങളും നിന്റെ മാഗ്ലങ്ങള്‍ ദൂര്‍ഗ്രഹങ്ങളുമാകുന്നു മരണത്തെ മായിച്ചു കളയുവാനും മനുഷ്യസംഹാരകനായ മഹാസപ്പത്തെ കൊല്ലുവാനുമായിട്ട്‌ യേശുമ്ശിഹായെന്ന തിരുവത്സല പുത്രനെ ലോകത്തിലേക്ക്‌ അയയ്ക്കുകയും താല്ലര്യമുള്ള സകല ആത്മാക്കള്‍ക്കും രക്ഷയും മരണമില്ലായ്യയും യേശുമ്ശിഹാ പ്രസംഗിക്കുകയും ചെയ്തു. തിരുകല്ലനപ്രകാരം ക്ലേശപൂണ്ണമായ ഈ ലോകത്തില്‍ നിന്ന്‌ ശ്രേഷ്ഠവും അനശ്വരവുമായ ലോകത്തിലേക്കു ഞങ്ങള്‍ അയക്കപ്പെടുന്നു. കത്താധികത്താവും ഇരുലോകങ്ങള്‍ക്കും അധികാരിയുമായുള്ളോവേ! ഈ താല്‍ക്കാലിക ജീവിതമാകുന്ന പരദേശവാസത്തില്‍ നിന്ന്‌ വേര്‍പെട്ട്‌ യാത്രയായിരിക്കുന്ന ഈ നിന്റെ ദാസന്റെ ശവസംസ്ക്കാരശുശ്രൂഷയുടെ ഈ സമയത്ത്‌ തിരുസന്നിധിയില്‍ ഞങ്ങള്‍ അപേക്ഷയും പ്രാത്ഥനയും സമർപ്പിക്കുന്നു. ഇവിടെ നിന്ന്‌ യാതയായി സ്വഗ്ലീയ ഭൂവനങ്ങളില്‍ വസിപ്പിക്കുന്നവരായ സമാധാന മാലാഖാമാര്‍ മൂലം ഇവന്റെ ആത്മാവിനെ കൈക്കൊള്ളണമെ. കത്താവേ! ദുഷ്ടാത്മക്കളുടെ പിടിയില്‍ നിന്നും ഇവന്റെ ആത്മാവിനെ രക്ഷിച്ചു കൊള്ളണമെ. ആ എതിരാളിയുടെ ബന്ധനത്തില്‍ നിന്ന്‌ അതിനെ വിടത്തണമെ. തിരുനാമരക്തരും തിരുവിഷ്ടം ആചരിക്കുന്ന വരുമായ ചുറ്റി നില്‍ക്കുന്നതുപോലെയുള്ള സേനകള്‍ ഇവനും ലഭിക്കുമാറാകണമെ. നിന്റെ മനുഷ്യപ്രീതിയാല്‍ ഇവന്റെ പാപങ്ങളെ പൂണ്ണമായി പരിഹരിക്കണമെ. ഇവന്റെ തെറ്റുകളെ തിരുദയയാല്‍ പൂണ്ണുമായി ക്ഷമിക്കുകയം ചെയ്യുണമെ. ഇവന്റെ യാത്രയ്ക്ക്‌ തിരുസഹായം പരസ്യമായി അച്ചുകൊടുക്കണമെ. കൃപാപൂണ്ണമായ വലംകൈ ഇവന്‍ നീട്ടിക്കൊടുത്ത്‌ രണ്ടാം മരണമാകുന്ന ചുഴിയില്‍ നിന്ന്‌ ഇവനെ ഉദ്ധരിച്ചുകൊള്ളണമെ. അദൃശ്യമായ തിരുശക്തിയാല്‍ ഇവനെ സഹായിക്കണമെ. പിശാചുക്കളുടെ ഭങ്കരമായ ഒളിവിടങ്ങളില്‍ നിന്ന്‌ ഇവനെ രക്ഷിച്ചുകൊള്ളണമെ. ഇവന്റെ പ്രമാണലംഘനങ്ങള്‍ക്ക്‌ തക്കപോലെ ഇവനെ വിധിക്കരുതെ; തിരുസന്നിധിയില്‍ സർവ്വരും  കുറ്റക്കാര്‍ തന്നെയാണല്ലോ. കത്താവേ! ഞങ്ങളുടെ സ്വഭാവികമായ ദുൂബലതയില്‍ കനിവു തോന്നണമെ. ഞങ്ങളില്‍ വിളിക്കപ്പെട്ടിരിക്കുന്നതായ  തിരുനാമത്തെയും തിരുമഹാകരുണയെയും ഞങ്ങളിലും ഇവനിലും ഓർക്കണമെ. ഞങ്ങളുടെ വർഗ്ലത്തിന്റെ രക്ഷയ്ക്കുവേണ്ടിയുണ്ടായ തിരുഏകപുത്രന്റെ കഷ്ടാനുഭവങ്ങള്‍ കത്താവിനോടപേക്ഷിക്കുമാറാകണമെ. നിന്റെ കൃപയും കരുണയും ഇവന്റെമേല്‍ഉദിക്കുമാറാകണമെ. ഇവന്‍ വിശ്വസിച്ചതായ ജയമുള്ള സ്ലീബാ ഇവന വിശുദ്ധന്മാരുടെ സമൂഹത്തില്‍ വസിപ്പിക്കുന്ന പ്രകാശസ്തംഭമായി ഭവിക്കുമാറാകണമെ. ഞങ്ങളുടെ വംശശത്രുവായ സാത്താന്‍ തന്റെ ദുഷ്ടമായ ആഗ്രഹം നിറവേറാതെ ലള്ജിച്ചുപോകത്തക്കവണ്ണം നിന്റെ കരുണ ഇവനില്‍ ഉണ്ടാകുമാറാകണമെ. കത്താവേ! തിരുനാമഭക്തന്മാക്കുള്ള അനുഗ്രഹീത ഭവനങ്ങളില്‍ എത്തുന്നതുവെരെ ഈ നിന്റെ ദാസന്‍ കോട്ടയും അനുയായിയുംകാവര്‍ക്കാരനും സഹായിയും ആയിരിക്കണമെ. അവിടെ ആദ്യന്തമില്ലാത്തതായ തിരുമഹിമയില്‍ ഇവന്‍ ആനന്ദിക്കുമാറാകണമെ. അബ്രഹാമിന്റെ മടിയില്‍ വിശ്രമിച്ചുകൊണ്ട്‌ എല്ലാ ദുഃഖങ്ങളും ക്ലേശങ്ങളും കഷ്ടതകളും വിസ്തരിക്കുവാന്‍ ഇവന്‍ സംഗതിയാകണമെ. കത്താവേ! നിന്റെ ആരാധകരായ ഞങ്ങളെയെല്ലാവരെയും ഇവയ്ക്കെല്ലാം യോഗ്യരാക്കിത്തീക്കണമെ. 

 

വെടിപ്പുള്ളതും ആനന്ദകരവും പാപരഹിതവുമായ ജീവിതത്തില്‍ അന്ധകാരത്തിന്റെ ദുഷ്ടസേനകള്‍ക്ക്വിധേയമാകാത്ത സമാധാനപരമായ നിര്യാണം ഞങ്ങളും അനുഭവിക്കാന്‍ ഇടയാകണമെ. കത്താവേ! കരുണാദൃഷ്ടിയാല്‍ ഞങ്ങളെ കടാക്ഷിച്ച്‌ വിലപിച്ചിരിക്കുന്നവരെ ആശ്വസിപ്പിക്കുകയും ദുഖിച്ചിരിക്കുന്നവരെ ര മൈപ്പെടുത്തുകയും മ്ലനവദനരായിരിക്കുന്നവക്ക്‌ മുഖ്പ്രസന്നത നല്‍കുകയും ചെയ്യണമെ. കത്താവിനെ സ്തുതിക്കുന്ന ഏവക്കും ഏതു സ്ഥാനത്തും അവനവന്റെ ആവശ്യാനുസരണം ശരണവും പ്രത്യാശയും ആയിരുന്നതുകൊണ്ട്‌ അവരുടെ മുഖത്തു നിന്ന്‌ കണ്ണുനീരും ദുഃഖവും നീക്കികളുയണമെ. ദൈവമേ! കത്താവിന്റെ മ്ശിഹായിലുള്ള പ്രത്യാശയില്‍ മുന്‍കൂട്ടി കത്താവിന്റെ അടുക്കലേക്ക്‌ യാത്ര പുറപ്പെട്ടവരും ശ്രേഷ്ഠവും മഹനീയവുമായ അവിടുത്തെ പ്രതൃക്ഷതയെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരുമായ ഞങ്ങളുടെ എല്ലാ മാതാപിതാക്കള്‍ക്കും സഹോദരീസഹോദരമ്മാക്കും ഗുരുക്കന്മാക്കും ഞങ്ങളെല്ലാവരേയും വഹിച്ചിരിക്കുന്ന നിന്റെ കൃപയാല്‍ ഭാഗൃകരമായ ഭവനങ്ങളില്‍ വിശുദ്ധന്മാരോടുകൂടിയുള്ള ആശ്വാസം നല്‍കണമെ. ആ പ്രത്യക്ഷയെ ലജഇജ്ടാരഹിതമായ പ്രസന്നമുഖങ്ങളോടുകൂടെ എതിരേല്‍ക്കുവാന്‍ ഞങ്ങളും കാത്തിരിക്കുന്നു. കത്താവേ! മുന്‍കൂട്ടി നിദ്രപ്രാപിച്ചവരും ഇവിടെ അവശേഷിക്കുന്നവരുമായി രക്ഷിതരും അവിടുത്തെ കത്തൃത്വത്തിന്റെ ദാസരുമായ ഞങ്ങളെല്ലാവരും ആദ്യന്തമില്ലാത്ത തിരുരാജ്യത്തില്‍ വന്ദ്യവും ഗ്രഹണാതീതവുമായ തിരുനാമത്തെയും നിന്റെ ഏകപുത്രനേയും തിരുപരിശുദ്ധ റൂഹായേയും സ്തുതിച്ചു പുകഴ്ത്തുവാന്‍ യോഗ്യരായിത്തീരണമെ.  ഹോശോ..............

 

തക്ശെപ്തൊ  (കോലോ ദക്റോ)

 

മരണം പ്രാപിച്ചഴുകിപ്പോ-യോനാം

ലാസറിനെക്കബറീ-ന്നാഹ്വാനം ചെയ്തു

രസഷ്ടാവിന്നാഇഞാദ്വനിയുത്ഥാന മഹാദിവസേ

മൃതരെ-യേറ്റിച്ചേക്കും

യോശാഫാത്തെന്ന-സാനുസ്ഥാനത്തില്‍

അരചനിരിക്കും ത്രോണോസില്‍

സത്യവിധിക്കായ്‌ തലമുറകള്‍ വന്നെത്തീടും

നാഥാ! സവ്വേശാ! എന്ദേലന്നാളില്‍

കാരുണ്യം ചെയ്യേണം നീ-പ്രാണപ്രദനല്ലോ.            മൊറിയൊറാഹേം.....

 

 

എത്രൊ

 

കാരുണ്യവാനായ ദൈവമേ! കത്താവില്‍ അഭയം പ്രാപിച്ചുകൊണ്ട്‌ ഈ സുഗന്ധധുപം ഞങ്ങള്‍ അണയ്ക്കുകയും തിരുകല്ലനപ്രകാരം ഇവിടെയുള്ള ജീവിതത്തില്‍ നിന്ന്‌ വിട്ടുമാറിയിരിക്കുന്ന ഈ ആത്മാവിനുവേണ്ടി കത്താവിനോടപേക്ഷിക്കുകയും ചെയ്യുന്നു. പിശാചുക്കളുടെ കഠിനബന്ധനത്തില്‍ നിന്നും അന്തരീക്ഷവാസികളും അദൃശ്യരുമായ ശ്ര്രുക്കളുടെ അദൃശ്ൃഗണത്തില്‍ നിന്നും ഈ ആത്മാവ്‌ രക്ഷിക്കപ്പെടുമാറാകണമെ. ഞങ്ങളുടെ കത്താവും നിത്യദൈവവുമേ! ഈ ആത്മാവ്‌ യാത്രചെയ്ത്‌ നിന്റെ  വിശുദ്ധന്മാരുടെ ആലയങ്ങളിലും ജീവനുള്ളവരുടെ പട്ടണത്തിലും ചെന്നുചേരുവാന്‍ ഞങ്ങളിലുള്ള നിന്റെ  മഹാകരുണയാല്‍ സംഗതിയാക്കുകയും ചെയ്യണമെ. മോറാന്‍ വാലോ...

 

കോലൊ   (്ുബൈക്ക്‌ ഈത്തൊ) 

 

ധന്യന്‍മൃശിഹാ! വാക്കാല്‍ മൃതരെയുയ-പ്പിപ്പോന്‍

തന്‍കല്ലന പഠ-ലിച്ചോക്കായ്‌-തേജോ-

വ്രസ്തം നല്‍കീടും

           അവനെ രാജ്യത്തെതിരേല്ലാന്‍ 

 അവര്‍ മേഘങ്ങളിലേറിവരും

അവനാനന്ദത്തോ-ടാക്കും-

 വന്നേ-റിക്കൈക്കൊണ്ടിടുവിന്‍

           കല്പന കാത്തോ-ക്കായ്‌ മുമ്പേ-താതന്‍ 

 കരുതിടുമാ-രാജ്യം.

 

മാമോദീസാ-നീരില്‍നിന്നും മ്ശീ-ഹാ തന്‍

റൂശ്മായേറ്റോരേ മൃതരേ! വഴിനി-

ങ്ങള്‍ക്കുണ്ടാശിപ്പാന്‍

            മൃതിലോകത്തില്‍ ധീരതയും-

പ്രത്യാശയതും പ്രാപിപ്പിന്‍

ഉയിരോടെഴുന്നേല്‍ക്കും നിങ്ങള്‍ 

കേടേ-തും തീണ്ടീടാതെ

കല്ലറയീന്നും പറുദീസാ പൂകാന്‍ 

വാസരമാ-സന്നം     ബാറെക്മോര്‍-ശുബഹോ.....

 

ധന്യന്‍ പൌലോസ്‌-ശ്ലീഹാ ചൊന്നേവംകേട്ടേന്‍

          മൃതരെയോത്തി-ട്ടഴല്‍ നിങ്ങള്‍ ക്കരുതെ-

ന്നാശിച്ചിടുന്നേന്‍

                     വാനിന്‍ കാഹളനാദത്താല്‍-

മൃതരെല്ലാരുമെഴുന്നേല്‍ക്കും

താല്‍ക്കാലികമാമീ-ഗാത്രം 

നിതൃ-തയെ പ്രാപിച്ചിടും

തനുവെഴുന്നേല്‍ക്കും കേടില്ലാ-തുത്ഥാ-

നത്തിന്‍ വന്‍നാളില്‍.       മെനരഓാലം..

 

വഷിക്കട്ടെ താത-നയച്ചിട്ടാ ബാബേല്‍

തീച്ചൂളയില്‍ ബാ-ലന്മാരില്‍ വീഴ്ത്തിയ 

ജീവപ്പനിനീരാ

മൃതിലോകത്താകുലമേറും 

ഭവനങ്ങളില്‍ മരുവുന്നോരില്‍-

 

 

നിന്നഭയത്തില്‍ നിദ്രിതരാം 

ദാസ-ന്മാര്‍ തന്‍ പിഴപോക്കീ

ട്ടവകാശം നല്‍-കീടേണം ശാശ്വ-ത

സുസ്ഥിരരാ-ജ്യത്തില്‍.

          

മദ്റോശൊ

 

നിന്‍ശരണേ മൃതനാം 

ദാസന്നുത്ഥാനം

നവ്യത ന-ല്‍കുട്ടെ.

ഇതുമൃതിയിന്‍ ദിവസം-വേദനയിന്‍ ദിവസം

പരിദേവന ദിവസം-കടദിവസം നാഥാ!

                          നല്‍കണമാ-ശ്വാ-സം.

 

ഏവരുമൊരുപോലീ-മൃതിനുകരണമെന്നാല്‍

യാവ്ൃവനമൃതി കയ്യാല്‍-കഠിനതരം നാഥാ!

                 നല്‍കണമാ-ശ്വാ-സം

 

 

സകലമമത്തിടുമാ-മൃതി മുന്നറിവെന്യേ

സതവരമെത്തുകയാ-ലിവനുത്ഥാനത്തില്‍

                നല്‍കണമാ-ശ്വാ-സം

 

സഹജന്‍ രക്ഷിക്കാ-സ്നേഹിതനുതകീടാ

ഏവം നിബിവചനം-ക്രിയയാല്‍ നിറവേറി

                  തൂണനാഥാ-ചെയ്ക.

 

മൃതരാമൂറ്റോക്കായ-കഷ്ടപ്പെടുവാനും

നാശകനാം മൃതിയെ-മചാല്ലിക്കരയാനും

                  ബാദ്ധ്ൃയതയു-ണ്ടെ-വനും.

 

നാവുകളിന്നെല്ലാം-സ്തോത്രം കത്താവേ!

നിന്നാല്‍ മൃതരുയരും-സ്വഗ്ഗം നേടീടും

                സ്തോത്രം പാ-ടീ-ടും.

 

മദ്റോശൊ  (യൌമൊക്‌ ലോക്‌)

 

1.മൃതിയെ നുക-ന്നുത്ഥാനത്തിന്‍-ശരണം

തന്നവനാ-മുയിരിന്‍-നാഥന്‍-ധന്യന്‍.

 

2.സീനായ്മേ-ലവരോഹം ചെയ്ത്രീശന്‍

മോശമയ്ക്കു- ത്ഥാനം-വെളിവായ്‌-കാട്ടി.

 

3.സ്വഗ്ലീയൂ-ശ്ലേമില്‍-ത്രോണോ-സിങ്കല്‍

സുസ്തൃതിതന്‍-ദാസ-ക്കേകട്ടി-ശന്‍.

 

4.ഈ ദാസന്‍-നാഥാ! തിരുസന്നിധിയില്‍

ചെയ്ത പിഴ-യ്കകെല്ലാം-ക്ഷമ നല്‍-കേണം.

 

5.എരിതീയും-വിധിയും-നീക്കീ-ട്ടിവനെ

 

കാക്കുക നിന്‍-തനുവാല്‍-രക്ത-ത്താലും.

 

6.നിന്നിലുറ-ങ്ങിടുമീ-ദാസന്‍-നാഥാ!

പ്രാപിച്ചാ-നഭയം-നിന്‍സ്സീ-ബായെ.

 

7.ഭീകരമാം-വിധിയോ-ടതിവേ-ദനയും

നരകവുമേ-ല്‍ക്കരുതേ-നാഥാ!-ദാസന്‍.

 

8.നിന്നെയേ-റ്റോനാ-മീദാ-സനെ നീ

ഏറ്റപറ-ഞ്ഞീടണം-വാഗ്ദാ-നംപോല്‍.

 

9.തിരുനാമം-തള്ളാ-ത്തോനാ-മിവനെ

നരകത്തില്‍-തള്ളീ-ടരുതേ-നാഥാ!

 

10. ദ്രുതഗതിയാ-യ്‌ മരണം-സവിധം-പൂകി

നിങ്ങടെ കൂ-ട്ടതില്‍നി-ന്നെന്നേ-നീക്കി.

11.പ്രാത്ഥനയില്‍- മേന്മേല്‍-എന്നെ-യോപ്പിന്‍

എന്നെ മറന്നീടാ-നിടയാ-കരുതേ.

 

12. മൃതിയാല്‍ നിന്‍-ദാസന്‍-വേര്‍പെ-ട്ടതിനാല്‍

രക്ഷകനേ!-ഞങ്ങള്‍-വ്യഥയില്‍-മുഴുകി.

 

13. പരിശുദ്ധ-ന്മാരൊ-ത്തിവനെ-യേദന്‍

പറുദീസില്‍-പന്തി-ക്കേറ്റീ-ടേണം.

 

14. വിമലന്മാ-രൊന്നി-ച്ചിവനെ-പ്രഭയിന്‍

മണവറയില്‍-പാപ്പി-ക്കണമേ-നാഥാ!

 

15. നവജീവന്‍-ഉത്ഥാ-നവുമാം-നിന്നെ

അവരോടൊ൦-ത്തിവനും-വാഴ്ത്തീടട്ടെ.

സുമ്മോറൊ

ആദാം നിജമക്കള്‍ക്കേകിയ കാസാ-

ആ മൃതി പാനീയത്തിനു കയ്യേറും

പഠനം ചെയ്വാനാദാമി-

ന്നാത്മജരതുമുയായ്‌ കൈമാറി.

 

വായനക്കാരന്‍: ഒറൈത്തായുടെ അഞ്ചാം പുസ്തകത്തില്‍ നിന്നും ബാറെക്മോര്‍.

പ്രതിവാക്യം: സൃഷ്ടികളുടെ ഉടയവനു സ്തുതിയും-നമ്മുടെ മേല്‍ തന്റെ അനുഹങ്ങളും-എന്നേക്കുമുണ്ടായിരിക്കട്ടെ.

വായനകള്‍     ആവർത്തനപുസ്തകം 32: 49-52.

 

നീ യെരിഹോവിന്നെതിരെ മോവാബ്ദേശത്തുള്ള ഈ അബാരീം പവ്ൃതത്തില്‍ നെബോമലമുകളില്‍ കയറി ഞാന്‍ യിസ്രേല്‍ മക്കള്‍ക്കു അവകാശമായി കൊടുക്കുന്ന കാനാന്‍ദേശത്തെ നോക്കി കാണ്‍ങ്കു. നിന്‍െറ സഹോദരനായ അഹരോന്‍ ഹോര്‍പവ്വതത്തില്‍ വെച്ച്‌ മരിച്ചു തന്റെ ജനത്തോടു ചേന്നതുപോലെ നീ കയറുന്ന പവ്ൃതത്തില്‍ വെച്ചു നീയും മരിച്ചു നിന്റെ ജനത്തോടു ചേരും. നിങ്ങള്‍ സീന്‍മരുഭൂമിയില്‍ കാദേശിലെ കലഹജലത്തിങ്കള്‍ യിസ്രായേല്‍ മക്കളുടെ മദ്ധ്യേ വെച്ചു എന്നോടു അകൃത്യം ചെയ്ക കൊണ്ടും യിസ്രായേല്‍ മക്കളുടെ മദ്ധ്യേവെച്ചു എന്നെ

 

 ശുദ്ധീകരിക്കായ്കകൊണ്ടും തന്നേ. നീ ദേശത്തെ നിന്റെ മുമ്പില്‍ കാണും; എങ്കിലും ഞാന്‍ യിസ്രായേല്‍ മക്കള്‍ക്കു കൊടുക്കുന്ന ദേശത്തു നീ കടക്കയില്ല.

 

വായനക്കാരന്‍: ഒറൈത്തായുടെ അഞ്ചാം പുസ്തകത്തില്‍ നി ന്നും- ബാറെക്മോര്‍.

 

പ്രതിവാക്യം: സൃഷ്ടികളുടെ ഉടയവനു സ്തുതിയും-നമ്മുടെ മേല്‍ തന്റെ അനുഗ്രഹങ്ങളും-എന്നേക്കുമുണ്ടായിരിക്കള്ടെ.

 

ആവത്തനപുസ്തകം 34: 1-6

 

അനന്തരം മോശേ മോവാബ്‌ സമഭൂമിയില്‍ നിന്നു യെരിഹോവിനെതിരെയുള്ള നെബോ പവ്വതത്തില്‍ പിസ്താമുകളില്‍ കയറി

യത്തോവ ദാന്‍ വെരെ ഗിലയാദ്‌ ദേശം ഒക്കെയും നഫ്ലാലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറേ കടല്‍വെരെ യെഹുദാദേശമൊക്കെയും തെക്കെ ദേശവും ഈന്തനഗരമായ യെരിഹോവിന്റെ താഴ്വീതി മുതല്‍ സോവാര്‍ വെരെയുള്ള സമഭൂമിയും അവനെ കാണിച്ചു. അബ്രഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും: ഞാന്‍ നിന്റെ സന്തതിക്കുകൊടുക്കുമെന്നു സത്യം ചെയ്തു ദേശം ഇതു തന്നെ; ഞാന്‍ അതു നിന്റെ കണ്ണിനു കാണിച്ചു തന്നു; എന്നാല്‍ നീഅവിടേക്കു കടന്നു പോകയില്ല. എന്നു യഹോവ 

 

അവനോടു കല്ലിച്ചു. അങ്ങനെ യഹോയുടെദാസനായമോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബു ദേശത്തു വെച്ചു മരിച്ചു. അവന്‍ അവനെ മോവാബ്‌ ദേശത്തു ബേത്ത്‌-പെയോരിന്നേതിരെയുള്ള താഴ്വരയില്‍ അടക്കി; എങ്കിലും ഇന്നുവെരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.

 

ഭൂവിലശേ-ഷം ദൈവത്താല്‍ പ്രേരിതരായ

ശ്ലീഹന്മാര്‍ പോയ്‌ ജാതികളിടയില്‍

ഭൂതലസീമയിതോളം നല്ലേവന്‍ ഗേല്യോന്‍

കൈക്കൊള്‍വോ-ക്കൊക്കെയെഴും

ഭാഗ്യമിതെ-ന്നറിയിച്ചു സ്വഗ്ലമഹാ-രാജ്യം

 

വായനക്കാര്‍: പരിശുദ്ധനായ പത്രോസ്‌ ശ്ലീഹയുടെ പൊതുലേഖനത്തില്‍ നിന്നും; ഹാബീബായ്‌-ബാറെക്മോര്‍

 

പ്രതിവാക്യം: (ശ്ലീഹന്മാരുടെ) ഉടയവനു സ്തൂതിയും-നമ്മുടെ മേല്‍ തന്റെ അനുഗ്രഹങ്ങളും-എന്നേക്കും ഉണ്ടായിരിക്കട്ടെ

 

2 പത്രോസ്‌ 3: 8-13.

എന്നാല്‍ പ്രിയമുള്ളവരേ, കത്താവിന്നു ഒരുദിവസം ആയിരം സംവത്സരം പോലെയും ആയിരം സംവത്സരം ഒരുദിവസം പോലെയും ഉരിക്കുന്നുഎന്നീ കാര്യം നിങ്ങള്‍ മറക്കരുത്‌. ചിലര്‍ താമസം എന്നു വിചാരിക്കുന്നതുപോലെ കത്താവു തന്റെ വാഗ്ദത്തം നിവത്തിപ്പന്‍ താമസിക്കുന്നില്ല. ആരും നശിച്ചു പോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന്‍ ഇച്ഛിച്ചു നിങ്ങളോടു ദീഘക്ഷമ കാണിക്കുന്നതേയുള്ളു. കത്താവിന്റെ ദിവസമോകുള്ളനേപ്പോലെ വരും. അന്നു സ്വഗ്ഗം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാത്ഥങ്ങള്‍ കത്തിയഴിയുകയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാല്‍ സ്വഗ്ഗംചൂട്ടഴിവാനും മൂലപദാത്ഥങ്ങള്‍ വെന്തുരുകുവാനും ഉള്ള ദൈവ ദിവസത്തിന്റെവരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയും കൊണ്ട്‌ നിങ്ങള്‍ എത്ര വിശുദ്ധജീവനും ഭക്തിയും ഉള്ളവര്‍ ആയിരിക്കേണം. എന്നാല്‍ നാം അവന്റെ 

 

 

വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ സ്വഗ്ത്തിനും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.

 

പൌന-ലോസ്‌ ശ്ലീഹാ-ധന്യന്‍ ചൊല്‍ കേട്ടേ-നിതേ-വം

നിങ്ങളെ ഞങ്ങളറീച്ചതൊഴി- ച്ചിങ്ങൊരുവന്‍

വന്നറിയിച്ചാല്‍ വാനവനെങ്കിലുമാദൂതന്‍

താനേല്‍ക്കും സഭയിന്‍ ശാപം

പലതരമുപദേശങ്ങളഹോ പാരില്‍ മുളച്ചു പരക്കുന്നു

ദൈവത്തിന്നുപദേശം തൊ-ട്ടവസാനിപ്പിപ്പോന്‍ ധ-ന്യന്‍.

 

 

വായനക്കാര്‍: പൌലോസ്ഗശ്ലീഹാ കൊരിന്ത്യക്ക്‌ എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്നും : ആഹായ്‌-ബാറെക്മോര്‍.

 

പ്രതിവാക്യം: ശ്ലീഹായുടെ ഉടയവനു സ്തൂതിയും-നമ്മുടെ മേല്‍ തന്റെ അനുഗ്രഹങ്ങളും-എന്നേക്കും ഉണ്ടായിരിക്കട്ടെ

 

1 കൊരിന്തി 15: 34-53

 

നീതിയോടെ ഹൃദയത്തെ ഉണത്തുവിന്‍. നിങ്ങള്‍ പാപം ചെയ്യുരുത്‌. ചില ആളുകളില്‍ ദൈവത്തെക്കുറിച്ചുള്ള അറിവ്‌ ഇല്ലാതിരിക്കുന്നു. നിങ്ങളെ

 

 ലള്ജിപ്പിക്കുവാനായിട്ടാകുന്നു ഞാന്‍ പറയുന്നത്‌. നിങ്ങളില്‍ ഒരുവന്‍, മരിച്ചവര്‍ എങ്ങനെ പുനരുത്ഥാനം ചെയ്യുമെന്നും ഏതു ശരീരത്തോടുകൂടി വരും എന്നു ചോദിച്ചേക്കാം. ഭോഷാ! നീ വിതയ്ക്കുന്ന വിത്ത്‌ ക്ഷയിക്കുന്നില്ലങ്കില്‍ മുളയ്ക്കുന്നില്ല. നീ വിതയ്ക്കുന്നത്‌ ഉണ്ടാകുവാന്‍ പോകുന്ന ശരീരമല്ല; ഗോതമ്പിന്റേയോ യവത്തിന്റേയോ മറ്റേതെങ്കിലും ധാന്യത്തിന്റേയോ വെറും മണിമാത്രം. എന്നാല്‍ ദൈവം തന്റെ ഇഷ്ടം അനുസരിച്ച്‌ ഓരോ വിത്തിനും അതിന്റേതായ ശരീരം നല്‍കുന്നു എല്ലാശരീരവും ഒന്നുപോലെയല്ല. മനുഷ്യന്റെ ശരീരം ഒന്ന്‌, മൃഗങ്ങളുടെ ശരീരം മറ്റൊന്ന്‌, പക്ഷികളുടെ ശരിരം വേറൊന്ന്‌, മത്സ്യങ്ങളുടെ ശരീരം വേറൊന്ന്‌. സ്വഗ്ലീയ ശരീരങ്ങള്‍ ഉണ്ട്‌.ഭഈമിക ശരീരങ്ങളും ഉണ്ട്‌. എന്നാല്‍ സ്വഗ്ലീയരുടെ തേജസ്സ്‌ ഒന്ന്‌, ഭാമികരുടെ തേജസ്സ്‌ മറ്റൊന്ന്‌. സൂര്യന്റെ തേജസ്സ്‌ ഒന്ന്‌; ചന്രന്റെ തേജസ്സ്‌ മറ്റൊന്ന്‌, നക്ഷത്രങ്ങളുടെ തേജസ്സ്‌ വേറൊന്ന്‌,നക്ഷത്രങ്ങള്‍ തമ്മിലും തേജസ്സിനു വ്യത്യാസമുണ്ട്‌. അപ്രകാരം തന്നെയാകുന്നു മരിച്ചവരുടെ പുനരുത്ഥാനവും. നശ്വരതയില്‍ വിരയ്ക്കുപ്പെടുന്നു; അനശ്വരതയില്‍ ഉത്ഥാനം ചെയ്യൂന്നു. ഹീനമായി വിരയ്ക്കുപ്പെടുന്നു, മഹത്വത്തോടെ ഉത്ഥാനം ചെയുന്നു. ബലഹീനതയോടെ വിതയ്ക്കുപ്പെടുന്നു. ബലിഷ്ഠതയോടെ ഉത്ഥാനം ചെയ്യുന്നു. ഭതികശരീരം വിതയ്ക്കു്പെടുന്നു, ആത്മിയശരീരം ഉത്ഥാനം ചെയ്യുന്നു. ഭാതികശരീരം ഉണ്ടെങ്കില്‍ ആത്മിയശരീരവുമുണ്ട്‌. ആദ്യമനുഷ്യനായ ആദാം ജീവനുള്ളവനായിത്തീന്നു എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവുമായി. എന്നാല്‍ ആദ്യം ആത്മീയനല്ല ഭഈതികനാണ്‌ ഉണ്ടായത്‌. ആദ്യ മനുഷ്യന്‍ ഭൂമിയില്‍ നിന്ന്‌ മണ്ണുകൊണ്ടുണ്ടാക്കപ്പെട്ടവനും രണ്ടാമത്തെ മനുഷ്യന്‍ സ്വഗ്ലീയനായ കത്താവും ആകുന്നു. ഭൂമിയില്‍ നിന്നുള്ളവന്‍ എങ്ങനെ ഉരിക്കുന്നുവോ അങ്ങനെ തന്നെ ഭമികരും. സ്വഗ്ലത്തില്‍ നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെ തന്നെയായിരിക്കും സ്വഗ്ലീയരും. ഭമികന്റെ സാദൃശ്യം നാം ധരിച്ചതുപോലെ തന്നെ സ്വഗ്ലീയന്റെ സാദൃശ്യവും നാം ധരിക്കും. എന്നാല്‍ എന്റെ സഹോദരന്മാരേ! ജഡരക്തങ്ങള്‍ക്കു സ്വഗ്ലരാജ്യം അഹിക്കാവുന്നതല്ല. നശ്വരമായതിനെ അനശ്വരതയെ അഹിക്കാവുന്നതല്ലായെന്നും ഞാന്‍ പറയുന്നു. ഇതാ ഞാന്‍ ഒരു രഹസ്യം നിങ്ങളോടു പറയുന്നു. നാം എല്ലാവരും നിദ്ര പ്രാപിക്കയില്ല. അവസാന കാഹളംഈതുമ്പോള്‍ കണ്ണിമയ്ക്കുന്ര്തവേഗത്തില്‍ നാം എല്ലാവരും രൂപാന്തരപ്പെടും. മരിച്ചവര്‍ അക്ഷയമായി 

 

 

പുനരുത്ഥാനം ചെയ്കയും നാം രൂപാന്തരപ്പെടുകയും ചെയ്യും. എന്തെന്നാല്‍ നശ്വരമായത്‌ അനശ്വരതയും മതൃമായത്‌ അമതൃതയും ധരിക്കു

വാന്‍ പോകുന്നു. ആഹായ്‌ ബാറെക്മോര്‍.

 

പെത്ഗോമൊ

 

ഹാലേലുയ്യു-ഉ-ഹാലേലുയ്യ പ്രീതിപ്പെട്ടിടണമേയടിയാനില്‍

ഏറും കൃപയാലിവനെ രക്ഷിക്ക-ഹാലേലുയ്യു.

 

ശെമ്മാശ്ശൂന്‍/ശുശ്രൂഷക്കാരന്‍: ബാറെക്മോര്‍. നാം അടക്കത്തോടും ഭയത്തോടും വണക്കത്തോടും ചെവികൊടുത്ത്‌ നമ്മുടെ മുമ്പഠകെ വായിക്കപ്പെടുന്ന നമ്മുടെ കത്താവേശുമ്ശിഹായുടെ വിശുദ്ധ ഏവന്‍ഗേലിയോനിലെ, ദൈവത്തിന്‍െറ ജീവനുള്ള വചനങ്ങളുടെ അറിയിപ്പിനെ കേള്‍ക്കണം.

 

പുരോഹിതന്‍: നിങ്ങള്‍ക്കെല്ലാവക്കും സമാധാനം ഉണ്ടായിരിക്കട്ടെ.

പ്രതിവാക്യം: അവിടുത്തെ ആത്മാവിനോടുകൂടെ-ദൈവമായ കത്താവു ഞങ്ങളേയും യോഗ്യരാക്കിത്തീക്കുമാറാ-കട്ടെ.

പുരോഹിതന്‍: ജീവന്‍ നല്‍കുന്ന(സുവിശേഷമായ) നമ്മുടെ കത്താവേശുമ്ശിഹായുടെ വിശുദ്ധ ഏവന്‍ഗേലിയോന്‍, ലോകത്തിനു ജീവനും രക്ഷയുംപ്രഘോഷിക്കുന്ന യോഹന്നാന്‍ ശ്ലീഹായില്‍ നിന്ന്‌.

പ്രതിവാക്യം: വന്നവനും വരുവാനിരിക്കുന്നവനും വാഴ്ത്തപ്പെട്ടവനാകുന്നു-നമ്മുടെ രക്ഷയ്ക്കായ്‌ തന്നെ അച്ചവനു സ്തൂതികളും-നാം എല്ലാവരുടെയും മേല്‍ തന്റെ അനുഗ്രഹങ്ങളും എന്നേ കടം ഉണ്ടാ യിരിക്കട്ടെ.

 

പുരോഹിതന്‍: വിശുദ്ധ കന്യകമറിയാമ്മില്‍ നിന്നു ശരീരിയായിത്തീന്ന ദൈവവും,ജീവന്റെ ചനവുംനമ്മുടെരക്ഷകനുമായകത്താവേശുമ്ശിഹായുടെ വ്യാപാരകാലത്ത്‌ ഇവ ഇപ്രകാരം സംഭവിച്ചു.

 

പ്രതിവാക്യം: അങ്ങനെ ഞങ്ങള്‍ വിശ്വസിച്ച്‌ ഏറ്റു പറയുന്നു.

 

ഏവന്‍ഗേലിയോന്‍ (തി. യോഹന്നാന്‍ ട: 16-29)

 

യേശു അവരോട്‌ പറഞ്ഞത്‌: “ഞാന്‍ സത്യമായും സത്യമായും നിങ്ങളോടു പറയുന്നു; പിതാവ്‌ ചെയ്യുന്നതായ്‌ കാണുന്നതല്ലാതെ പുത്രന്‌ സ്വന്തമായി ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. എന്തെന്നാല്‍ പിതാവ്‌ ചെയ്യുന്നവയെ-അപ്രകാരം തന്നെ-പുത്രനും ചെയ്യുന്നു. പിതാവ്‌ തന്റെ പുത്രനെ സ്നേഹിക്കുകയും താന്‍ ചെയ്മൂന്നതെല്ലാം അവന്‍ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. നിങ്ങള്‍ അത്ഭുതപ്പെടുവാനായിട്ട അവയിലുപരിയായിട്ടുള്ള പ്രവൃത്തികളേയും അവന്‍ കാണിച്ചുകൊടുക്കുന്നു. പിതാവ്‌ മരിച്ചവരെ ഉദ്ധരിച്ച്‌ ജീവിപ്പിക്കുന്നതുപോലെ തന്നെ പുത്രനും തനിക്കിഷ്ടപ്പെടുന്നവരെ ജീവിപ്പിക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നതുപോലെ എല്ലാവരും പുത്രനേയും ബഹുമാനിപ്പാനായിട്ട പിതാവ്‌ ഒരുവനും വിധി നല്‍കാതെ ന്യായവിധിയെല്ലാം പുത്രനെ ഏല്ിച്ചിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവര്‍ അവനെ അയച്ച പിതാവിനേയും ബഹുമാനിക്കുന്നില്ല. ഞാന്‍ സത്യമായും സത്ൃമായും നിങ്ങളോടു പറയുന്നു, എന്റെ വചനം കേട്ട്‌ എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്‍ നിത്യജീവന്‍ ഉണ്ട്‌. അവന്‍ ന്യായവിസ്താരത്തിലൂള്‍പ്പെടാതെ മരണം വിട്ട്‌ ജീവനിലേക്ക്‌ കടന്നിരിക്കുന്നു. ഞാന്‍ സത്യമായും സത്യമായും നിങ്ങളോടു പറയുന്നു. മരിച്ചവര്‍ ദൈവപുത്രന്റെ ശബ്ദം കേള്‍ക്കുകയും കേള്‍ക്കുന്നവര്‍ ജീവിക്കുകയും ചെയ്യുന്ന സമയം വരുന്നു. അത്‌ ഇപ്പോള്‍ തന്നെയുമാകുന്നു. എന്തെന്നാല്‍ പിതാവിന്‌ തന്നില്‍ തന്നെ ജീവനുള്ളപ്രകാരം പുത്രനും തന്നില്‍ തന്നെ ജീവനുണ്ടായിരിപ്പാന്‍ തക്കവണ്ണം വരം കൊടുത്തിടുണ്ട്‌. ന്യായവിധിയും കൂടിയും നടത്തുവാന്‍അവനെ അധികാരപ്പെടുത്തിയിരിക്കുന്നു. 

 

എന്തെന്നാല്‍ അവന്‍ മനുഷയപുത്രനാകുന്നു. ശവക്കല്ലറയില്‍ സ്ഥിതിചെയ്യുന്നവരെല്ലാം അവന്റെ ശബ്ദം കേട്ട്‌ നന്മ ചെയ്തവര്‍ ജീവനുവേണ്ടിയും 

 

 

തിന്മചെയ്തുവര്‍ ദണ്ഡവിധിക്കു വേണ്ടിയും പുനരുത്ഥാനം ചെയ്യുന്ന സമയം വരുന്നു. ഇതില്‍ നിങ്ങള്‍ അത്ഭുതപ്പെടേണ്ട. നിങ്ങള്‍ക്കെല്ലാവക്കും സംപ്രീതി ഉണ്ടായിരിക്കട്ടെ.

 

ലുത്തിനിയ

 

നാമെല്ലാവരും ദുഃഖത്തോടും ഭയഭക്തിയോടും കൂടെ യോഗ്യമായി നിന്നുകൊണ്ട്‌ ദൈവത്തിന്‌ പ്രീതികരമായ ശബ്ദത്തില്‍ കുറിയേലായിസ്സോന്‍ എന്ന്‌ ഏറ്റു ചൊല്ലണം.  കുറിയേലായിസ്സോന്‍.

 

ജീവന്റെയും മരണത്തിന്റെയും മേല്‍ അധികാരമുള്ളവനും, മരണത്തിന്റെയും വിയോഗത്തിന്റെയും ഉടയവനും, ആത്മാക്കളുടെയും സവ്വജഡങ്ങളുടെയും ദൈവവുമായ മ്ശിഹാതമ്പുരാനോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു.       കുറിയേലായിസ്സോന്‍.

 

“ഞാന്‍ പുനരുത്ഥാനവും  ജീവനുമാകുന്നു. എന്നില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ ഉണ്ട്‌. അവന്‍ ന്യായവിധിയില്‍ ഉള്‍പ്പെടാതെ മരണത്തില്‍ നിന്ന്‌ ജീവനിലേക്ക്‌ മാറിക്കഴിഞ്ഞിരിക്കുന്നു"” എന്ന്‌ അരുളിചെയ്കവനായ മ്ശിഹാതമ്പുരാനോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു. കുറിയേലായിസ്സോന്‍.

 

മരിക്കുന്ന ഏവന്റെയും മരണഗതി കാലില്‍ തുടങ്ങി തലവെരെ എത്തുന്നതിനിടയ്ക്ക്‌ അവന്റെ മനസ്സ്‌ അനുതാപത്തിലേക്ക്‌ ധൃതിപ്പെട്ടുകൊണ്ടിരിക്കണം എന്ന്‌ 

 

ഇഞഠനസമ്പൂണ്ണുമായ തന്റെ മനുഷ്യാവതാരത്തില്‍ കല്ലിച്ചു ക്രമീകരിച്ചിരിക്കുന്നവനായ മ്ശിഹാതമ്പുരാനോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു. കുറിയേലായിസ്സോന്‍.

 

ഞങ്ങളെല്ലാവരുടെയും ആത്മാക്കളെ ആകെല്‍ക്കറുസായുടെയും സൈന്യങ്ങളുടെയും ആധിപതൃത്തില്‍ നിന്ന്‌ സ്വതന്ത്രമാക്കി രക്ഷിച്ചവനായ കത്താവേ! ദുഷ്ടന്മാരുടെ ആത്മാക്കളെ പിടികൂടുവാനായി അന്തരീക്ഷത്തില്‍ പതിയിരിക്കുന്നവരില്‍ നിന്ന്‌ ഈ ഞങ്ങളുടെ സഹോദരന്‍ ....... ടെ ആത്മാവിനെരക്ഷച്ച്‌ സ്വഗ്ലീയ ഈശ്ലേമില്‍ എത്തിക്കുമാറാകണമെ എന്ന്‌ മ്ശിഹാതമ്പുരാനോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു. കുറിയേലായിസ്സോന്‍

 

കത്താവേ! ഞങ്ങള്‍ കത്താവിന്റെ രണ്ടാമത്തെ വരവില്‍ കത്താവിന്റെ എതിരേല്ലിനായി പുറപ്പെടുകയും സകല പരിശുദ്ധന്മാരുമൊരുമിച്ച്‌ കത്താവിനേയും കത്താവിന്റെ പിതാവിനെയും പരിശുദ്ധ റൂഹായേയും സ്തുതിക്കുകയും ചെയയത്തക്കവണ്ണം സന്തോഷ്പ്രദമായ കത്താവിന്റെ പുനരുദ്ധാനത്തിന്റെ പ്രകാശരശ്ലീകളാല്‍ ഞങ്ങളെല്ലാവരുടെയും ആത്മാക്കളെ പ്രശോഭിപ്പിക്കണമെ. നാം മൂന്നുപ്രാവശ്യം കുറിയേലായിസ്സോന്‍ എന്ന്‌ ഏറ്റുചൊല്ലണം.

കുറിയേലായിസ്സോന്‍, കുറിയേലായിസ്സോന്‍, കുറിയേലായിസ്സോന്‍.

 

(ബ്റംശൊ ലബൈത്തൊഖ്‌)

 

വത്സലരേ! ദൂര-ത്തെന്തിനു നില്‍ക്കുന്നെ-

ന്നരികില്‍ വരിന്‍ ശ്ലോമൊ തരുവിന്‍ പ്രാത്ഥിച്ചിടുവിന്‍

സങ്കട കീത്തനമെന്‍-പേക്കായ്‌ പാടിടുവിൻ

മൃതി പാതാളകവാടത്തില്‍ ബന്ധിച്ചെന്നെ.

 

മരണത്തിന്‍ ദൂതന്‍-പിറകെ വന്നപ്പോള്‍

ചുറ്റും പാത്തേന്‍ തുണചെയ്വാന്‍ വന്നില്ലാരും

വിളികൂട്ടുന്നോക്കായ്‌-വെളിവാകും നാഥാ!

നിന്‍ ദൈവികമാം വലഭാഗേ നിത്തണമെന്നെ.

 

വത്സലരേ! സത്യം-ഭയമാന്നീടുന്നേന്‍

കഠിനഭയത്താലെകതാരിളകീടുന്നു.

ജഗതിരക്ഷകനാം-മ്ശിഹാനൃപനെന്‍ പേര്‍-

ക്കാള്‍വിട്ടതിനാള്‍ പോകുന്നേന്‍ സങ്കടപുവ്വം

ബാറെക്മോര്‍-ശുബഹോ.....

 

ഭൂവനനിവാസികളേ! ശുഭമൊടുവാണിടുവിന്‍

ലോകമയന്മാക്കില്ല ഗുണം കാലം മൂലം

പോകുന്നേന്‍ നല്‍കാ-നെന്റെ കണക്കെല്ലാം

സവ്വരഹസ്യ വിധീശന്‍ തന്‍ തിരുസന്നിധിയില്‍.

 

വൈരൂപ്യം സുമുഖര്‍-ക്കേകും മൃതിയെ നീ

സ്നേഹിതനൊടു മോദിപ്പോനെ ഖേദിപ്പിക്കും

വന്നിനി നിന്‍ ഭരണം-നീക്കിദുഃഖിതരെ

സ്വപ്രഭയാല്‍ മോദിപ്പിക്കും നാഥന്‍ ധന്യന്‍.

 

 പാഴുഴിയിലുയരും-ശുശാനപ്പൂക്കള്‍ ം

വ്രസ്ത്ം കൈപ്പണിയില്ലാത്തതു ചാത്തീടുംപോല്‍

ആദാം മക്കള്‍ക്കായ്‌-റൂഹ്ക്കുദിശാ നെയ്തു

വ്രസ്തമുയപ്പില്‍ ചാത്തീടും പുണ്യാത്മാക്കള്‍.

 

പ്രട്ടക്കാരന്‍ മൃതദേഹത്തില്‍ തൈലം ഒഴിക്കുമ്പോള്‍)    പ്രാത്ഥന

 

തന്റെ ദൈവിക കല്ലനയാലും കതൃഹിത്രപകാരവും ഈ സഹോദരനെ ഈ താല്‍ക്കാലികജീവതത്തില്‍ നിന്ന്യാത്രയാക്കിയ ദൈവമായകത്താവേ! തിരുസന്നിധിയില്‍നിന്ന്‌ സ്വഗ്ഗീയസേനകളുടെ സഹായം ഇവന്‍ അയച്ചുകൊടുക്കണമെ. ഇവന്റെ മൃതശരീരത്തില്‍ വീഴ്ത്തപ്പെടുന്ന ഈ തൈലം മുഖാന്തിരം ആയാറില്‍ പതിയിരുന്ന്‌ മനുഷ്യാത്മാക്കളുമായ്‌ പോരാട്ടം നടത്തുന്ന പ്രതികൂലസൈസന്യങ്ങളില്‍ നിന്നും ശ്ര്തുവിന്റെ പാളയങ്ങളില്‍ നിന്നും ഇവന്‍ രക്ഷപെടുമാറാകണമെ. പ്രകാശഭവനങ്ങളില്‍ വിശുദ്ധന്മാരോടുകൂടിയുള്ള ആനന്ദത്തിലേക്ക്‌ ഇവനെ ആനയിക്കുകയും ചെയ്യണമെ. ഇവന്‍ സന്തോഷത്തോടും ആനന്ദത്തോടും കൂടി കത്താവിനും കത്താവിന്റെ പിതാവിനും പരിശുദ്ധറൂഹായ്ക്കും സ്തുതി പാടുകയും ചെയ്യുമാറാകണമെ.

 

(മുഖത്തും നെഞ്ചത്തും കാല്‍മുട്ടുകളിലും കുരിശാകൃതിയില്‍ തൈലം വീഴ്ത്തിക്കൊണ്ട്‌)

 

പ്രയത്നങ്ങളില്‍ നിന്നുള്ള വിശ്രമത്തിനും യുദ്ധങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനും വിശുദ്ധന്മാരോടുകൂടിയുള്ള ആനന്ദത്തിനുമായി പിതാവിന്റെയും + പുത്രന്റെയും + പരിശുദ്ധറൂഹായുടെ യും +- നാമത്തില്‍ നിത്യജീവനുവേണ്ടി ഈ തൈലം ഒഴിക്കപ്പെടുന്നു.

 

പ്രട്ടക്കാരന്‍ മണ്ണെടുത്ത്‌ കുരിശാകൃതിയില്‍ മൃതശരീരത്തില്‍ ഉടുന്നു) നീ മണ്ണാകുന്നു, മണ്ണിലേക്ക്‌ തന്നെ തിരികെ ചേരും, വീണ്ടും നവീകരിക്കപ്പെടുകയും ചെയ്യും 

 

 

എന്നരുളിച്ചെയ്തര്പകാരം കത്താവേ! ഇതാ തിരുവിഷ്ടം ഈ ദാസനില്‍ നിറവേറിയിരിക്കുന്നു.

(മൃതശരീരം കല്ലറയിലിറഥമന്നു)

 

കോലൊ  (അന്‍സൊഹദേ)

 

കബറില്‍-പൂകിടുമതിവീരന്‍-തന്നധികാ-രം

ചെയ്യും-വിസ്മയമാശ്ചര്യം-കൂറുംദൂതന്മാര്‍

ചേരും-ചിതറിയൊരെല്ലഖിലം-നേടും തേ-ജ

സാത്മാ-വൊടു തനുവും നാശം-കൂടാ-തുയിരേല്‍ക്കും

 

സ്തൂത്യന്‍-മാത്താമറിയം തന്‍-സോദരനാ-കും

ലോവോ-സര്‍ ചിഞ്ഞെന്നാലുംജീവന്‍-കല്ലിച്ചോന്‍.

നീ ചൊ-ന്നപ്പോള്‍ യായീറോ-സ്സൂത ജീവി-ച്ചാള്‍

മൃതരന്ത്യത്തില്‍ ജീവിക്കും-നിന്നാ-ഹ്വാനത്താല്‍.   

                                                                              ബാറെക്മോര്‍-ശുബഹോ.....

 

മൃതസ-ങ്കേതേ മണ്മയനാ-മാദാമോ-ടായ്‌

നിയമം-തള്ളിയ-മണ്മയനേ-ഖേദി-ക്കേണ്ടാ നീ

മൃതിയും-ജീവനുമേകീടും-ദൈവസുതന്‍-ഞാ-

നെന്നോ-തിയ ബഹുബലവാനാം-സ്വഗ്ഗീയന്‍ സ്ലൂത്യന്‍

 

ചാതുരൃത്തൊടു ഭൂവനത്തെ-മരണനുക-ത്തില്‍

ബന്ധി-ച്ചൊരു വിജ്ഞന്‍ സ്രഷ്ടഠ-വുന്ന-തരായ്യേവും

നൃപരെ-പദവികളില്‍ നിന്നും ഭീകരരാ-കും

വിധിക-ത്താക്കളെ ഭരണത്തില്‍-നിന്നും-നീക്കുന്നു.

 

 

തൃപ്പാ-വന തനുവോടുയിരിന്‍-രുധിരവുമേ-റ്റൊരു

വിശ്വാ-സികള്‍ മൃതരേറ്റിടുമീധൂപ-ത്താല്‍ പുണ്യം

ജീവ-പ്രദനാം മ്ശിഹാ നിന്‍-ദൈവികമാം വല-

ഭാഗ-ത്തവര്‍ നിലകൊണ്ടങ്ങേ-സ്തുതി-പാ-ടീടട്ടെ.

 

(മണ്ണിടുമ്പോള്‍ ഈ സുഗീസൊ ചൊല്ലുന്നു)

 

പെത്ഗോമൊ

അവന്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

കത്താവു വരും മൃതരെയുതിപ്പിക്കും

ശരണം നല്‍കും-സകല പരേതക്കും.

 

കത്താവിന്റെ ഭവനത്തിലേക്ക്‌ നാം പോകുന്നു.

നിങ്ങളില്‍ നിന്നെന്‍-പ്രിയരേ! പിരിയുന്നേന്‍

സ്വീകരണം ഞാന്‍-നേടാനത്ഥിപ്പിന്‍.

 

കോഴയതെന്യേ-ദുഷ്ടനെ ശിഷ്ടനെയും

കൊണ്ടിഹ പോകും-മൃതിവച്ചോന്‍ ധന്യന്‍.

 

ഒരു നിമിഷം കൌ-ണ്ടുടയോനെ! മൃതരെ

ജീവിപ്പിക്കും-നിന്‍വരവതി ഗൂഡഃം.

 

എന്‍ കൃത്യങ്ങള്‍-ചിന്തിച്ചഞ്ചുന്നേന്‍

സ്വീകൃതനാവാ-നെന്‍ പേക്കത്ഥിപ്പിന്‍.

 

എന്നെന്നേക്കും-ശ്ലോമൊ നല്‍കിടുവിന്‍

ഓക്കിന്‍ പ്രിയരെ! എന്നെ പ്രാത്ഥനയില്‍

 

മൃതിയെ! കഷ്ടം-സാത്താനേ കഷ്ടം

നിങ്ങടെ ഭരണം-മ്ശിഹാ മായിക്കും

 

മിന്നലൊടുടയോ-നാഗതനായീടും

മൃതരെഴുന്നേല്‍ക്കും-സ്തൂുതിഗീതം പാടാം.

 

ശുഭമൊടു പോവിന്‍-വാതിലടച്ചിടുവിന്‍

കത്താവു വരും-വാതില്‍ തുറന്നു തരും

 

മരണം മായും സ്രഷ്ട്ാവിന്‍ ധ്വനിയാല്‍

മൃതരെഴുന്നേല്‍ക്കും-സംസ്‌കൃതരെഴുന്നേല്‍ക്കും.

 

ക്രോബകളാക്കും-സ്രാപ്പികള്‍ കുഴലൂതും

പറുദീസാ ത-ന്നവകാശീ! വരിക.

 

സംരക്ഷകനാ-മീശോയെ സ്തോത്രം

മൃതി തൃക്കൈയില്‍-ജീവന്‍ തിരുവിഷ്ടം.

 

നമ്മുടെ രക്ഷയ്കകെഴുന്നള്ളിയ നാഥന്‍

നമ്മുടെ ജീവ-ന്നെഴുന്നള്ളും നൂനം.

 

നിന്‍ സ്ലീബായെ-നമ്പിയതാമാത്മം

 

നിന്‍ വരവി-ങ്കല്‍ നിന്‍ കൃപ കാണേണം.

 

മൃതനാശകനേ-പ്രാണപ്രദദേവാ!

വന്ദനമീശോ!-രക്ഷാദായകനേ!

 

നാഥാ! വിധിയില്‍-നീ കൃപചെയ്തിടുവാന്‍

നിന്നെ നമിക്കു-ന്നാത്മ ശരീരങ്ങള്‍.

 

ആപല്‍സ്ഥാനം-നീങ്ങിയ നിന്‍ നക

ആനന്ദത്തിന്‍-തുറമുഖമാന്നല്ലെ.

 

നിന്മെയ്യേറ്റോന്‍-നിന്‍ നാദത്താല്‍ ഞാന്‍

ഉണവൊടുയപ്പില്‍-സ്തൂതി പാടീടേണം.

 

ആപല്‍സ്ഥാനം-തരണം ചെയ്തിടുവാന്‍

കതൃസ്ലീബാ-പാലമതാകട്ടെ.

 

ജീവനി നാദം-കേള്‍ക്കും മൃതലോകം

കല്ലറകളില്‍നി-ന്നുയരും സ്തുതിഗീതം.

 

കൃപചെയ്യുണമേ-നിന്‍ കൃപയാലെന്നില്‍

 

ഞാന്‍ കാണണമേ-നിന്‍ കൃപ നിന്‍ വരവില്‍.

 

അഭിനവസൂര്ൃയന്‍-കതിരൊളി വിതറീടും

പ്രാണപ്രദനെ-മൃതിനിവഹം വാഴ്ത്തും.

 

സഭയും സുതരും-പിത്ൃ സുത റൂഹായെ

സ്തൂതിഗീതത്തോ-ടൊത്തു വണങ്ങീടും.

 

ത്രുടർന്ന് )

 

ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി വന്നവനും ഞങ്ങളുടെ പുനരുത്ഥാനത്തിനായി വരുവാനിരിക്കുന്നവനുമായ കത്താവേ! തിരുനാമത്തെ സ്ത്രോത്രം ചെയ്വാനായി ബന്ധനത്തില്‍ നിന്ന്‌ എന്നെ മോചിപ്പിക്കണമെ. ഞങ്ങളുടെ കത്താവിന്‌ സ്തൂതി. ഞങ്ങളുടെ കത്താവിന്‌ സ്കൂതി. ഞങ്ങളുടെ ശരണവുമേ എന്നേക്കും സ്തൂതി. ഖാറെക്മോര്‍.

 

മാലാഖമാരുടെ സ്തുതി

 

അത്യുന്നതങ്ങളില്‍ മാലാഖമാരുംപ്രാധാന മാലാഖമാരും സ്തുതിക്കുന്നതുപോലെ ബലഹീനരും പാപികളുമായ ഞങ്ങളും നിന്നെ സ്തുതിക്കുന്നു.

 

എല്ലാക്കാലവും എല്ലാസമയത്തും ഉയരങ്ങളില്‍ ദൈവത്തിനു സ്തുതിയും ഭൂമിയില്‍ സമാധാനവും നിരപ്പും മനുഷ്യ മക്കള്‍ക്കു നല്ല ശരണവും ഉണ്ടായിരിക്കട്ടെ.

 

ഞങ്ങള്‍ തന്നെ സ്തുതിക്കുകയും വാഴ്ത്തുകയും വന്ദിക്കുകയും ചെയ്യുന്നു. സ്തുതിയുടെ ശബ്ദം തനിക്കു ഞങ്ങള്‍ സ്ധപ്പിക്കുന്നു.

 

സർവ്വശക്തിയുള്ള പിതാവും സവാധിപതിയും സ്രഷ്ടരാവുമായിരിക്കുന്ന ദൈവമായ കത്താവേ! തന്നേയും യേശുമ്ശിഹാ ആയ ഏകപുത്രനായ ദൈവമായ 

 

കത്താവേ!വിശുദ്ധറൂഹായോടുകൂടെ തന്നേയും തന്റെ സ്കൂതിയുടെ വലിപ്പം നിമിത്തം ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു.

 

പിതാവിന്റെ പുത്രനും വചനവും ലോകത്തിന്റെ പാപത്തെ വഹിക്കുന്നവനും വഹിച്ചവനുമായ ദൈവത്തിന്റെ കുഞ്ഞാടേ! ഞങ്ങളോടു കരുണചെയ്യുണമേ.

 

പിതാവിന്റെ വലത്തുഭാഗത്തു മഹത്വത്തോടുകൂടിയിരിക്ടന്നവനേ! ദയവുണ്ടായി ഞങ്ങളോടു കരുണചെയ്യുണമേ.

 

എന്തെന്നാല്‍ താന്‍മാത്രം പരിശുദ്ധനാകുന്നു. പിതാവായ ദൈവത്തിന്റെ മഹത്വത്തിൽ വിശുദ്ധ റൂഹായോടുകൂടെ യേശുമ്ശിഹാ ആയ താന്‍ മാത്രം കത്താവാകുന്നു. അമ്മീന്‍.

 

എല്ലാക്കാലവും ഞങ്ങള്‍ ജീവനോടിരിക്കുന്നനാളൊക്കെയും തന്നെ വാഴ്ത്തുകയും എന്നേക്കും വാഴ്ത്തപ്പെട്ടതും നിത്യതയുള്ളതുമായ തന്റെ പരിശുദ്ധ തിരുനാമത്തെ സ്തൂതിക്കയും ചെയ്യും

 

ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവ്വശക്തിയുള്ളകത്താവേ! വാഴ്ത്തപ്പെട്ടവനാക്കുന്നു. തിരുനാമം മഹത്വമുള്ളതും എന്നെന്നേക്കും മഹത്വങ്ങളില്‍ പ്രാബല്യമുള്ളവനുമാകുന്നു.

 

 

സ്കൂതി തനിക്കു യോഗ്യമാകുന്നു. മഹത്വം തനിക്കു യുക്തമാകുന്നു. സകലത്തിന്റേയും ദൈവവും സതൃത്തിന്റെ പിതാവുമായവനേ!_ തനിക്കും ഏകപുത്രനും ജീവനുള്ള പരിശുദ്ധ റൂഹായ്ക്കും പുകഴ്ചചേച്ചയാകുന്നു. അത്‌ ഇപ്പഴും എല്ലായിപ്പോഴുംഎന്നേക്കും തന്നെ. അമ്മീന്‍.

 

(മോറാന്‍ യേശുമ്ശിഹാ)

 

ഞങ്ങളുടെ കത്താവായ യേശുമ്ശിഹാ! നിന്റെ  കരുണയുടെ വാതില്‍ ഞങ്ങളുടെ നേരേ അടയ്ക്കരുതെ. കത്താവേ! ഞങ്ങള്‍ പാപികളാകുന്നു എന്നു ഞങ്ങള്‍ ഏറ്റു പറയുന്നു. ഞങ്ങളോടു കരുണയുണ്ടാകണമെ. കത്താവേ! നിന്റെ മരണത്താല്‍ ഞങ്ങളുടെ മരണം മായിക്കപ്പെടുവാനായിട്ട്‌ തിരുസ്തേഹം നിന്റെ സ്ഥാനത്തു നിന്ന്‌ ഞങ്ങളുടെ അടുക്കലേക്ക്‌ തന്നെ ഇറക്കിക്കൊണ്ടു വന്നു. ഞങ്ങളോടു കരുണയുണ്ടാകണമെ.

 

പുരോഹിതന്‍: ദൈവമേ! നീ പരിശുദ്ധനാകുന്നു.

പ്രതിവാക്യം: ബലവാനേ! നീ പരിശുദ്ധനാകുന്നു.

മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്കുവേണ്ടി കുരിശിക്കപ്പെട്ട മ്ശിഹാ തമ്പുരാനേ ഞങ്ങളോടു കരുണ ചെയ്യണമെ.           (മൂന്നു പ്രാവശ്യം ചൊല്ലണം)

 

പുരോഹിതന്‍: ഞങ്ങളുടെ കർത്താവേ ഞങ്ങളോടു കരുണ ചെയ്യണമെ.

പ്രതിവാക്യം: ഞങ്ങളുടെ കർത്താവേ കൃപതോന്നി ഞങ്ങളോടു കരുണ ചെയ്യൂണമെ. ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ നമസ്ക്കാരവും ശുശ്രൂഷയും കൈകൊണ്ട്‌ ഞങ്ങളോടു കരുണ ചെയ്യണമെ.

 

പുരോഹിതന്‍: ദൈവമേ സ്തുതി

പ്രതിവാക്യം: സൃഷ്ടാവേ സ്തുതി പാപികളായ അടിയാരോടു കരുണ ചെയ്യുന്ന മ്ശിഹാ രാജാവേ സ്തുതി, ബാറെക്മോര്‍.

 

പുരോഹിതന്‍: സ്വഗ്ലസ്ഥനായ ഞങ്ങളുടെ പിതാവേ,

പ്രതിവാക്യം: തിരുനാമം പരിശുദ്ധമാക്കപ്പെടണമെ. നിന്റെ രാജ്യം വരണമെ. നിന്റെ തിരുവിഷ്ടം സ്വഗ്ഗത്തിലെപ്പേലെ ഭൂമിയിലും ആകണമെ. ഞങ്ങള്‍ക്ക്‌ ആവശ്യമുള്ള 

 

ആഹാരം ഇന്നും ഞങ്ങള്‍ക്കുതരണമെ. ഞങ്ങളുടെ കടക്കാരോടെ ഞങ്ങള്‍ ക്ഷമിച്ചതുപോലെഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമെ. പരീക്ഷയിലേയ്ക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതെ. പിന്നെയോ തിനപ്പെട്ടവനില്‍ നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളണമെ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും-എന്നേക്കുംതനിക്കുള്ളതാകുന്നു. ആമ്മീന്‍.

 

പുരോഹിതന്‍: കൃപ നിറഞ്ഞ മറിയമേ,

പ്രതിവാക്യം: നിനക്കു സമാധാനം. നമ്മുടെ കത്താവ്‌ നിന്നോടു  കൂടെ, നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവള്‍; നിന്റെ വയറ്റില്‍ഫലമായ നമ്മുടെ കത്താവീശോമ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധ കന്യക മത്തമറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തിലും ദൈവം തമ്പുരാനോട്‌ അപേക്ഷിച്ചു കൊള്ളണമെ.

ആമ്മീന്‍.

 

പുരോഹിതന്‍: സവ്വ ശക്തിയുള്ള പിതാവും സ്വഗ്നത്തിന്റേയും ഭൂമിയുടേയും

പ്രതിവാക്യം: കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റേയും സൃഷ്ടാവായ സത്യമുള്ള ഏക ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

 

 

 

ദൈവത്തിന്റെ ഏകപുത്രനും സവ്വലോകങ്ങള്‍ക്കും മുമ്പില്‍ പിതാവില്‍ നിന്നു ജനിച്ചവനും പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവവും ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോടു സമത്വമുള്ളവനും തന്നാല്‍ സകലവും നിമ്മിക്കപ്പെട്ടവനും മനുഷ്യരായ നമ്മള്‍ക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടി  സ്വർഗ്ഗത്തില്‍ നിന്നിറങ്ങി വിശുദ്ധ റൂഹായില്‍ നിന്നും ദൈവമാതാവായ വിശുദ്ധ കന്യമറിയാമ്മില്‍ നിന്നും ശരീരയായിത്തീന്ന്‌ മനുഷ്യനായി പൊന്തിയോസ്‌ പീലാത്തോസിന്റെ ദിവസങ്ങളില്‍ നമുക്കു വേണ്ടികുരിശില്‍ തറയ്ക്കുപ്പെട്ടു കഷ്ടം അനുഭവിച്ചു മരിച്ചു അടക്കപ്പെട്ടു തിരു മനസ്സായ പ്രകാരം മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റു സ്വർഗ്ഗത്തിലേക്കു കരേറി തന്റെ പിതാവിന്റെ വലത്തുഭാഗത്ത്‌ ഇരുന്നവനും ജീവനുള്ളവരേയും മരിച്ചവരേയും വിധിപ്പാന്‍ തന്റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും തന്റെ രാജയത്തിനു അവസാനമില്ലാത്തവനും ആയ യേശുമ്ശിഹാ ആയ ഏക ദൈവത്തിലും ഞങ്ങള്‍ വിശ്വസി ക്കുന്നു.

 

സകലത്തേയും ജീവിപ്പിക്കുന്ന കത്താവും പിതാവില്‍ നിന്നു പുപ്പെട്ടു പിതാവിനോടും പുര്തനോടും കൂടെ വന്ദിക്കപ്പെട്ടുസ്ലുതിക്കപ്പെടുന്നവനും നിബിയന്മാരും ശ്ലീഹന്മാരുംമുഖാന്തിരംസംസാരിച്ചവനുമായ ജീവനും വിശുദ്ധിയുമുള്ള ഏക റൂഹായിലും കാതോലികവും അപ്പോസ്തലികവുമായ ഏക വിശുദ്ധ സഭയിലും ഞങ്ങള്‍ വി ശ്വസിക്കുന്നു.

 

പാപമോചനത്തിനു മാമോദീസ ഒന്നു മാത്രമേയുള്ള എന്നു ഞങ്ങള്‍ ഏറ്റു പറഞ്ഞു, മരിച്ചുപോയവരുടെ ഉയർപ്പിനും വരുവാനിരിക്കുന്ന ലോകത്തിലെ പുതിയജീവനുമായി ഞങ്ങള്‍നോക്കിപ്പാക്കുന്നു.    ആമ്മീന്‍

ബാറെക്മോര്‍, സ്കൌമെന്‍ കാലോസ്‌ കുറിയേലായിസ്സോന്‍

 

മക്കളിലപ്പന്‍ കൃപചെയ്വതുപോലെ-ഹാലേലുയു

ഭക്തന്മാരില്‍ ദൈവം കൃപ ചെയ്യും

 

പുല്ലിനു തുല്യം നരനുടെ നാളുകളഹോ-ഹാലേലുയ്യ

പൂക്കുന്നിതു വയലില്‍ പൂ-ച്ചെടിപോലെ

ബാറെക്മോര്‍ ശുബഹോ.... മെനരഓാലം....

 

ശരണത്താലെ നിന്‍കൃപയില്‍

മരണമടഞ്ഞൊരു ദാസരെ നിന്‍

ജീവസ്വരമതുണത്തണമെ

കബറിന്നുദ്യാനത്തിനായ്‌

സ്തൌമെന്‍...... കുറിയേലായിസ്സോന്‍

 

നാഥാ! താവകമിരുലോ-കം

നിന്നധികാരം താനെ-ങ്ങും

സ്‌ളീബായാല്‍ ജീവിതരെ-ക്കാ

ത്തന്‍പാല്‍ മുക്തി മൃതക്കേ-ക

ബാറെക്മോര്‍ ശുബഹോ....

 

സ്തോത്രം! മൃതജീവപ്ര-ദനെ!

കബറീന്നേറ്റീടുന്നോ-നേ!

നിന്‍പ്രേഷകതാതനുമ-മലന്‍

റൂഹായ്ക്കും ഹാലേലുയ്യ  മൊറിയോ......

തന്‍മരണത്താല്‍-മരണത്തേ

ജീവിപ്പിച്ചവനാം-ദൈവസുതാ!

സ്തുതി ദൈവത്തിന്നെ-ന്നാക്കാന്‍

അടിയാരേ പൂഴീന്നേറ്റണമേ.

 

ഉയിരേകുന്നോന്‍ രാജാ-

വുയരത്തില്‍നിന്നെഴുന്നെള്ളി

ജീവന്‍മൃതരാ-മേവക്കും നല്‍കുന്നു

കബറുകളില്‍നിന്നി-

അവരവരുയിരോടെഴുന്നേറ്റു

ഉയിരേകും നി-ന്നേ സ്തൂതിചെയ്തീടുന്നു. ബാറെക്മോര്‍.   ശുബഹോ...

 

എന്റെ ശരീരം ഭക്ഷിച്ചെന്‍രക്തം പാനം ചെയ്യോന്‍

പാതാളത്തില്‍-പോകാനായ്‌ വിടാഞാന്‍

എന്നുമവന്‍ .ജീവിപ്പാനങ്ങത്തീട്ടു മരിച്ചതു ഞാന്‍

എന്നും കത്താ-തന്നരുളിന്നു മഹത്വം.

മൊറിയോറാഹേം.......

 

രക്ഷകനേ നിന്‍ഗാത്രത്തേഭക്ഷിച്ചും നിന്‍

വിലയേറും രക്തക്കാസാ പാനം ചെയ്തും

മൃതരായോരേ നാശംനീക്കിഇജീീവിപ്പിച്ചു്‌

അണിയേണം നിന്നേനോക്കുന്നവരില്‍ കാന്തി.

ബാറെക്മോര്‍ ശുബഹോ......

 

മൃതരേജീവിപ്പിപ്പാനെഴുന്നെള്ളും രാജാ

മുകിലഴകിന്‍മേലാഘോഷിതനായീടുന്നു

നയവാന്മാര്‍ തന്‍ മുന്‍കൊമ്പിന്‍നാദം കേട്ടിട്ട്‌

അങ്കിയണിഞ്ഞെതിരേല്ലാനായ്‌ പോയീടുന്നു.

മൊറിയോറാഹേം.......

 

ഹൂത്തോമ്മൊ

ഞങ്ങളുടെ കത്താവും നിത്യ ദൈവവുമേ! തനിക്കു സ്തുതി, തനിക്കു സ്തുതി, തനിക്കു സ്തുതി. കത്താവേ! തിരു കൃപയാലും മഹാകരുണയാലും ഞങ്ങളുടെ പ്രാത്ഥന 

 

കേള്‍ക്കണമെ. ഞങ്ങളുടെ ശുശ്രൂഷകളെ അംഗീകരിക്കണമെ. ഞങ്ങളുടെ സഹായത്തിനു വന്ന്‌ ഞങ്ങളുടെ മരിച്ചവക്ക്‌ പാപപരിഹാരം നല്‍കണമെ. സത്യവിശ്വാസത്തോടെ കത്താവിലുള്ള ശരണത്തില്‍ നിദ്രപ്രാപിച്ചിരിക്കുന്ന ഈ ദാസനു പാപപരിഹാരം നല്‍കുകയുംചെയ്യുണമെ.

 

ഇന്നേ ദിവസം സത്യവിശ്വാസത്തോടും ദൈവികമായ യോഗ്യതയോടും കൂടി ക്രിസ്ത്യാനിക്കുചിതമായ നിലയില്‍ നിദ്രപ്രാപിച്ചിരിക്കുന്ന ഈ മ്ശിഹായുടെ ഭൃത്യനെ ദൈവം തന്റെ നിർമ്മലമായ തൃക്കൈകളില്‍ അംഗീകരിക്കുവാന്‍ വേണ്ടി നമുക്കെല്ലാവക്കും കൂടി അവിടുത്തെ കരുണയോടെ പ്രാത്ഥിക്കാം.

 

കത്താവ്‌ സന്തോഷപൂണ്ണമായ ഉന്നതസ്ഥാനം ഇവന്‍ നല്‍കള്ടെ. സ്വഗ്ലരാജ്യത്തിലെ മണവറയും തോട്ടവും മേശയും കത്താവ്‌ ഇവന നല്‍കുമാറാകട്ടെ. കണ്ണുകളാല്‍ കാണപ്പെടുകയോ ചെവികളാല്‍ കേള്‍ക്കപ്പെടുകയോ മനുഷഹൃദയത്താല്‍ ഗ്രഹിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തതും ദൈവം തന്നെ സ്നേഹിക്കുന്നവക്കായി ഒരുക്കിയിരിക്കുന്നതുമായ വാഗ്ദാനം കത്താവ്‌ ഇവനില്‍ നിവത്തിയാകട്ടെ. കത്താവ്‌ ഇവന്റെ പാപങ്ങള്‍ പരിഹരിക്കുകയും തെറ്റുകള്‍ ക്ഷമിക്കുകയും ചെയ്യട്ടെ. ക്ലേശപൂണ്ണമായ ഇഹലോകത്തില്‍ വച്ച്‌ ഇവന്‍ ചെയ്തു പോയിട്ടുള്ള പാപങ്ങളും തെറ്റുകളും ദൈവം മായിച്ചുകളയുകയും തന്റെ മഹാകരുണയാല്‍ അവയെ ഓാക്കാതിരിക്കയും ചെയ്യട്ടെ. നീതിമാന്മാരില്‍ കരുണചെയ്യുന്നതായ സമയത്ത്‌ ഇവനിലും കരുണചെയ്യുമാറാകട്ടെ. കൃപാലുവായ തന്നെ കോപിപ്പിച്ചു ദുഷ്ടന്മാരോടു ദൈവം പ്രതികാരം ചെയ്യുന്ന സമയത്ത്‌-കരുണ ആവശ്യമായ്‌ വരുന്ന ആദിവസത്തില്‍-ദൈവം ഇവനില്‍ കരുണചെയ്യട്ടെ. ദൈവം തന്റെവിശുദ്ധന്മാരുടെയും തെരഞ്ഞെടുക്കപ്പെടുന്നവരുടെയും കൂട്ടത്തില്‍ ഇവനെ ആനന്ദിപ്പിക്കട്ടെ. ആ ദരിദ്രനായ ലാസറിനോടുകൂടെ ഇവനെയും ദൈവം ആനന്ദിപ്പിക്കട്ടെ. കാരുണ്യമാകുന്ന നല്ല എണ്ണകൊണ്ട്‌ തങ്ങളുടെ ദീപയഷ്ടികള്‍ കെട്ടുപോകാതെ സൂക്ഷിച്ച ബുദ്ധിമതികളായ ആ അഞ്ചു കന്യകമാരോടൊലപ്പം ദൈവം ഇവനെയും ആനന്ിപ്പിക്കുമാറാകട്ടെ. തങ്ങളുടെ അടുക്കല്‍ നിന്നുള്ള ഇവന്റെ വേര്‍പാടില്‍ വിലപിച്ചും ദുഃഖിച്ചും ഇവിടെ അവശേഷിച്ചിരിക്കുന്നവരെ മ്ശിഹാതമ്പുരാന്‍ കരുണയോടെ ആശ്വസിപ്പിച്ച്‌ ധൈര്യപ്പെടുത്തട്ടെ. കത്താവ്‌ അവരുടെ മുഖത്തു നിന്ന്‌ കണ്ണുനീരും ഹൃദയത്തില്‍ നിന്ന്‌ നീറുന്നവേദനയും നീക്കികളഞ്ഞ്‌ അവരില്‍ സതൃമുദ്രത്തിൽ പതിക്കുമാറാകട്ടെ. ലാസറിന്റെ സഹോദരികളെ തങ്ങളുടെ സഹോദരന്റെ ഉയപ്പു മൂലം സന്തോഷിപ്പിച്ചവനായ ദൈവം ഇവന്റെ വേര്‍പാടില്‍ ദുഃഖിച്ചിരിക്കുന്ന എല്ലാവരെയും ആശ്വസിപ്പിച്ച്‌ സന്തോഷിപ്പിക്കട്ടെ. വത്സലസഹോദരങ്ങളെ! പരസ്തരം ആശ്വസിപ്പിക്കുവിന്‍, അന്യോന്യം ധൈര്യപ്പെടുത്തുവിന്‍, മരിച്ചവരുടെ സംസ്ക്കാരത്തില്‍ നീതീകരണം പ്രാപിക്കുവിന്‍. മൃതനില്‍ നിന്ന്‌ കരുണപിന്‍വലിക്കരുത്‌. വിരുന്നുഭവനത്തില്‍ പോകുന്നതിനേക്കാള്‍ ഉത്തമം വിലാപഭവനത്തില്‍ പോകുന്നതാണ്‌, എന്നുള്ള കല്ലനയനുസരിച്ച്‌ വിശുദ്ധസഭയുടെ പ്രജകള്‍ എന്ന നിലയില്‍ ഇപ്പോള്‍ നിങ്ങള്‍ വന്ന്‌ ആ ദൈവികമായ തിരുവെഴുത്ത്‌ നിവഹിച്ചിരിക്കുന്നു. ദൈവം നിങ്ങളുടെ സഹായത്തിന്‌ വന്ന്‌ നിങ്ങള്‍ക്ക്‌ സമാധാനവും ശാന്തിയും നല്‍കട്ടെ. കത്താവ്‌ തന്റെ മഹാകരുണയാല്‍ നിങ്ങളുടെ കടങ്ങള്‍ പരിഹരിക്കുകയും തെറ്റുകള്‍ ക്ഷമിക്ജുകയും ചെയ്യട്ടെ. ഉത്തമഹൃദയത്തോടും വെടിപ്പോടും വിശുദ്ധിയോടും കൂടി നിങ്ങള്‍ വിളിക്കുന്ന ഏതു സമയത്തും കത്താവായ യേശുമ്ശിഹാ നിങ്ങള്‍ക്കുത്തരമരുളും ഐശ്വര്യപൂണ്ണുമായ തന്റെ ശ്രീഭണ്ഡാരത്തില്‍ നിന്ന്‌ കത്താവ്‌ നിങ്ങളുടെ യാചനകള്‍ക്ക്‌ മറൂപടി അയച്ചു തരികയും ചെയ്യും. “എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ! ലോകാരംഭത്തിനു മുമ്പു തന്നെ നിങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്വഗ്ഗരാജ്യം വന്ന്‌ അനുദവിച്ചുകൊള്ളുവിന്‍"" എന്നരുളിച്ചെയ്യുന്ന സന്തോഷ്രപ്രദമായ ശബ്ദും കേള്‍ക്കുവാന്‍ ദൈവം നിങ്ങള്‍ക്ക്‌ സംഗതിയാക്കട്ടെ. നിങ്ങളുടെയും നിങ്ങളുടെ പരേതരുടെയും തന്റെ ശരണത്തില്‍ നിദ്രപ്രാപിച്ചിരിക്കുന്ന ഈ മ്ശിഹായുടെ ദാസന്റെയും പാപങ്ങള്‍ കത്താവ്‌ പരിഹരിക്കട്ടെ. കത്താവ്‌ ഇവനെ തന്റെ വലത്തു ഭാഗത്തു വിളിച്ചുനിറുത്തുമാറാകട്ടെ. 

 

ആദ്യമനുഷ്യന്‍ പാപം ചെയ്യുന്നതിനു മുമ്പ്‌ അവന്റെ കൂടാരം കത്താവ്‌ സ്ഥാപിച്ച അതേ സ്ഥാനത്തു തന്നെ ഇവന്റെ വാസവും ആനന്ദവും ആയിത്തീരുമാറാകട്ടെ. ദൈവമാതാവായ മറിയാമിന്റെയും സകല പരിശുദ്ധന്മാരുടെയും പ്രാത്ഥനയാല്‍ സ്വഗ്ലീയ സഭയിലും ഈ ഭനമികസഭയിലും ഇവയെല്ലാം സാധിക്കുമാറാകണമെ എന്നു ഞങ്ങള്‍ പ്രാത്ഥിക്കുകയും ചെയ്യൂന്നു.

 

ദൈവം തന്റെ ശരണത്തിന്മേല്‍ നിദ്രപ്രാപിച്ചിരിക്കുന്ന തന്റെ ദാസനും ആരാധകനുമായ ഇവനെ കൃപയോടെ ആശ്ധവസിപ്പിക്കുമാറാകട്ടെ. നമ്മുടെ ഈ കൂട്ടത്തിന്മേല്‍ ദൈവത്തിന്റെ കരുണ എന്നെന്നേയ്ക്കും രണ്ടു ലോകങ്ങളിലും ഉണ്ടായിരിക്കുകയും ചെയ്യുമാറാകട്ടെ. ആമ്മീന്‍.

 

 

 

 

 

 

 

 

St. Mary’s Syriac Church of Canada Mississauga