Morning Prayer Noombu

മലങ്കര യാക്കോബായ സുറിയാനി സഭ വലിയ നോമ്പിന്റെ നമസ്കാര ക്രമം

പ്രഭാത നമസ്കാരം

പുത്രനും പരിശുദ്ധ റൂഹായുമായ സതേ്യക ദൈവത്തിന്‍റെ തിരുനാമത്തിൽ,തനിക്കു സ്തുതി. നമ്മുടെമേൽ തന്റെ കരുണയും മനോഗുണവും എന്നേയ്ക്കും ഉണ്ടായിരിക്കട്ടെ. ആമ്മീൻ.

ആകാശവും ഭൂമിയും തന്റെ സ്തുതികൾ കൊണ്ട് നിറഞ്ഞിരിക്കുന്ന   ബലവാനായ ദൈവം തമ്പുരാൻ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ ഉയരങ്ങളിൽ സ്തുതി.

ദൈവമായ കർത്താവിന്റെ തിരുനാമത്തിൽ  വന്നവനും  വരുന്നവനും ആയവൻ വാഴ്ത്തപ്പെട്ടവനാകുന്നു; ഉയരങ്ങളിൽ സ്തുതി.

കൗമാ- ത്രൈശുദ്ധ കീർത്തനം

ദൈവമേ! നീ പരിശുദ്ധനാകുന്നു. ബലവാനേ! നീ പരിശുദ്ധനാകുന്നു. മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു. ഞങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടവനേ! ഞങ്ങളുടെ മേൽ കരുണയുണ്ടാവണമേ

ദൈവമേ! നീ പരിശുദ്ധനാകുന്നു ........... . ദൈവമേ! നീ പരിശുദ്ധനാകുന്നു..............

ഞങ്ങളുടെ കർത്താവേ! ഞങ്ങളോടു കരുണ ചെയ്യണമേ. ഞങ്ങളുടെ കർത്താവേ! കൃപയുണ്ടായി ഞങ്ങളോടു കരുണ ചെയ്യണമേ. ഞങ്ങളുടെ കർത്താവേ! ഞങ്ങളുടെ ശുശ്രൂഷയും പ്രാർത്ഥനകളും കൈക്കൊണ്ട് ഞങ്ങളോടു കരുണ ചെയ്യണമേ.

ദൈവമേ! നിനക്കു സ്തുതി. സ്രഷ്ടാവേ! നിനക്കു സ്തുതി. നിന്റെ ദാസരായ പാപികളോട് കരുണ ചെയ്യുന്ന മിശിഹാരാജാവേ! നിനക്കു സ്തുതി. ബാറെക്മോർ

മോറാനായ പ്രാർത്ഥന  കർത്തൃപ്രാർത്ഥന  (വി. മത്തായി 6 : 914)

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്റെ തിരുനാമം പരിശുദ്ധമാക്കപ്പെടണമേ. നിന്റെ രാജ്യം വരണമേ. നിന്റെ തിരുവിഷ്ടം സ്വർഗത്തിലേപ്പോലെ ഭൂമിയിലും ആകണമേ. ഞങ്ങൾക്ക് ആവശ്യമായി രിക്കുന്ന ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കണമേ. പരീക്ഷയിലേക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ ദുഷ്ടനിൽ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്ത്വവും എന്നേയ്ക്കും നിനക്കുള്ളതാകുന്നു. ആമ്മീൻ.

ദൈവമാതാവിനോടുള്ള അപേക്ഷ  (വി.ലൂക്കോസ്  1:28,42,48.*എല്ലാ  കൗമകളിലും നിർബന്ധമല്ല)

കൃപനിറഞ്ഞ മറിയമേ! നിനക്കു സമാധാനം. ഞങ്ങളുടെ കർത്താവു നിന്നോടുകൂടെ. സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവളാകുന്നു. നിന്റെ ഉദരഫലമായ ഞങ്ങളുടെ കർത്താവേശുമിശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. ദൈവമാതാവായ വിശുദ്ധ കന്യകമര്‍ത്തമറിയാമേ! ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മര ണസമയത്തും പാപികളായ ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചുകൊള്ളണമേ. ആമ്മീൻ. മാര്‍ ബാലായിയുടെ ബോവൂസോ

അനുഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നവനെ! അനുകൂലത്തിന്‍റെ ദിവസത്തില്‍ നിന്‍റെ സൃഷ്ടിയെ നീ പുത്തനാക്കി അനുകൂലമാക്കേണമേ. കര്‍ത്താവേ! നിന്‍റെ ആശ്രയത്തെക്കുറിച്ച് മരിച്ച്, നിന്‍റെ വരവിനായി നോക്കിപ്പാര്‍ക്കുന്ന ഞങ്ങളുടെ മരിച്ചുപോയവരെ നീ പുണ്യമാക്കണമേ. അബ്രഹാമിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും മടിയില്‍ അവരെ നീ പാര്‍പ്പിക്കേണമേ. വന്നവനും വരുന്നവനും മരിച്ചവരെ  അനുകൂലമാക്കുന്നവനുമായവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു എന്ന് ശരീരങ്ങളും ആത്മാക്കളും ശരിയായിട്ടു നിലവിളിച്ചു പറയുമാറാകണമേ.

(പാതിരാ നമസ്കാരത്തിനു തുടർച്ചയാണങ്കിൽ ത്രശുദ്ധ കീർത്തനം മുതൽ മതി)

51 ാം മസുമൂറ

ദൈവമേ! നിന്‍റെ കൃപപോലെ എന്നോടു കരുണ ചെയ്യേണമെ. നിന്‍റെ കരുണയുടെ ബഹുത്വത്തിന്‍ പ്രകാരം എന്‍റെ പാപങ്ങള്‍ മായിച്ചു കളയേണമെ.

എന്‍റെ അന്യായത്തില്‍നിന്ന് എന്നെ നന്നായി കഴുകി എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ വെടിപ്പാക്കേണമെ. എന്തെന്നാല്‍ എന്‍റെ അതിക്രമങ്ങള്‍ ഞാന്‍ അറിയുന്നു. എന്‍റെ പാപങ്ങളും എപ്പോഴും എന്‍റെ നേരെ ഇരിക്കുന്നു.

നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു. നിന്‍റെ തിരുമുമ്പില്‍ തിന്മകള്‍ ഞാന്‍ചെയ്തു. എന്തെന്നാല്‍ നിന്‍റെ വചനത്തില്‍ നീ നീതീകരിക്കപ്പെടുകയും നിന്‍റെ ന്യായവിധികളില്‍ നീ ജയിക്കയും ചെയ്യും. എന്തെന്നാല്‍ അന്യായത്തില്‍ ഞാന്‍ ഉത്ഭവിച്ചു. പാപങ്ങളില്‍ എന്‍റെ മാതാവ് എന്നെ ഗര്‍ഭം ധരിക്കയും ചെയ്തു.

എന്നാല്‍ നീതിയില്‍ നീ ഇഷ്ടപ്പെട്ടു. നിന്‍റെ ജ്ഞാനത്തിന്‍റെ രഹസ്യങ്ങള്‍ എന്നെ നീ അറിയിച്ചു. നിന്‍റെ സോപ്പാകൊണ്ട് എന്‍റെ മേല്‍ തളിക്കേണമെ.

ഞാന്‍ വെടിപ്പാകപ്പെടും. അതിനാല്‍ എന്നെ നീ വെണ്മയാക്കേണമെ. ഉറച്ച മഞ്ഞിനെക്കാള്‍ ഞാന്‍ വെണ്മയാകും.

നിന്‍റെ ആനന്ദവും സന്തോഷവും കൊണ്ട് എന്നെ തൃപ്തിയാക്കേണമെ. ക്ഷീണമുള്ള എന്‍റെ അസ്ഥികള്‍ സന്തോഷിക്കും. എന്‍റെ പാപങ്ങളില്‍നിന്നു നിന്‍റെ മുഖം തിരിച്ച് എന്‍റെ അതിക്രമങ്ങളെ ഒക്കെയും മായിക്കണമെ.

ദൈവമെ വെടിപ്പുള്ള ഹൃദയം എന്നില്‍ സൃഷ്ടിക്കേണമെ. സ്ഥിരതയുള്ള നിന്‍റെ ആത്മാവിനെ എന്‍റെ ഉള്ളില്‍ പുതുതാക്കേണമെ. നിന്‍റെ തിരുമുമ്പില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. നിന്‍റെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുക്കയും അരുതേ.

എന്നാലോ നിന്‍റെ ആനന്ദവും രക്ഷയും എനിക്കു തിരിച്ചു തരേണമെ. മഹത്വമുള്ള നിന്‍റെ ആത്മാവ് എന്നെ താങ്ങുമാറാകേണമെ. അപ്പോള്‍ ഞാന്‍അതിക്രമക്കാരെ നിന്‍റെ വഴി പഠിപ്പിക്കും. പാപികള്‍ നിങ്കലേക്കു തിരികയും  ചെയ്യും.

എന്‍റെ രക്ഷയുടെ ദൈവമായ ദൈവമേ! രക്തത്തില്‍ നിന്ന് എന്നെ രക്ഷിക്കേണമെ. എന്‍റെ നാവ് നിന്‍റെ നീതിയെ സ്തുതിക്കും. കര്‍ത്താവേ! എന്‍റെ അധരങ്ങള്‍ എനിക്കു തുറക്കേണമെ. എന്‍റെ വായ് നിന്‍റെ സ്തുതികള്‍ പാടും.

എന്തെന്നാല്‍ ബലികളില്‍ നീ ഇഷ്ടപ്പെടുന്നില്ല. ഹോമബലികളില്‍ നീ നിരപ്പായതുമില്ല. ദൈവത്തിന്‍റെ ബലികള്‍ താഴ്മയുള്ള ആത്മാവാകുന്നു. ദൈവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല.

നിന്‍റെ ഇഷ്ടത്താല്‍ സെഹിയോനോടു നന്മ ചെയ്യേണമെ. ഊര്‍ശ്ലേമിന്‍റെ മതിലുകളെ പണിയേണമെ. അപ്പോള്‍ നീതിയുടെ ബലികളിലും ഹോമ ബലികളിലും നീ ഇഷ്ടപ്പെടും. അപ്പോള്‍ നിന്‍റെ ബലിപീഠത്തിന്മേല്‍ കാളകള്‍ബലിയായി കരേറും. ദൈവമേ സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോര്‍.

63-ാം മസ്മൂർ

എന്റെ ദൈവമേ!! നീ എന്റെ ദൈവമാവുന്നു. ഞാൻ നിനക്കായി കാത്തിരിക്കും.

ദാഹിച്ച് വരണ്ട് വെള്ളത്തിന്നായി ആഗ്രഹിച്ചിരിക്കുന്ന ഭൂമിയെപ്പോലെ എന്റെ ആത്മാവിനു നിനക്കായി ദാഹിച്ചിരിക്കുന്നു.  എന്റെ ജഡവും നിനക്കായി കാത്തിരിക്കുന്നു.

നിന്റെ ബലവും ബഹുമാനവും കാണ്മാൻ ഇപ്രകാരം സത്യമായി ഞാൻ നിന്നെ നോക്കി. എന്തെന്നാൽ നിന്റെ കരുണ ജീവനേക്കാൾ നല്ലതാകുന്നു.  എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.

ഞാൻ ജീവനോടിരിക്കുമ്പോൾ ഇപ്രകാരം  നിന്നെ പുകഴ്ത്തുകയും നിന്റെ നാമത്തിൽ എന്റെ കൈകൾ ഉയർത്തുകയും ചെയ്യും.

എന്റെ ആത്മാവ്  കൊഴുപ്പും മേദസും  കൊണ്ടെന്നപോലെ  പുഷ്ടിയാകും. എന്റെവായ്  മഹത്വമുള്ള അധരങ്ങൾ കൊണ്ട് നിന്നെ സ്തുതിക്കുകയും ചെയ്യും.

എന്റെ ശയ്യമേൽ ഞാൻ നിന്നെ ഓർത്തു;   രാത്രികളിൽ ഞാൻ നിന്നെ ധ്യാനിക്കയും ചെയ്തു. എന്തെന്നാൽ  നീ  എനിക്കു സഹായകനായിത്തീർന്നു.  നിന്റെ  ചിറകുകളുടെ നിഴലിൽ  ഞാൻ  മറയ്ക്കപ്പെടും

എന്റെ ആത്മാവു നിന്നെ പിൻതുടർന്നു. നിന്റെ വലതു കൈ എന്നെ താങ്ങുകയും ചെയ്തു.

അവർ എന്റെ ആത്മാവിനെ നശിപ്പിപ്പാൻ അനേ്വഷിച്ചു.  അവർ ഭൂമിയുടെ ആഴത്തിലേക്കു പ്രവേശിക്കും. അവർ  വാളിനു ഏൽപ്പിക്കപ്പെടും കുറുനരികൾക്കു ഭക്ഷണമായിത്തീരുകയും ചെയ്യും;

രാജാവു ദൈവത്തിൽ സന്തോഷിക്കും. അവനെക്കൊണ്ട് സത്യം ചെയ്യുന്ന ഏവനും പുകഴ്ചയുണ്ടാകും.

എന്തെന്നാൽ അസത്യവാദികളുടെ വായ് അടയ്ക്കപ്പെടും. ദൈവമേ!! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ.

എനിയോനൊ

കർത്താവേ! നിന്റെ കരുണയാൽ ഞങ്ങളെ നല്ലതും വളമുള്ളതുമായ നിലമാക്കിതീർക്കുകയും നിന്റെ കൽപ്പനകളാകുന്ന വിത്ത് ഞങ്ങളിൽ വിതച്ച് മുളപ്പിച്ച് വളർത്തുകയും ചെയ്യണമേ.

രക്ഷിതാവേ! നിന്റെ  കരുണയാൽ  സകല അന്യായങ്ങളിൽ  നിന്നും,  സകല  ദുഷ്ടതകളിൽനിന്നും ലോകമോദങ്ങളിൽനിന്നും ഞങ്ങളെ തുടച്ച് വെടിപ്പാക്കണമേ. കർത്താവേ! നിന്റെ മുന്തിരിത്തോട്ടത്തിൽ നല്ല വേലക്കാരനായിരിപ്പാൻ കൃപയോടെ ഞങ്ങളെ സഹായിക്കണമേ. ബാറക്മോർ

സ്വർഗ്ഗീയ കൃഷിക്കാരനായ കർത്താവേ! ദുഷ്ടൻ ഞങ്ങളിൽ കളകൾ വിതയ്ക്കാതെ നിന്റെ കാവൽ ഉണ്ടായിരിക്കണമേ. കുറിയേലായിസോന്‍.

മസ്മൂർ 19 (വിശുദ്ധ ഗ്രന്ഥം)

ആകാശങ്ങൾ ദൈവത്തിന്‍റെ  മഹത്വം  അറിയിക്കുന്നു;  ആകാശ  വിതാനം  തന്റെ  കൈപ്പണിയെ  കാണിക്കുന്നു.

പകൽ പകലിന്നു വാക്കിനെ ഉച്ചരിക്കുന്നു. രാത്രി രാത്രിക്ക് അറിവിനെ അറിയിക്കുകയും ചെയ്യുന്നു. അവയുടെ ശബ്ദം കേൾക്കപ്പെടാത്ത ഭാഷയുമില്ല, വാക്കുകളുമില്ല. ഭൂമിയിൽ എല്ലായിടവും അവയുടെ അറിയിപ്പും ഭൂതലത്തിന്റെ അതിർത്തികളോളം അവയുടെ വചനങ്ങളും പുറപ്പെട്ടിരിക്കുന്നു; സൂര്യന്നായിട്ട് അവയുടെ മേൽ തന്റെ കൂടാരമടിച്ചു.

അതു തന്റെ മണവറയിൽ നിന്നു പൂറപ്പെടുന്ന മണവാളൻ എന്ന പോലെ ആകുന്നു. ശക്തൻ എന്നപോലെ തന്റെ വഴി ഓടുവാൻ സന്തോഷിക്കും.

ആകാശത്തിന്റെ ഒരറ്റത്തു നിന്നു അതിന്റെ ഉദയവും ആകാശത്തിന്റെ അറുതിയിൽ അതിന്റെ അസ്തമനവും ആകുന്നു. അതിന്റെ ആവിയിൽനിന്നു മറവായിരിക്കുന്നത് ഒന്നുമില്ല.

കർത്താവിന്റെ വേദപ്രമാണം കറയറ്റതും ആത്മാവിനെ തിരിക്കുന്നതുമാകുന്നു. കർത്താവിന്റെ സാക്ഷ്യം വിശ്വാസയോഗ്യവും ശിശുക്കളെ വിജ്ഞാനികളാക്കുന്നതുമാകുന്നു.

കർത്താവിന്റെ പ്രമാണങ്ങൾ ചൊവ്വുള്ളവയും ഹൃദയത്തെ സന്തോഷിപ്പിക്കുന്നവയും ആകുന്നു. കർത്താവിന്റെ കല്പന തിരഞ്ഞെടുക്കപ്പെട്ടതും കണ്ണുകളെ പ്രകാശിപ്പിക്കുന്നതും ആകുന്നു.

കർത്താവിനെക്കുറിച്ചുള്ള ഭക്തി നിർമലവും എന്നേക്കും നിലനില്ക്കുന്നതും ആകുന്നു;   കർത്താവിന്റെ ന്യായവിധികൾ സത്യമായുള്ളവയും സകലത്തിലും നീതിയുള്ളവയും ആകുന്നു.

അവ തങ്കത്തേക്കാളും  നല്ല  രത്നങ്ങളെക്കാളും  ആഗ്രഹിക്കത്തക്കവയും  തേനിനേക്കാളും തേൻകട്ടയെക്കാളും മാധുര്യമുള്ളവയുമാകുന്നു;

അത്രയുമല്ല: നിന്റെ ദാസനു അവയാൽ പ്രബോധനം ലഭിക്കും; അവൻ അവയെ ആചരിച്ചാൽ വളരെ പ്രതിഫലം കിട്ടും;

പിഴകളെ തിരിച്ചറിയുവുന്നവൻ  ആര്?  രഹസ്യകാര്യങ്ങളിൽ  നീ എന്നെ കുറ്റമില്ലാത്തവനാക്കിത്തീർക്കണമേ!

ദുഷ്ടന്മാർ എന്നിൽ അധികാരപ്പെടാതിരിപ്പാനും പാപങ്ങളിൽനിന്ന് ഞാൻ ഒഴിഞ്ഞിരിപ്പാനും വേണ്ടി അന്യായത്തിൽ നിന്നു നിന്റെ ദാസനെ തടുക്കണമേ.

എന്റെ സഹായകനും, എന്റെ രക്ഷകനുമായ കർത്താവേ! എന്റെ വായിലെ വചനങ്ങൾ തിരുവിഷ്ടപ്രകാരവും എന്റെ ഹൃദയത്തിലെ ധ്യാനം തിരുമുമ്പാകെയും ഇരിക്കണമേ!

ദൈവമേ!! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ

എനിയോനൊ

രക്ഷിതാവേ! ഞങ്ങൾ  പാപക്കുഴിയിൽ  വീണിരിക്കുന്നു.  നിന്റെ മഹാകരുണയാൽ  അതിൽനിന്നു ഞങ്ങളെ വലിച്ചു കയറ്റണമേ.

പ്രയോജനമാരമായ ഈ നോമ്പിനെ ശരിയായി നിവർത്തിപ്പാൻ ഞങ്ങൾക്കു കൃപചെയ്യണമേ. കരുണയോടെ ഞങ്ങളുടെ കറകളെ കഴുകി വെടിപ്പാക്കുകയും ചെയ്യണമേ.

ആത്മാക്കളുടെ  ഉത്തമവെദ്യനായ കർത്താവേ!  അശുദ്ധ  മോഹങ്ങളാൽ രോഹപ്പെട്ടിരിക്കുന്ന ഞങ്ങൾക്കു നീ ഔഷധം നൽകണമേ. ബാറക്മോർ

സ്വർഗ്ഗരാജ്യത്തിലേയ്ക്കുള്ള വഴി ഞങ്ങൾക്ക് കാണിച്ചുതന്നവനായ മിശിഹാ! നിന്റെ ഇഷ്ടപ്രകാരം അതിൽകൂടി ചൊവ്വായിട്ട് നടപ്പാൻ ഞങ്ങളെ യോഗ്യരാക്കണമേ.  കുറിയേലായിസോന്‍

ഏശായാ  42:10 - 13; 45:8 (വിശുദ്ധ ഗ്രന്ഥം)

(42:10-13) സമുദ്ര മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവരും അതിലെ സകല ദ്വീപുകളും അവയിലെ നിവാസികളുമേ, കർത്താവിന് ഒരു പുതിയ പാട്ടും ഭൂമിസീമയിൽ നിന്ന് അവന് സുതുതിയും പാടുവീൻ.

മരുഭൂമിയും അതിലെ പട്ടണങ്ങളും സന്തോഷിക്കട്ടെ. കേദാർ മേച്ചിൽപുറങ്ങളായിരിക്കട്ടെ. പാറകളിലെ നിവാസികൾ ഘോഷിച്ചുല്ലസിക്കുകയും മലമുകളിൽനിന്ന് ആർക്കുകയും ചെയ്യട്ടെ.

അവർ കർത്താവിന് മഹത്വം കൊടുത്തു. അവന്റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ.

 കർത്താവ് ഒരു വീരനെപ്പോലെ തീക്ഷ്ണതയെ ജ്വലിപ്പിക്കും അവൻ ആർത്തു വിളിക്കും, അവൻ ഉച്ചത്തിൽ ആർക്കും. തന്റെ ശത്രുക്കളെ സംഹരിക്കും.

(45:8) ആകാശമേ, മേലിൽനിന്നു ജലം പൊഴിക്കുക. മേഘങ്ങൾ നീതി വർഷിക്കട്ടെ. രക്ഷവിളയുവാൻ ഭൂമി തുറന്നുവരട്ടെ. അത് നീതിയെ മുളപ്പിക്കട്ടെ. ദൈവമായ ഞാൻ അത് സൃഷ്ടിച്ചിരിക്കുന്നു. ദൈവമേ!! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ

എനിയോനൊ

ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി സാത്താനോടു യുദ്ധം ചെയ്ത് അവനെ മറിച്ചിട്ടവനായ കർത്താവേ! അവന്റെ ചതിവുകളിൽനിന്നും ഉപായതന്ത്രങ്ങളിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ.

പാപി ജീവിപ്പാനല്ലാതെ മരിപ്പാൻ എനിക്കിഷ്ടല്ലെന്ന് ദീർഘദർശിയെക്കൊണ്ട് പറയിച്ചവനായ ദൈവമേ!!

ഞങ്ങൾ നിനക്കായിട്ട് ജീവിപ്പാനും നിന്റെ തൊഴിത്തിലേയ്ക്കു വരുവാനും കൃപചെയ്യണമേ.

ദാനിയേൽ നോമ്പുനോറ്റ്  സിംഹങ്ങളുടെ  വായ് അടച്ചുവല്ലോ.  കർത്താവേ!  ഞങ്ങളെ പിടിപ്പാൻ കാത്തിരിക്കുന്ന പിശാചുക്കളിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ. ബാറക്മോർ

ഹാനനിയ മുതലായ പൈതങ്ങളുടെ നോമ്പു മൂലം അവർ അഗ്നിയിൽനിന്ന് രക്ഷിക്കപ്പെട്ടതുപോലെ കർത്താവേ! ഞങ്ങളുടെ നോമ്പുമൂലം അഗ്നിനരകത്തിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ. ആമ്മീൻ.

113-ാം മസ്മൂർ (വിശുദ്ധ ഗ്രന്ഥം)

പ്രകാശത്തിന്റെ സൃഷ്ടാവിനു സ്തുതി കർത്താവിന്റെ ഭൃത്യന്മാരേ! സ്തുതിപാടുവിൻ. കർത്താവിന്റെ തിരുനാമം സ്തുതിപ്പിൻ. കർത്താവിന്റെ തിരുനാമം ആദിമുതൽ എന്നെന്നേക്കും വാഴ്ത്തപ്പെട്ടതായിരിക്കട്ടെ. സൂരേ്യാദയം മുതൽ അതിന്റ അസ്തമനംവരെയും കർത്താവിന്റെ തിരുനാമം വലിയതാകുന്നു.

കർത്താവ് സകല ജാതികൾക്കും മേലായി ഉന്നതനും അവന്റെ ബഹുമാനം സ്വർഗ്ഗങ്ങൾക്കു മീതെയും ആകുന്നു.

ആകാശത്തിലും ഭൂമിയിലും നമ്മുടെ ദൈവമായ കർത്താവിനോട് സദൃശ്യൻ ആരുള്ളു താൻ ഉയരത്തിൽ വസിക്കുകയും; അഗാധത്തിൽ നോക്കുകയും ചെയ്യുന്നു;

ജനത്തന്റെ പ്രഭുക്കന്മാരോടുകൂടെ ഇരുത്തേണ്ടതിനു എളിയവനെ കുപ്പയിൽ നിന്നു ഉയർത്തുന്നു. താൻ വന്ധ്യയെ മക്കളുടെ മാതാവായി സസന്തോഷം വസിപ്പിക്കുന്നു.

ദൈവമേ! സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ

എക്ബൊ

കന്യകമറിയാമിൽ  നിന്ന് ശരീരമെടുത്ത് മനുഷ്യനായിത്തീർന്ന്  പാപികളായ  ഞങ്ങളുടെ ഇടയിൽ പ്രവർത്തിക്കുകയും പരിശുദ്ധ നോമ്പിനെ തോറ്റുപോകാത്ത ആയുധമായി ഞങ്ങൾക്ക് തരികയും ചെയ്ത രക്ഷിതാവേ! നിന്റെ ദൈവത്വത്തിന് ഇഷ്ടമായിരിക്കുന്ന അവസ്ഥയിൽ ജീവിച്ച് നിനക്ക് വാല്‍സല്യമുള്ളവരായിരിപ്പാന്‍ ഞങ്ങളെ യോഗ്യരാക്കണമേ.    സ്തൗമെൻകാലോസ്  കുറിയേലായിസോന്‍

കോലോകൾ

നോമ്പിനാൽ പറുദീസായുടെ വാതിലുകൾ തുറക്കപ്പെടുന്നു. അതിനെ ശരിയായി ആചരിക്കുന്നവർക്ക് മാലാഖമാരുടെ പ്രഭയും ഉയരത്തിലേയ്ക്കു കരേറുവാൻ ആത്മാവായ ചിറകുകളും ലഭിക്കുന്നു. മഹാകാരുണയുള്ള ദൈവമേ! ഞങ്ങളുടെ ഈ നോമ്പിൽ നിന്റെ വരങ്ങളും സഹായങ്ങളും ധാരാളമായി ഞങ്ങൾക്കു ചൊരിഞ്ഞുതരണമേ. ബാറക്മോർ

ഈ ലോകത്തിൽ  ദാനധർമ്മങ്ങളെ  വിതയ്ക്കുന്നവന്  ഉയിർപ്പിന്റെ നാളിൽ  കൊയ്യുവാനിടയാകും. ധർമ്മം ചെയ്യുന്ന നീതിമാന്മാർ ഭാഗ്യവാന്മാർ തന്നെ. മിശിഹാ വന്ന് എല്ലാവന്റെയും പ്രവർത്തികൾ പരിശോധിക്കുന്ന സമയത്ത് ധർമ്മം ചെയ്തവർക്ക് നിത്യജീവൻ നൽകപ്പെടുന്നു. മുഖപക്ഷമില്ലാത്ത ന്യായാ ധിപതിയായ മിശിഹാതമ്പുരാനു സ്തുതി.  മൊറിയോറാഹേമേലെൻ ഉ ആദാറെൻ

വീണ്ടും കോലോകൾ

മഹാകാരുണ്യവാനായ ദൈവമേ!! നിന്റെ വരങ്ങളെ ഞങ്ങൾക്കു വർദ്ധിപ്പിച്ചുതരണമേ. ദയവാനായ കർത്താവേ! ഞങ്ങളുടെ അപേക്ഷ കൈക്കൊള്ളണമേ. നിന്നിൽനിന്ന് എല്ലായ്പ്പോഴും വരങ്ങൾ ഒഴുകിക്കൊണ്ടിരിക്കുന്നതിനാൽ നിന്നെ വിളിക്കുന്ന പാപികളോട് നീ ഉത്തരമരുളിച്ചെയ്ത് അവരുടെമേൽ നിന്റെ വരങ്ങളെ ഒഴുക്കണമെ. നിന്റെ വാതിൽക്കൽ മുട്ടുന്നവർക്ക് തുറന്നുകൊടുക്കുകയും ചെയ്യണമേ.

ബാറക്മോർ

 കർത്താവേ! ഞങ്ങളുടെ അപേക്ഷപ്രകാരം ഞങ്ങൾക്കു കരുണയും പാപമോചനവും സ്വർഗ്ഗരാജ്യത്തിൽ പുതിയ ജീവനും നൽകണമേ. സർവ്വരഹസ്യങ്ങളും വെളിപ്പെടുന്നതായ ആ മഹാദിവസത്തിൽ ഞങ്ങളെ ലജ്ജിപ്പിക്കാതെ സ്വർഗ്ഗരാജ്യം അവകാശിപ്പാൻ യോഗ്യരാക്കിത്തിർക്കണമേ. നിന്റെ അടായാരായ ഞങ്ങളുടെ നോമ്പും ശുശ്രൂഷയും നിന്നെ അനുകൂലപ്പെടുത്തുന്നതായിരിക്കയും ചെയ്യണമേ.മൊറിയോറാഹേമേലെൻ ഉ ആദാറെൻ

ബോവൂസൊ

കർത്താവേ! നിന്റെ കരുണയുടെ വാതിൽ ഞങ്ങൾക്കു തുറന്നു തരണമേ. ദുഷ്ക്കാലങ്ങൾ ഞങ്ങൾക്കു വന്നുകൂടുമാറാകരുതേ. ഞങ്ങളുടെ മുമ്പിൽ നിന്റെ വാതിൽ അടച്ചുകളഞ്ഞാൽ പിന്നെ ഞങ്ങൾ എവിടെപ്പോയി മുട്ടേണ്ടു. നിന്റെ രൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരായ ഞങ്ങളുടെ നേരെ ദയവു തോന്നി ഞങ്ങളെ കൈവിട്ടുകളായതിരിക്കണമേ. ഞങ്ങളുടെ അകൃത്യങ്ങളുടെ നാറ്റം നിമിത്തം നിന്റെ സന്നിധിയിൽനിന്ന് ഞങ്ങളെ പുറത്തുതള്ളിക്കളയുകയും അരുതേ.

(പാതിനോമ്പിനും നാൽപ്പാതാം വെള്ളിയാഴ്ചയക്കും ഉൗശാനാളുകൾക്കും ഉള്ള പ്രതേ്യക പ്രാർത്ഥനകൾ ഇതിന്റെ അവസാന പേജുകളിൽ കൊടുത്തിട്ടുണ്ട്)

പ്രഭാത സ്തുതി

സകലത്തിന്റെയും ഉടയവനായ കർത്താവേ!  ഈ ദിവസത്തിൽ പാപമലിനതകൾ കൂടാതെ നീതിയിൽ കാത്തുകൊള്ളപ്പെടുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കർത്താവേ! നീ എന്നേക്കും വാഴ്ത്തപ്പെട്ടവനും പുകഴ്ത്തപ്പെട്ടവനും തിരുനാമമഹത്ത്വത്തോടു കൂടിയിരിക്കുന്നവനും ആകുന്നു.  ആമ്മീൻ

കർത്താവേ! ഞങ്ങളുടെ ശരണം നിന്റെ മേൽ ഇരിക്കുന്നതുപോലെ നിന്റെ കൃപയും കരുണയും ഞങ്ങളുടെമേൽ ഇരിക്കണമേ.  കർത്താവേ! നീ വാഴ്ത്തപ്പെട്ടവനാകുന്നു. നിന്റെ കല്പനകളുടെ വഴി ഞങ്ങളെ പഠിപ്പിക്കുകയും കാണിക്കുകയും ചെയ്യണമേ.  നീ വാഴ്ത്തപ്പെട്ടവനാകുന്നു.  കർത്താവേ! നിന്റെ കൃപയാൽ നിന്റെ വേദപ്രമാണങ്ങളുടെ വഴി ഞങ്ങളെ പഠിപ്പിക്കണമേ. നീ വാഴ്ത്തപ്പെട്ടവനാകുന്നു. പരിശുദ്ധനായ കർത്താവേ! നിന്റെ പ്രകാശങ്ങളാൽ ഞങ്ങളെ പ്രകാശിപ്പിക്കണമേ. നിന്റെ കരുണ എന്നേക്കും ഞങ്ങളുടെ മേൽ ഉണ്ടായിരിക്കട്ടെ.കർത്താവേ! നിന്റെ കൈവേലയെ നീ നിരസിച്ചു തള്ളിക്കളയരുതേ. നിനക്കു സ്തുതി യോഗ്യമാകുന്നു നിനക്കു സ്തുതി ചേർച്ചയാകുന്നു. പിതാവും പുത്രനും പരിശുദ്ധാളഹാവുമായുള്ളവേ! എന്നേയ്ക്കും നിനക്കു മഹത്വം യുക്തമാകുന്നു. ആമ്മീൻ

കർത്താവേ! നിനക്ക് സ്തോത്രം ചെയ്യുന്നതും ഉന്നതമായ നിന്റെ നാമത്തിനു പാടുന്നതും പ്രഭാത കാലത്ത് നിന്റെ കൃപയേയും രാത്രികാലങ്ങളിൽ നിന്റെ വിശ്വാസത്തേയും അറിയിക്കുന്നതും എത്ര നല്ലതാകുന്നു. കർത്താവേ! പ്രഭാതസമയത്ത് എന്റെ ശബ്ദം നീ കേൾക്കണമേ. കർത്താവേ! പ്രഭാതസമ യത്ത് ഞാൻ ഒരുങ്ങി നിനക്ക് കാണപ്പെടുമാറാകണമേ. കർത്താവേ! നിന്റെ ജനങ്ങളോട് കരുണ ചെയ്യണമേ.  കർത്താവേ! ഞങ്ങളെല്ലാവരുടേയും പാപങ്ങളെ പരിഹരിച്ച് ക്ഷമിക്കണമേ. പരിശുദ്ധനായുള്ളോവേ! നിന്റെ വലതുകെ ഞങ്ങളുടെ മേൽ ആവസിപ്പിച്ച് നിന്റെ തിരുനാമം നിമിത്തം ഞങ്ങളുടെ രോഗങ്ങളിൽനിന്ന് ഞങ്ങളെ സുഖപ്പെടുത്തണമേ.

 

(ദൈവമേ!! നീ പരിശുദ്ധനാകുന്നു......ഇത്യാദി കൗമാ)

വിശ്വാസ പ്രാമാണം

സർവശക്തിയുള്ള പിതാവായി ആകാശത്തിന്റെയും ഭൂമിയുടെയും.............. കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റെയും  സ്രഷ്ടാവായ  സതേ്യക ദൈവത്തിൽ (ഞങ്ങൾ വിശ്വസിക്കുന്നു).

ദൈവത്തിന്‍റെ ഏകപുത്രനും, സർവലോകങ്ങൾക്കും മുമ്പേ പിതാവിൽ നിന്നു ജനിച്ചവനും, പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും, സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും, സാരാംശത്തിൽ പിതാവിനോടു ഒന്നായിരിക്കുന്നവനും, താൻമൂലം സകലവും ഉളവായവനും, മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി തിരുവിഷ്ടപ്രകാരം  സ്വർഗത്തിൽ നിന്നിറങ്ങി, പരിശുദ്ധറൂഹായിൽ നിന്നും ദൈവമാതാവായ വിശുദ്ധ കന്യക മറിയാമിൽ നിന്ന് ശരീരിയായിത്തീർന്നു മനുഷ്യനായി, പൊന്തിയോസ് പീലാത്തോസിന്റെ ദിവസങ്ങളിൽ ഞങ്ങൾക്കുവേണ്ടി   കുരിശിൽ തറയ്ക്കപ്പെട്ട്, കഷ്ടത അനുഭവിച്ചു മരിച്ച്, അടക്കപ്പെട്ട്, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു സ്വർഗത്തിലേക്കു കരേറി തന്റെ പിതാവിന്റെ വലതുഭാഗത്ത് ഇരുന്നവനും, ജീവനുള്ളവരേയും മരിച്ചവരേയും വിധിപ്പാൻ തന്റെ വലിയ മഹത്ത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും, തന്റെ രാജ്യത്തിനു അവ സാനമില്ലാത്തവനുമായ യേശുമ്ശീഹാ ആയ ഏക കർത്താവിലും (ഞങ്ങൾ വിശ്വസിക്കുന്നു.)

സകലത്തേയും ജീവിപ്പിക്കുന്ന കർത്താവും പിതാവിൽ നിന്നു പുറപ്പെട്ടു പിതാവിനോടും പുത്രനോടും കൂടെ വന്ദിക്കപ്പെട്ടു സ്തുതിക്കപ്പെടുന്നവനും, നിബിയന്മാരും ശ്ളീഹന്മാരും മുഖാന്തരും സംസാരിച്ചവനുമായ ജീവനും വിശുദ്ധിയുമുള്ള ഏക റൂഹായിലും, കാതോലികവും, ശ്ളെഹികവുമായ ഏക വിശുദ്ധ സഭയിലും (ഞങ്ങൾ വിശ്വസിക്കുന്നു.)

പാപമോചനത്തിനു മാമോദീസാ ഒന്നു മാത്രമാകുന്നു എന്നു ഞങ്ങൾ ഏറ്റു പറഞ്ഞ്, മരിച്ചുപോയവരുടെ ഉയിർപ്പിനും, വരുവാനിരിക്കുന്ന ലോകത്തിലെ പുതിയ ജീവനുമായി ഞങ്ങൾ നോക്കി   പാർക്കുന്നു.

ജനം:ആമ്മീൻ

ശുശ്രൂഷകൻ:ബാറെക്മോർ, സ്തൗമെൻകാലോസ്

ജനം:കുറിയേലായിസോൻ

ആമ്മീൻ- കുറിയേ....കുറിയേ.......കുറിയേ. ഞങ്ങളുടെ കർത്താവേ ഞങ്ങളോട് കരുണചെയ്യണമേ. ഞങ്ങളുടെ കർത്താവേ കൃപയുണ്ടായി ഞങ്ങളോടു കരുണ ചെയ്യണമേ. ഞങ്ങളുടെ കർത്താവേ ഉത്തരമരുളിച്ചെയ്തു ഞങ്ങളോടു കരുണചെയ്യണമേ. ഞങ്ങളുടെ കർത്താവേ നിനക്കു സ്തുതി. ഞങ്ങളുടെ കർത്താവേ നിനക്കു സ്തുതി. എന്നേക്കും ഞങ്ങളുടെ ശരണവുമേ നിനക്കു സ്തുതി.

ബാറെക്മോർ.

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ......

കൃപനിറഞ്ഞ മറിയമേ...